സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നിന്നേക പുത്രനും പാവനാത്മാവുതന്‍
ദിവ്യമാം ശക്തിയാല്‍ ഭൂജാതനും
ഞങ്ങള്‍തന്‍ കര്‍ത്താവുമായി വിരാജിക്കും
ഉന്നത രക്ഷകനേശുവിന്റെ
വന്ദ്യപിതാവായി സംരക്ഷ നല്‍കുവാന്‍
പുണ്യസ്വരൂപനാം യൗസേപ്പിനെ
കന്യകാമേരി തന്നുത്തമ കാന്തനായ്
ധന്യപദം നല്‍കി നീയുയര്‍ത്തി
കൊച്ചു കുടുംബത്തിന്‍ നാഥനായ് വിശ്വസ്ത
തച്ചനെത്തന്നെ നിയോഗിച്ചല്ലോ
ബുദ്ധി വിവേകങ്ങളൊത്തൊരു വന്ദ്യനാം
സിദ്ധനെയോര്‍ത്തങ്ങെ വാഴ്ത്തിടുന്നു
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