വടക്കന്‍ പാട്ടുകളില്‍ ഒരു പാട്ട്‌

 

തച്ചോളി ഒതേനൻ
പൊന്നിയൻ പടയ്‌ക്കു
പോയ പാട്ടുകഥ

 

തച്ചോളിയോമനകുഞ്ഞിഒതേനൻ
ആചാരത്തോടെയടക്കത്തോടെ
ചിത്രത്തുണുമൊളിമറഞ്ഞു
മോതിരക്കയ്യാലെ വായുംപൊത്തി
ഏട്ടനോടല്ലേ പറയുന്നതു
ഒലവണ്ണൂർ കാവിൽ ഭഗവതിക്കു
കാവൂട്ടും വേലയടുത്തുപോയി
കിഴക്കേനട നൽ തിരുമുമ്പിലും
പന്തൽപ്പണി കുറ്റം തീരവേണം
എട്ടനന്നേരം പറയുന്നല്ലോ
അപ്പണി നീ പോയെടുപ്പിക്കണം
ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ
കുന്നത്തെ ഇളമുളക്കായലിന്നു
വേണ്ടുന്നതൂണെമുറിപ്പിക്കാനും
ഒലവണ്ണൂർക്കാവിലങ്ങെത്തിക്കാനും
ചാപ്പനെ പറഞ്ഞങ്ങയച്ചൊതേനൻ
മറ്റുള്ളതെല്ലാമൊരുക്കുവാനും
ഏട്ടനെത്തന്നെ അയച്ചോളൊ‌ന്ന്
പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ
പന്തല്പണീ പോയെപ്പടുപ്പിക്കുന്നു
ഒരുമാസംകൊണ്ടൊരുങ്ങുന്നപണി
എഴുനാൾകൊണ്ടങ്ങു തീർത്തതല്ലോ
തച്ചോളിയോമന കുഞ്ഞിഒതേനൻ
പന്തലൊരുക്കി വെടിയുംവെച്ചെ
പന്തല്പണികുറ്റം കാണാനായി
യോഗംമുതിർന്നാളുകൾ കൂടുന്നല്ലോ
നാലുകോല്വൊംവാണതുള്ള തമ്പാന്മാരും
നാലുകോല്വൊംവാണതുള്ള തമ്പുരാട്ട്യോളും
എല്ലാരുമെഴുന്നള്ളി കൂടുന്നല്ലോ
തച്ചോളി ഓമനകുഞ്ഞിഒതേനൻ
പന്തലിലായി നടക്കു നേരം
മതിലും ഗുരിക്കളും ശിഷ്യൻമാരും
യോഗം മുതിർന്നു വരുന്നുണ്ടല്ലോ
കണ്ണാലെ കണ്ടുള്ള കുഞ്ഞി ഒതേനൻ
കാക്കോടൻ മൂത്ത ഗുരിക്കാളോടു
ഉടനെ വിളിച്ചു പറയുന്നല്ലോ
മതിലുംഗുരിക്കൾ വരുന്നുണ്ടല്ലോ
ഗുരിക്കളോടുകൊണ്ടുവെക്കും ഞാനൊ
ഊയിയാവിലെ കുഞ്ഞിയൊതേന
ഗുരിക്കളോടു കൊണ്ടുവെക്കാരുതേ
മതിലും ഗുരിക്കളങ്ങാനിപ്പൊഴേ
പതിനായിരത്തിനും ഗുരിക്കളല്ലേ
എന്റെയും നിന്റെയും ഗുരിക്കളല്ലെ
പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ
പതിനായിരം ശിഷ്യരുണ്ടെന്നാലും
എന്റെ ഗുരിക്കളുമാണെങ്കിലും
കുഞ്ചാരനല്ലെ കുലാമവനൊ
എന്റെ തല മണ്ണിൽ കുത്തുവോളം
കുഞ്ചാരനാ ചാരംഞാൻ ചെയ്യൂല
കേട്ടിട്ടുവന്നു ഗുരുക്കളല്ലോ
നടയിലെ വഴിക്കു പിലായവോടാണു
അപ്പോൾ പണിയിച്ച പുത്തൻതോക്ക്
തോക്കതുകൊണ്ടുപോയ്ച്ചാരുന്നല്ലോ
കണ്ണാലെ കണ്ടല്ലോ കുഞ്ഞിഒതേനൻ
ആങ്കാരത്തോടെ നടന്നുകൊണ്ടു
