ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ്‌സിലേക്ക്

ഡോ. ആര്‍. മനോജ്

എ.ആര്‍. രാജരാജവര്‍മ്മയുടെ ‘മലയാള ശാകുന്തളം’ പരിഭാഷയ്ക്ക് നൂറുവര്‍ഷം തികയുമ്പോള്‍, മഹാകവി കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ നാടകത്തെ ഹരിതനിര്‍ഭരമാക്കുന്ന ജൈവപ്രകൃതിയെക്കുറിച്ചാണ് ഈ ലേഖനം.

കാളിദാസന്റെ അറിയപെ്പടുന്ന ആദ്യകൃതി ‘ഋതുസംഹാര’മാണ്. ഋതുവര്‍ണ്ണനയാണ് വിഷയം. ഇതൊരു നിദര്‍ശനമാണ്. ഭാവികൃതികളിലെല്‌ളാം പ്രകൃതി മാധ്യമവും ആധാരവുമാണ്. അഭിജ്ഞാന ശാകുന്തളത്തില്‍ നാലാമങ്കം പ്രത്യേകം വാഴ്ത്തപെ്പടുന്നത് പ്രകൃതി വൃത്താന്തങ്ങളുടെ പേരിലാണ്. അങ്കാരംഭത്തില്‍, തേജോദ്വയ(സൂര്യനും ചന്ദ്രനും)ത്തിന് ഉണ്ടാകുന്ന ഉദയക്ഷയങ്ങളെ മുന്‍നിര്‍ത്തി ലോകജീവിതത്തിന്റെ ചാക്രികത, ക്ഷണികത, നശ്വരാ-നശ്വരത എന്നിവ കണ്ടെത്തുന്നു:
പറ്റുന്നിതസ്തഗിരിമോലൊരിടത്തു ചന്ദ്രന്‍
മറ്റേപ്പുറത്തരുണനൊത്തിനനെത്തിടുന്നു
തേജോദ്വയത്തിനൊരുമിച്ചുദയക്ഷയങ്ങ-
ളിജ്ജീവികള്‍ക്കൊരു നിദര്‍ശനമെന്നുതോന്നും
(ശേ്‌ളാകം-2 നാലാമങ്കം- മലയാളശാകുന്തളം- എ.ആര്‍. രാജരാജവര്‍മ്മ)

മനുഷ്യ-പ്രകൃതി ബന്ധം, ശകുന്തള ആശ്രമം വിട്ടുപോകുന്നതിലെ ഉചിതാനുചിതങ്ങള്‍, കഥയിലെ വിരഹസൂചനകള്‍, ഭാവിപ്രവചനങ്ങള്‍- തുടങ്ങയിവയിലെല്‌ളാം ഒരു പ്രപഞ്ചനാടക പരിവേഷം നിര്‍മ്മിക്കാന്‍ നാലാമങ്കത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപ്രവാസം മൂലമുണ്ടാകുന്ന വിരഹാവസ്ഥ സ്ത്രീജനങ്ങള്‍ക്ക് താങ്ങാന്‍ പ്രയാസമാണെന്ന് പറയാന്‍ വേണ്ടി പ്രകൃതി നാടകത്തില്‍ സാദൃശ്യം കണ്ടെത്തുന്നു (ശേ്‌ളാകം-3). അഗ്നിഹോത്രഗൃഹത്തില്‍ പ്രവേശിച്ച കണ്വമഹര്‍ഷി ശകുന്തളാവിവാഹം അശരീരിയിലൂടെ അറിഞ്ഞ വര്‍ത്തമാനവും പ്രകൃതിലീലയിലേക്ക് കെട്ടപെ്പടുന്നു (ശേ്‌ളാകം-4). യാത്രയാകുന്ന ശകുന്തളയ്ക്ക് ഉടയാടയും അലങ്കാരങ്ങളും ആശ്രമവൃക്ഷങ്ങള്‍ നല്‍കുന്നു (ശേ്‌ളാകം-5). ശകുന്തളയ്ക്ക് അവയോടുള്ള പ്രിയം കണ്വന്റെ വാക്കുകളിലുണ്ട്:
താനേ തൊണ്ടനനയ്ക്കയിലെ്‌ളവള്‍ നനച്ചീടാതെയീ നിങ്ങളെ-
ത്താവും കൗതുകമെങ്കിലും കരുണയാല്‍ പൊട്ടിച്ചിടാ പല്‌ളവം
പൂരിക്കുന്നിതെവള്‍ക്കു നിങ്ങള്‍ പുതുതായ് പൂക്കുന്ന നാളുത്സവം… (ശേ്‌ളാകം-9)