എസ്. ജോസഫ്

തിരക്കുപിടിച്ച വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണ്
ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയാണ്
ഒരു ബാഗുനിറയെ ഓടക്കുഴലുകളുമായി അയാള്‍
എത്തിച്ചേര്‍ന്നത് എന്നെനിക്കറിയാം
വിയര്‍പ്പും അഴുക്കും പുരണ്ട ഒരു കക്ഷി
എണ്ണക്കറുപ്പ്, വളര്‍ന്ന മുടി

ക്ഷണിച്ചപേ്പാള്‍ താന്‍ എത്തിക്കൊള്ളാമെന്ന്
അയാള്‍ പറഞ്ഞിരുന്നു
അയാള്‍ക്ക് ഞങ്ങള്‍ മീന്‍കറികൂട്ടി ഊണുകൊടുത്തു
പിന്നെ അല്‍പം വിശ്രമം
ആളുകള്‍ക്ക് പുള്ളിയുടെ സംഗീതക്കച്ചേരി
ഇഷ്ടമാകുമോ എന്ന് പേടിയുണ്ടായിരുന്നു എനിക്ക്
ഉന്നതകുലജാതരാണലേ്‌ളാ
കുളിച്ചുകുറിതൊട്ട ചിട്ടവട്ടങ്ങളാണലേ്‌ളാ
ഈ മേഖലയില്‍
ഇതാണോ കച്ചേരിക്കാരന്‍
ഒരാള്‍ ചോദിക്കയും ചെയ്തു

അയാള്‍ വൈകിപേ്പായതില്‍ സങ്കടം പറഞ്ഞു
ഓ അതു സാരമില്‌ള
എത്തിച്ചേര്‍ന്നലേ്‌ളാ എന്ന് ഞങ്ങളും പറഞ്ഞു
അയാള്‍ വേദിയിലിരുന്ന്
ഒരു രാഗം വായിച്ചുതുടങ്ങി
എനിക്ക് രാഗങ്ങളൊന്നും അറിയില്‌ള
പകേ്ഷ ഓടക്കുഴല്‍ ശബ്ദം ഇഷ്ടമാണ്
ചുമ്മാ ഒച്ചകേള്‍പ്പിച്ചാലും ഇഷ്ടം
സാമജവരഗമനാ എന്ന കീര്‍ത്തനം (കീര്‍ത്തനമലേ്‌ള?)
പുള്ളി വായിച്ചു,
മുമ്പ് ടി.എന്‍.കൃഷ്ണന്‍ വയലിനില്‍ അത് വായിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്