ചരിത്രപ്രഖ്യാതനായ ഇരവിക്കുട്ടിപ്പിള്ളയുടെ വീരാപദാനങ്ങളെ വര്‍ണിക്കുന്ന ഒരു തെക്കന്‍പാട്ട്. ‘കണിയാങ്കുളത്തുപോര്’ എന്നുകൂടി ഈ കഥാഗാനത്തിന് പേരുണ്ട്. ആ വീരന്‍ കണിയാങ്കുളത്തുപോരില്‍ രാമപ്പയ്യനോട് എതിരിട്ട് വീരസ്വര്‍ഗ്ഗം പ്രാപിച്ചു. യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അമ്മയോടും ഭാര്യയോടും യാത്രപറയല്‍, മരണവാര്‍ത്ത കേട്ട അമ്മയുടെയും ഭാര്യയുടെയും വിലാപം തുടങ്ങി ഭാഗങ്ങള്‍ കരുണരസ പ്രധാനമാണ്. ഈ വില്‍പ്പാട്ട് ഇന്നും സാമാന്യജനങ്ങളുടെ ചുണ്ടുകളില്‍ നിന്ന് കേള്‍ക്കുവാന്‍ കഴിയും. സാഹിത്യഭംഗിയിലും ഈ ഗാനങ്ങള്‍ പിന്നിലല്ല.