പിലാവിന്നടുക്കലെങ്ങു ചെന്നുനിന്നു
പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ
പൊൻകുന്തം ചാരും പിലാവോടിപ്പോൾ
മംകുന്തംചാരിയതാരാകുന്നു
ആ വാക്കിന്നുത്തരമായന്നേരം
മതിലുഗുരിക്കൾപറയുന്നല്ലോ
തച്ചൊളിയോമന കുഞ്ഞിഒതേന
അറിയാതെടംകൊണ്ടു ചാരിപ്പോയി
അറിഞ്ഞേടംകൊണ്ടിങ്ങെടുത്തോളാലോ
ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ
തോക്കതു ചെന്നിങ്ങെടുക്കുന്നല്ലോ
തോക്കുതിരിച്ചും മറിച്ചും നോക്കി
ഗുരിക്കളെ വിളിച്ചുപറഞ്ഞു ഒതേനൻ
ഇപ്പോൾ പണിയിച്ച പുത്തൻതോക്കു
മയിലെ വെടിവെക്കാൻ നല്ലതോക്കു
മതിലും ഗുരിക്കൾ പറഞ്ഞന്നേരം
ആളേറെകൂടിയ കൂട്ടത്തിന്നു
കുലപ്പേരു എണ്ണിയില്ലെ നീ ഒതേന
നമ്മളിൽ പോരുന്നതും പോരാത്തതും
പൊന്നിയത്തരയാക്കിന്നാട്ടെ ഒതേന
മയിലുവെടിവെക്കാൻ വന്നൊനേതനാ
നിനക്കു കൊതിയേറെയുണ്ടെങ്കിലോ
മയിലായി ഞാനാടി വന്നൊളാലൊ

പൂവനെങ്കിൽ കൂകിത്തെളിയും ഞാനെ
പെടയെങ്കിൽ വാലാട്ടിപ്പോകുമല്ലോ
അന്നേരം വെടിവെച്ചോ നീയൊതേന
ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ
വളരെത്തെളിഞ്ഞു പറയുന്നല്ലോ
മതിലുഗുരുക്കളെ നിങ്ങളോടു
നല്ലയുറപ്പോ കളിയോയിതു
നല്ലയുറപ്പുതന്നെ കുഞ്ഞിഒതേന
മേലിലുവരുന്നൊരു കുംഭമാസം
ഒമ്പതും പത്തും പതിനൊന്നിനും
മൂന്നു ദിവസം പടയൊതേന
ഒമ്പതാം തീയതി ബുധനാഴ്ച്ച
ബുധനാഴ്ച്ച നല്ല ദിവസമാണ്
പൊന്നിയത്തുവന്നോ നീ കുഞ്ഞിഒതേന
പറയുന്നുണ്ടന്നേരം കുഞ്ഞിഒതേൻ
തിങ്ങളിലോരോ കളിയെനിയ്ക്കു
കൊല്ലത്തിലോരോരോ പേറെനിക്കു
അന്നു ഞാൻ തീണ്ടാരിയായില്ലെന്നും
അന്നു ഞാൻ പെറ്റുകിടന്നില്ലെന്നും
പയ്യനിടൻമുരും കത്തിയുമായ്
പൊന്നിയത്തരയാക്കീലെത്തും ഞാനോ
തമ്മിൽ പടയും കുറച്ചവരും
മതിലൂർഗുരിക്കളും ശിഷ്യന്മാരും
അവരുമടങ്ങിയല്ലെ പോരുന്നതു
തച്ചൊളിവീട്ടിന്നും താഴെയുള്ള
പാടത്തിലേക്കൂടി പോകുന്നേരം
തച്ചോളിക്കോമക്കുറിപ്പാകുന്നു
ഗുരിക്കളെ കണ്ണാലെ കണ്ടതല്ലോ
കുറുപ്പു വിളിച്ചു പറഞ്ഞന്നേരം
മതിലുഗുരിക്കളെ നിങ്ങളോടു
വീട്ടിൽ കയറിട്ടു പോകരുതോ
വെറ്റില മുറുക്കും കഴിക്കരുതോ
ഉടനെ ഗുരിക്കൾ പറഞ്ഞോളുന്നു
ഒതേനൻ വെറ്റില തന്നെനിക്കെ
വീട്ടിൽ കയറാനും നേരംപോര
