കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം (സ്യമന്തകം)

തട്ടും കൊട്ടും ചെണ്ടയ്‌ക്കെത്ര
കിട്ടും പണമത് മാരാന്മാര്‍ക്കും (സ്യമന്തകം)

ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് (ശീലാവതീചരിതം)

പടനായകനൊരു പടയില്‍ തോറ്റാല്‍
ഭടജനമെല്ലാമോടിയൊളിക്കും (ശീലാവതീചരിതം)

ഏമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെ കക്കും (സ്യമന്തകം)

താളക്കാരനു മാത്ര പിഴച്ചാല്‍
തകിലറിയുന്നവന്‍ അവതാളത്തില്‍ (ശീലാവതീചരിതം)

അമരക്കാരനു തലതെറ്റുമ്പോള്‍
അണിയക്കാരുടെ തണ്ടുകള്‍ തെറ്റും (ശീലാവതീചരിതം)

കാര്യക്കാരന്‍ കളവുതുടര്‍ന്നാല്‍
കരമേലുള്ളവര്‍ കട്ടുമുടിക്കും (ശീലാവതീചരിതം)

ഓതിക്കോനൊരു മന്ത്രമിളച്ചാല്‍
ഒരു പന്തിക്കാരൊക്കെയിളയ്ക്കും (ശീലാവതീചരിതം)

അങ്ങാടികളില്‍ തോലിപിണഞ്ഞാല്‍
അമ്മയോടപ്രിയം എന്നതുപോലെ (നളചരിതം)

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും (സത്യാസ്വയം വരം)

ലക്ഷം മാനുഷ്യര്‍ കൂടും സഭയില്‍
ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ

തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പില്‍
തനിക്കൊത്ത ജനത്തോടേ പിണക്കത്തിനടുക്കാവൂ.(കാളിയമര്‍ദ്ദനം)

കാച്ചി തിളപ്പിച്ച പാലില്‍ കഴുകിയാല്‍
കാഞ്ഞിരക്കായിന്റെ കയ്പ്പു ശമിച്ചീടുമോ

കാരസ്‌കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്ു ശമിപ്പതുണ്ടോ

ആയിരം വര്‍ഷം കുഴലിലിരുന്നാല്‍
നായുടെവാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ. (സ്യമന്തകം)

ഈറ്റപാമ്പ് കടിപ്പാനായ് ചീറ്റിവന്നങ്ങടുക്കുമ്പോള്‍
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാല്‍ പറ്റുകിലേതും

ശകുനംകൊള്ളാമെന്നു നിനച്ചു പുലരേകട്ടു കവര്‍ന്നാലുടനെ
തല്‍പ്പോം എന്നതു ബോധിച്ചാലും

മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം

തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊള്ളരുതാത്തെന്നതു കേട്ടിട്ടില്ലേ
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്ത് തടുക്കേയുള്ളു

വല്ലാമക്കളില്‍ ഇല്ലാമക്കളിതെല്ലാവര്‍ക്കും സമ്മതമല്ലോ
വല്ലാത്ത മക്കളിലില്ലാത്ത മക്കളി
ന്നെല്ലാം പരക്കവേ ചൊല്ലുന്നതല്ലയോ (ഗോവര്‍ദ്ധന ചരിതം)

ഉപ്പു ചുവന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാന്‍ മോഹം (രുഗ്മിണീസ്വയംവരം)

അണ്ടികള്‍ ചപ്പി നടക്കുന്നവനൊരു
തണ്ടിലിരിപ്പാന്‍ ആശ കണക്കേ (രുഗ്മിണീസ്വയംവരം)

കണ്ണില്ലാത്തൊരു പൊണ്ണന്‍
കാഴ്ചകള്‍ കാണാന്‍ ഇച്ഛിക്കുന്നതുപോലെ( ബാലിവിജയം)

അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാന്‍ മോഹം

ആനവലിച്ചാല്‍ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ (സന്താനഗോപാലം)
മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു

ഈറ്റുനോവിന്റെ പരമാര്‍തഥമൊക്കയും
പെറ്റപെണ്ണുങ്ങള്‍ക്ക് തന്നേയറിയാവൂ (ഗണപതി പ്രാതല്‍)

