മനുഷ്യന് ഇഷ്ടാനുസരണം പരുന്തോ,പശുവോ,കോഴിയോ മറ്റോ ആയിമാറാനും പിന്നീട് പൂര്‍വ്വസ്ഥിതിയിലേക്കുതന്നെ തിരിച്ചുവരാനുമുള്ള വിദ്യയാണ് ചോതിയാന്‍വിദ്യ. മേല്‍ക്കൂലോം വാഴും കണ്ണന്റെ പാട്ടുകഥയില്‍ ഇത്തരത്തിലുളള ആള്‍മാറാട്ടവിദ്യ പറയുന്നുണ്ട്.തച്ചോളി ഉദയനന്‍, തേവര് വെള്ളയന്‍,കാരിക്കുരിക്കള്‍ തുടങ്ങിയവര്‍ ചോതിയാന്‍ വിദ്യപഠിക്കുവാന്‍ ചോയിക്കളരിയ്ക്കുപോയതായി പാട്ടുകളില്‍ കാണാം.