പൊന്നിയം മൂന്നാളടുത്തുപോയി
ആ വാക്കവിടെ പറ‌ഞ്ഞുകൊണ്ടു
ഗുരിക്കളയപ്പിച്ചു പോകുന്നല്ലൊ
കുറുപ്പു മനസ്സിൽ നിനയ്ക്കുന്നല്ലൊ
ഒലവണ്ണൂർ കാവിൽ ഭഗവതിക്കു
കാവുട്ടുവേല കഴിച്ചോണ്ടെടാ
അറിവിലതേയുള്ളു കുഞ്ഞിഒതേന
അങ്ങനെ നിനച്ചങ്ങിരിക്കുന്നേരം
തച്ചോളി ഓമന കുഞ്ഞിഒതേൻ
കാവൂട്ടും വേല കഴിച്ചുകൂട്ടി
വരവും ചിലവും കണക്കുനോക്കി
എല്ലാരെയും മേലിലയച്ചുകൊള്ളു
ഗോപുരവാതിലടച്ചു പൂട്ടി
ചാപ്പനുമായിപ്പുറപ്പെടുന്നു
തച്ചോളിവീട്ടിലും ചെല്ലുന്നേരം
കറുപ്പുപടിക്കലിരുന്നിട്ടുണ്ട്
ആചാരത്തോടെ അടക്കത്തോടെ
ഏട്ടൻറരികത്തുചെന്നുനിന്നു
ഏട്ടനന്നേരം പറയുന്നല്ലോ
ഒലവണ്ണൂർ കാവിൽ ഭഗവതിക്കു
കാവൂട്ടം വേലകഴിച്ചൊണ്ടെടോ
അറിവിലതേയുള്ളൊന്നൊതേനാ
ഗുരുക്കളോടു കൊണ്ടുവെച്ചോ നീയ്യെ
മതിലുഗുരുക്കളങ്ങാനിപ്പൊഴെ
പതിനായിരത്തിനു ഗുരിക്കളല്ലെ
നിനക്കു മെനിക്കും ഗുരുക്കളല്ലെ
ഗുരിക്കളോടും നീ പടകുറിച്ചോ
നിനക്കുഒത്തോനായിക്കോകുഞ്ഞിഒതേന
അങ്ങനെ പറഞ്ഞാടകൂടിയല്ലൊ
പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ
ഏട്ടനന്നൊടല്ലെ പറയുന്നതു
തച്ചോളിഓമന എന്റെ ജേഷ്ടാ
പോന്നിയം മൂന്നാളെടുത്തുപോയി
പട്ടായിട്ടും പട്ടുനുലായിട്ടും
മുന്നൂർ പണത്തിനു ചരക്കുവേണം
കോഴിക്കോട്ടങ്ങാടി പ്പോകവേണം
ആ വാക്കുകേട്ടുള്ളൊരേട്ടനാണെ
ഉടനെ പകരം പറയുന്നല്ലൊ
തച്ചോളിഓമന കുഞ്ഞിഒതേന
കോഴിക്കോട്ടങ്ങാടിയ്ക്കു പോകുന്നെങ്കിൽ
പുലിമുണ്ടങ്കാട്ടൂടെ പോകരുത്
പുലിമുണ്ടചാത്തുക്കുറുപ്പാകുന്നു
കൂടെപതിനൊന്നനുജന്മാരും
ചുങ്കപ്പയിസ്സക്കു വിളിക്കുംനിന്നെ
കൈകടിയോനാണെ നീയൊ തേന
ചാത്തുവോട് കൊണ്ടു തുടങ്ങരുത്
ചാത്തുവോട് കൊണ്ടുത്തുടങ്ങിയോരാതം
തന്നില്ലംകണ്ടു മരിച്ചോരില്ല
പിന്നെയും കേൾക്കണം പൊന്നനുജ
കോഴിക്കോട്ടങ്ങാടി ചോയ്ക്കൊണ്ടാലും
അന്നുപോയിട്ടിന്നു വരുവാനാണ്
നിന്നാലെളുതല്ല കുഞ്ഞിഒതേന
ഉത്തരം പകരം പറയുന്നില്ല
പിന്നേയുമേട്ടൻ പറയുന്നല്ലോ
കേട്ടുധരിക്കണം പൊന്നുനജ
ഇല്ലിക്കൽ വീടെന്ന വീടുമുണ്ടെ
കോഴിക്കാലിയെമെന്നടവുമുണ്
ട്ല്ലിക്കൽ വിട്ടീൽ നീ പോകരുത്
കോഴിക്കാലിയെടത്തിനു പോകു വീയെ
നമ്മുടെ വീടാണു നേരനുജ
ഒന്നുംമറക്കല്ലെ നീയൗതേന
