വഴിവക്കുകളില്‍ ചുമട് (ഭാരം) ഇറക്കിവയ്ക്കാന്‍ ഉണ്ടായിരുന്ന ഏര്‍പ്പാട്. ‘ചുമടുതാങ്ങി’ എന്നും പറയും. ചുമട് ഇറക്കി വയ്ക്കാനും വീണ്ടുമെടുക്കാനും അന്യസഹായമില്ലാതെ കഴിയും. ചെങ്കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ നിര്‍മ്മിക്കും. ഇന്നും ചില ഗ്രാമങ്ങളില്‍ ഇതുകാണാം.