കട്ടിലുകണ്ടു പനിച്ചാല്‍ കണക്കല്ല
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
എന്നാല്‍ പുലികളോടങ്കം പൊരുതേണം
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ

കടിയാപട്ടികള്‍ നിന്നുകുരച്ചാല്‍
വടിയാലൊന്നുതിരിച്ചാല്‍ മണ്ടും (സത്യാസ്വയംവരം)

ചോറിട്ട പാണിയില്‍ കേറികിടക്കുന്ന
കൂററ്റപട്ടിയെ പോലെ തുടങ്ങുന്നു

കൂനന്‍ മദിക്കുകില്‍ ഗോപുരം കുത്തുമോ
ക്‌ളേശങ്ങള്‍ കൂടാതെ കാര്യം ലഭിക്കുമോ
കാശഴിയാതെ കുറികൂട്ടു കിട്ടുമോ

ദുഷ്ട് കിടക്കേ വരട്ടും വ്രണമത്
പൊട്ടും പിന്നെയുമൊരു സമയത്തില്‍

ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളൂ ധരിച്ചാലും

തനത്താനറിയാഞ്ഞാല്‍ പിന്നെതാനറിഞ്ഞോളും

അണ്ടിയോടടുക്കുമ്പോള്‍ പുളിയ്ക്കുമെന്നു ബോധിപ്പിന്‍.(പഞ്ചേന്ദ്രോപാഖ്യാനം)

ഉറപ്പില്ലാനിലക്കൂറ്റിലുറപ്പിക്കാന്‍ തുടങ്ങുന്ന
കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചു കൊള്ളേണം (പഞ്ചേന്ദ്രോപാഖ്യാനം)

കൈയ്യില്‍ പുണ്ണിനു പിന്നെക്കണ്ണാടികൂടെ വേണോ

കര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക്
ചെമ്മെ കഷായം കുടിച്ചാല്‍ ഫലിക്കുമോ (ഹരണീസ്വയംവരം)

ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാല്‍
ഉറുമ്പികൂട്ടത്തിനുണ്ടോ തരിമ്പൂം സാധ്യമാകുന്നു.

കൂത്തിന്റെ വിധമെല്ലാം കുഴിയാനയ്ക്കറിയാമോ?

പൊട്ടക്കുളമതു വിട്ടുതിരിച്ചാല്‍
അട്ടക്കൊരുഗതിയില്ലെന്നറിക

മുള്ളുകുത്തിയാല്‍ മറ്റ് മുള്ളുകൊണ്ടെടുക്കേണം

രാക്ഷസരേ ജയിപ്പാന്‍ രാക്ഷസന്മാരേ നല്ലൂ (ബാലിവിജയം)

കൊറ്റിനില്ലാത്തവന്‍ കോപ്പു മോഹിക്കുമോ (കല്യാണ സൗഗന്ധികം)

പോത്തുകള്‍ വെട്ടുവാന്‍ പാഞ്ഞടുക്കുന്നേരം
ഓത്തുകേള്‍പ്പിച്ചാല്‍ ഒഴിഞ്ഞുമാറീടുമോ (നൃഗമോക്ഷം)

ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കട്ടുകവര്‍ന്നാലുടനെ
തലപോമെന്നതു ബോധിച്ചാലും

ഉമ്മാന്‍ വകയില്ലാത്തൊരു തൊമ്മന്‍
സമ്മാനിപ്പാനാളായി വരുമോ?     (സീതാ സ്വയംവരം)

പോത്തുവെട്ടാന്‍ അടുക്കുമ്പോള്‍ അന്തണന്മാരെന്തുചെയ്‌വൂ
ഓത്തുകളാലൊഴിഞ്ഞങ്ങു മാറുമോ കാട്ടു ജന്തുക്കള്‍?(ഹരിശ്ചന്ദ്രചരിതം)

കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്‍ക്കുമതല്ലാതെന്തിഹ (രാമാനുചരിതം)

കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം (രുഗ്മിണീ സ്വയംവരം)

നായുടെ വാലൊരു പന്തീരാണ്ടേ
യ്ക്കായതമാകിന കുഴലതിലാക്കി
പിന്നെയെടുത്തതു നോക്കുന്നെരം
മുന്നേപ്പോലെ വളഞ്ഞേയിരിപ്പൂ (ഘോഷയാത്ര)