ആമെന്നനുവാദം മുളി ഒതേനൻ
ചാപ്പനെ വിളിച്ചു പറയുന്നല്ലൊ
ഒതയൊത്തേടത്തു ചാപ്പാ കണ്ടാച്ചേരി
കോഴിക്കോട്ടങ്ങാടിപോകുവേണം
താമസിയാതെ പുറപ്പെടണം
ചാപ്പനോടിങ്ങനെ പറഞ്ഞൊതേനൻ
തെക്കിനിയകത്തു കടന്നതന്റെ
കാച്ച്യെണ്ണക്കുറ്റികളത്തെടുത്തു
പിഞ്ഞാണക്കിണത്തിൽ പകരുന്നല്ലൊ
എണ്ണപ്പല്പയും വലിച്ചു വെച്ച്
പലയിമ്മേലിതന്നെണ്ണാകേച്ചൊതെൻ
താളിയും വാകയും മറ്റുമായി
തന്റെ കുളങ്ങരെ ചെന്നുനിന്നു
താളിപിഴിഞ്ഞു കൊതുമ്പരിച്ചു
താളിയും തേച്ചു മെഴിക്കിളക്കി
വാകപ്പൊടിതേച്ചു മയം വരുത്തി
മുങ്ങിക്കളിച്ചു കരയ്ക്കൽവന്നു
തേവാരകല്ലേറി നീന്നൊതേനൻ
അരികറി തേവാരമമ്പത്തൊന്നും
കുളികുറി തേവാരം നൂറുമൊന്നും
തേവാരമെണ്ണിയുഴക്കുകഴിച്ചു
അവിടുന്നു വേഗത്തിൽ പോരന്നാരേതനൻ
ചാണമുരട്ടുവന്നിരിക്കുന്നല്ലോ
വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു
ചാണയുമമോറി കൊരട്ടുമോറി
ചനുനമുരസി വടിച്ചെടുത്തു
നല്ല കളഭവും കസ്തൂരിയും
കോഴിക്കോടൻ ചാന്തും ചന്ദനവും
നാലുമണമൊന്നായിച്ചേർത്തുവേഗം
നായർ കറിയഞ്ചും തൊട്ടുപിന്നെ
കടത്തുകൈ വയനാടൻ വരവരഞ്ഞ
ചാണമുരട്ടുന്നെഴുനീല്ക്കുന്നു
വേഗമകത്തു കടന്നുചെന്നു
പട്ടിട്ടപെട്ടി മുഖം തുറന്നു
മക്കത്തിന്നോടിവന്ന കന്നിയോല
ഓടക്കുഴലിൽ തിരിച്ച പട്ട്
അണയോടെ എടുക്കുന്നു കുഞ്ഞിഒതേനൻ

 

പട്ടുടുത്തൊറ്റ തൊഴിയുംവെച്ചു
പൊന്നിട്ടപെട്ടി മുഖം തുറന്നു
കോട്ടപ്പണി നല്ല പൊൻതുടരം
പട്ടിന്നരഞ്ഞാണം ചേർക്കുന്നുണ്ട്
രാമായണങ്കഥ കൊത്തിയവള
വലങ്കയ്യിക്കിട്ടു തടം ചുരിക്കി
നാലുവിരൽക്കെട്ടുമോതിരവും
പൊൻകുഴലൂതി മുടിചായിച്ചു
വീരാളിവീതു തലയിൽക്കെട്ടി
കൊത്തിച്ച കത്തിയും പൊൻചങ്ങല
നാഭികനക്കൊച്ചേരുന്നതല്ലോ
ചമയങ്ങളെല്ലാം ചമയുന്നേരം
വെൺമുരുക്കു പൂത്തുഒലഞ്ഞപോലെ
വെയിലത്തു കന്നിനിറഞ്ഞപോലെ
വേഗം പുറത്തേക്ക് വന്നൊതേനൻ
വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു
കൊട്ടത്തടംപുക്കു കൈനനച്ചു
ഊണിന്നുവന്നങ്ങിരുന്നൊതേനൻ
കാവിലെ ചാത്തൊത്തു കോങ്കിയല്ലോ
പൂവനിലയും മുറിച്ചുവെച്ചു
പൂപോലെച്ചോറുവിളമ്പുന്നല്ലോ
പൊൻപോലെനാലുതരം കറിയും
കുപ്പയിച്ചേനകൊണ്ടുപ്പേരിയും
മഴവെള്ളം പോലെ യുരുക്കുനെയും
ഒക്കെയും കൊണ്ടടു വിളമ്പിയല്ലോ
വേണ്ടുന്നചോറു വാരീട്ടുണ്ടൊതേനൻ
വായയും കയ്യും സുഖംവരുത്തി
വെറ്റിലമുറുക്കും കഴിച്ചുപിന്നെ
തെക്കൻ കാറ്റൂതും പുന്തിണ്ണമേൽ
കാരറ്ററ്റവിടെയിരിക്കുന്നേരം
ഒതയോത്തടത്തുചാപ്പൻ കണ്ടാച്ചേരി
ഇട്ടനരിച്ചോറു പച്ചമോരും
വയറുനിറയോളമുണ്ടു ചാപ്പൻ
ചാലിയക്കച്ച ഞെറിഞ്ഞടുത്തു
നാല്പതു മടലോല ഈളും ചീന്തി
തോട്ടികുലച്ചു ചുവടുംവെച്ചു
ചാപ്പൻ വരുന്നവരവന്നേരം
കണ്ണാലെ കണ്ടുള്ള കുഞ്ഞിഒതേനൻ
തെക്കിനി വാതിലും തുറന്നുതന്റെ
ഉറുമിപരിച തൊഴുതെടുത്തു
ഏടട്ടനോടയപ്പിച്ചു പോകുന്നല്ലോ
മുമ്പിൽ പുലിക്കുന്തം തണ്ടാച്ചേരി
വല്യമരക്കാരൻ കുഞ്ഞിഒതേനൻ
ഇരുവരും വേഗത്തിൽപോകുന്നല്ലോ
പുലി മുണ്ടക്കാട്ടിലങ്ങെത്തുംന്നേരം
പുലിമുണ്ടച്ചാത്തു കുറുപ്പുതാനും
കൂടെ പതിനൊന്നനുജന്മാരും
ഒതേനനെ കണ്ണാലെ കാണുന്നേരം
ചുങ്കപ്പയിസ്സക്കു ചോദിച്ചല്ലോ
കേട്ടു പകരം പറഞ്ഞൊതേനൻ
പുലിമുണ്ടച്ചാത്തുകുറുപ്പെയെന്റെ
പൊന്നിയം മൂന്നാളടുത്തുപോയി
പൈസക്കു നിനക്കുകൊതിയുണ്ടെങ്കിൽ
നാതിയൻ കത്തിയുമെടുത്തു വായോ
ആവാക്കുകേട്ട കുറുപ്പുതാനും
കൂടെ പതിനൊന്നനുജന്മാരും
അരിശം നടിച്ചു പറഞ്ഞാളുന്നു
ധിക്കാരവാക്ക്പറഞ്ഞവനെ
വേഗം പിടിച്ചുകെട്ടവേണം
അങ്ങിനെ പറഞ്ഞവരെല്ലാരും
ഒതേനക്കുറുപ്പിനെ വളയുന്നല്ലോ
അരിശംകൊണ്ടൊന്നു വിറച്ചൊതേനൻ
മാനത്തും നോക്കി നിലത്തും നോക്കി
നിലയിന്നൊരന്തം മറിഞ്ഞുകണ്ടു
കാലുവന്നു ഭൂമിയോട് ചേരുംമുമ്പെ
പുലിമുണ്ടച്ചാത്തുക്കുറുപ്പിന്റെയും
പുലിപോലെവന്നനുജന്മാരെയും
പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ
പോകപ്പുറപ്പെട്ട കണ്ടാച്ചേരി
മാറ്റാനോടേറ്റും മെയ്തളർന്നു
പാരം നടന്നതുകൊണ്ടുമിപ്പോൾ
ക്ഷീണം പെരുത്തുരണ്ടനിക്കു ചാപ്പാ
ഇവിടെ കുറഞ്ഞൊന്നിരിക്കു നമ്മൾ
അവിടെ തണൽ കൊണ്ടിരുന്നവർ
ഒതേനനപ്പോളുറക്കം വന്നു
ചാപ്പന്റെ മടിയിൽ തലയുംവെച്ച്
ഒതേനൻ കിടന്നിട്ടുറങ്ങുന്നേരം
കതിരൂൻച്ചണ്ടപെരുമലയൻ

 

ഇരുപത്തിരണ്ടു മലപ്പിള്ളേരും
യോഗംമദിച്ചു വരുന്നുണ്ടല്ലോ
ആറ്റുമണപ്പുറത്തെത്തിയപ്പോൾ
ഒതേനൻ തന്നെയും ചാപ്പനെയും
കണ്ണാലെകണ്ടു പെരുമലയൻ
വിളിച്ചുപറഞ്ഞു മലയനല്ലോ
ഇരുപത്തിരണ്ടെന്റെ കുട്ടികളെ
നോക്കെടാ നോക്കെടാ കുട്ടികളെ
തച്ചോളി എളയക്കുറുപ്പിന്റെയോ
പൊന്നിയം മൂന്നാളടുത്തുപോയി
എളകതിരു കൊത്തിപ്പാറും പോലെ
കാരയിന്നു നെയ്യപ്പം കുത്തും പോലെ
പപ്പടം വരട്ടിയെടുക്കും പോലെ
എനിക്കെനിക്കു കൊത്തണം വാളും കയ്യും
എനിക്കെനിക്കു പോകണം പൊന്നിയത്തെ
ഇങ്ങനെ പറഞ്ഞുകൊണ്ടു പോകുംനേരം
ഒറ്റച്ചെവിടാലെ കേട്ടുചാപ്പൻ
ഒതേനനത്തന്നെ വിളിക്കുന്നല്ലോ
എന്തൊരുറക്കം കുറുപ്പെയിതു
കതിനൂൽച്ചുണ്ടു പെരുമലയൻ
ഇരുപത്തിരണ്ടു മലയപ്പിള്ളരും
തമ്മിൽ പരഞ്ഞിട്ടു കൊണ്ടുപോന്നെ
എളയക്കുറുപ്പിന്റെയോ
പൊന്നിയംമൂന്നാളടുത്തുപോയി
എനിക്കെനിക്കു പോകണം പൊന്നിയത്ത്
എളകതിർകൊത്തി പാറുംപോലെ
പപ്പടം വാട്ടിയെടുക്കും പോലെ
എനിക്കെനിക്കു കൊത്തണം വാളും കയ്യും
ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ
മലയനെ വേഗം വിളിക്കുന്നല്ലോ
കതിനൂൽച്ചുണ്ടു പെരുമലയാ
ഇങ്ങുവാ പെരുമലയ
പൊന്നിയത്തു പോണതു പിന്നെയാവാം
നമ്മളൊരു പന്തി പോയ്യായിപ്പോൾ
ആ വാക്കു കേട്ടുപെരുമലയൻ
വളക്കെ ഞെളിഞ്ഞു പറയുന്നല്ലോ
അതിനുകയിക്കില്ല തമ്പുരാനെ
മലയനടുത്തിട്ടു പൊന്നുതിന്നു
തച്ചോളിയോമന കുഞ്ഞിഒതേനൻ
കയ്യില കെട്ടിമുറുക്കുന്നല്ലോ
മലയനും കയ്യിലകെട്ടിവേഗം
ഉറുമി പരിച തൊഴുതെടുത്തു
കിഴക്കും പടിഞ്ഞാറും നിന്നവരെ
പടക്കോഴിതമ്മിൽ പിണങ്ങും പോലെ
ഇരുവരും തമ്മിൽ പോയിക്കണ്ടില്ല
പച്ചശതന്നിനു മുറിയുമില്
സൂചിക്കിരുമ്പിനു പഴതുമില്
തച്ചോളി എളയ കുറുപ്പിനിപ്പോൾ
കയ്യും മെയ്യെല്ലാം തളർന്നുപോയി
പാപ്പനെവിളിച്ചു പറയുന്നല്ലോ
ഇതെല്ലാം എന്തു പുതിമ പാപ്പാ
ഒററയീപ്പയറ്റീട്ടുംകൂത്താടീറ്റും
കമ്പിട്ടും കൂത്താടീ ചെന്നൊണ്ടിറ്റും
മലയോനോടേതും കഴിവില്ലല്ലോ
ഉടനെ വിഴിച്ചു പറഞ്ഞു ചാപ്പൻ
നമ്മളിതവർ ചെറുപ്പകാലം
എഴുതാൻ കളരിയിൽപോകുന്നേരം
ആറ്റും കണപ്പറെ പോയിട്ടില്ലേ
ആ വാക്കു കേട്ടുള്ള കഞ്ഞിയൊതേനൻ
ഒട്ടുപറഞ്ഞൊട്ടു കേൾക്കും മുമ്പെ
കാലുമ്പടത്തിൽ പുഴിക്കോരി
കള്ളച്ചുവട വെച്ചടിച്ചോതനൻ
മലയന്റെ കൺ നിറയെ പുഴിച്ചെന്നു

കതിനൂൽച്ചുണ്ടു പെതമലയൻ
എടത്തേയിന കൂട്ടിത്തിരുമ്പുനേരം
തച്ചോളി മാമന കുഞ്ഞിയൊതേനൻ
വലത്തേയിനുകൂട്ടി അടിയിടുന്നു
കതിനൂൽച്ചുണ്ടു പൈതമലയൻ
നായിക്കണക്കിനു വീണനേരം
മലയന്റെ കൈകൊണ്ടും ക്കൊത്തികെതനൻ
കണ്ണു രണ്ടും ചൂന്നങ്ങെടുത്തു പിന്നെ
നാവുമറുത്തു നിലത്തെറിഞ്ഞു
മലയനോടല്ലോ പറയുന്നത്
ഇളംകതിര് ക്കൊത്തിപ്പാറുന്നതും
കാരയീന്നു നെയ്യപ്പം കത്തുന്നതും
പപ്പടം വാട്ടിയെടുക്കുന്നേതും
എങ്ങിനേ എന്തിനേ പെരുമലയാ
ഇവിടെ അതെല്ലാം കണകകെയില്ലെ
അതുകൺണ്ടന്നേരം മലപ്പിള്ളതും
ട്ടലു തച്ചേള പറക്കുംപോലും
വേഗത്തിൽ പാഞ്ഞൊക്കെ പോകന്നല്ലോ
തച്ചോളി ഓമന കുഞ്ഞിയൊതേനൻ
ചാപ്പനോടല്ലോ പറയുന്നത്
ഇവിടുന്നുവേഗം പുറപ്പെടണം
ഇരുവരുമൊന്നായി പോകന്നാല്ലോ
അന്നടത്താലെ നടന്നവർ
കോഴിക്കോട്ടങ്ങാടീ ചെല്ലുന്നേരം
കോഴിക്കണ്ടുക്കോട്ടാലിങ്കീലമ്പുചെട്ടി
ച്ചെട്ടി കിടന്നങ്ങരങ്ങന്നുണ്ടു
കണ്ണാലെ ഓമന കുഞ്ഞിയൊതേനൻ
ആൽത്തറ കയറിഇരുന്നോളുന്ന
ചെട്ടിയെ ചെന്നു വിളിച്ചു പാപ്പൻ
ചെട്ടിയെഴുന്നനേറ്റു നോക്കുംന്നേരം
പാപ്പനെ അരികത്തു കാണുവല്ലോ
തച്ചോളിയെളയ കറുപ്പിനെയും
ആൽത്തറ മുകളിലും കണ്ടു ചെട്ടി
ആൽത്തറ മുകളിലും ചെന്നു വേഗം
തച്ചോളിയെളയ കുറുപ്പിനെയും
കയ്യും പിടിച്ചങ്ങു ക്കൂട്ടുന്നാല്ലോ
നാക്കാലി പീഠത്തിമന്നെലിരുത്തി
വെറ്റിലമുറുക്കാൻ കൊടുത്തിടുന്നു
വെറ്റില മുറുക്കും കഴിപ്പൊതേനൻ
ചോദിക്കുന്നന്നേരം ചെട്ടിയല്ലോ
എന്തു മുതലായി വന്നു നിങ്ങൾ
പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ
മതിലെശ്ശരുക്കളുമായിട്ടാണെ
പൊന്നിയംപട ഞാൻ കുറിച്ചിട്ടുണ്ട്
പട്ടായിട്ടും പട്ടുനൂലായിട്ടും
മുന്നൂർ പണത്തിനു ചരക്കുവേണം
അന്നേരം ചെട്ടി പറയുന്നല്ലോ
ചരക്കെല്ലാമിപ്പോളെടുത്തെന്നാലും
നാട്ടിലേക്കെത്താനും നേരംപോരാ
അത്തായം ചോറ്റിന്നരി കൊടുക്കാം
രാവിലെ പരക്കുന്നെടുത്തു പോകാം
ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ
വളരെ ഞെളിഞ്ഞു പറയുന്നല്ലോ
അത്തായത്തിന്നു കൊടുക്കുന്നത്
ഇല്ലിക്കൽ വീട്ടിൽ കൊടക്കവേണം
ആ വാക്കു കേട്ടുള്ളൊരമ്പുപ്പെട്ടി
പെട്ടി അരിയും കുറിക്കവേണം
സാധനമെല്ലാം സൊരൂപിച്ചിട്ടു
ചാപ്പനെ ക്കൂട്ടിയല്ലോ പോവുന്നത്
ഇല്ലിക്കൽ വീട്ടിലെത്തിയപ്പോൾ
ചാപ്പനും ചെന്നു വിളിച്ചോളുന്നു
ഇല്ലിക്കൽ വീട്ടിലെ മാതുവമ്മെ
എന്റെ കുറുപ്പീടെ വന്നിട്ടുണ്ട
അരിവാങ്ങിട്ടത്തായം വെച്ച നിങ്ങൾ
എന്റെ കുറുപ്പിനു കൊടുക്കവേണം
ആ വാക്കു കേട്ടുള്ള മാതുവമ്മ
ഉടനെ പകരം പറഞ്ഞോളുന്ന
നിന്റെ കുറുപ്പതെങ്ങാരാകുന്നു
അന്നേരം ചാപ്പൻ പറയുന്നല്ലോ
കടത്തുവൈനാട്ടു പടനായരു
പതിനെട്ടു നാട്ടിലും കേളിയുള്ള
തച്ചോളിയോതേന കളിപ്പാകുന്നു
ഏതൊരു ദിക്കിലും പോകുന്നേരം
കൂടെനടക്കുന്ന കണ്ടാച്ചേരി
ചാപ്പനാകുന്നതു ഞാനാകുന്നു
തച്ചോളിപേരങ്ങു കേക്കുന്നേരം
ഉടനെ പറയുന്ന മാതുവല്ലൊ
കേട്ടുധരിക്കണം നീയെചാപ്പ
അത്തായം വെക്കാനും നേരം പോരാ
താമുരി കോലോത്തു
തമ്പുരാനെഴുന്നള്ളിക്കുടുരീട
ഉടനെ പകരം പറഞ്ഞു ചാപ്പൻ
അതിനുമയിക്കില്ല മാതുവമ്മേ
ഞങ്ങൾ പടിക്കൽ കിടന്നുകൊള്ളാം
പറഞ്ഞുപറഞ്ഞു പൊറുതികെട്
ഇല്ലിക്കൽ വീട്ടിലെ മാതുവമ്മ
അരിയും കറിക്കുള്ള സാധനവും
വേഗമെടുത്തങ്ങകത്തു പോയി
അത്തായം ചോറങ്ങു വെച്ചോളുന്നു
ചാപ്പൻ പടിക്കലിരുന്നോളുന്നു
നേരമൊട്ടന്തിയണയുന്നു
തച്ചോളിയോമനകഞ്ഞിയൊതേനൻ
ഇല്ലിക്കൽ വീട്ടിലും വന്നോളുന്നു
തക്കിനിക്കോലായിൽ ചെന്നിരുന്നു
ചാപ്പനോടല്ലേ പറയുന്നതു
ഇല്ലിക്കൽ വീട്ടിലെ മാതുവാടും
ഒരു കളിക്കെണ്ണയ്ക്കു ചോദിക്കേണം
ആ വാക്കു കേട്ടുള്ള കണ്ടാച്ചെരി
ചാപ്പൻ പോയങ്ങു പറഞ്ഞാളുന്നു
ഇല്ലിക്കൽവീട്ടിലെ മാതുവമ്മേ
കറുപ്പിനിന്നാകുന്നതു
തേച്ചുകളിക്കും ദിവസമാണു
തെകളിക്കെണ്ണ തരേണംപോലും
ആ വാക്കു കേട്ടുള്ള മാതുവമ്മ
എണ്ണയെടുത്തു കൊടുത്തയച്ചു
എണ്ണയും വാങ്ങിയിങ്ങു വന്ന ചാപ്പൻ
കറുപ്പിന്റെ കയ്യിൽ കൊടുത്തു വേഗം
എണ്ണയും തേച്ചു കളിച്ചൊതേനൻ
ചന്ദനമുരസി വടിച്ചെടുത്തു
നല്ല കളഭവും കസ്മരിയും
കോഴിക്കോടൻപാന്തും ചന്ദനവും
നാലുമണമൊന്നായിചേർത്തുവേഗം
നായരുകുറിയഞ്ചും തൊട്ടുപിന്നെ
കടത്തുവൈനാടൻവരവരഞ്ഞ
ചാണമുരട്ടുന്നെണീറ്റു ചെന്നു
തെക്കിനിക്കോലായ്ക്കു പോയിരുന്നു
അതു താനെകണ്ടുള്ള കഞ്ഞിക്കാതു
പൂവനിലയും മുറിച്ചുവെച്ചു
പൂപ്പോലെ ചോറു വിളമ്പുന്നല്ലോ
പൊൻപോലെനാലുതരംകറിയും
മഴവെള്ളംപോലെയുരുക്ഷനെയും
മഞ്ഞുവെള്ളംപോലെ നനച്ചു ചോറ്റിൽ
കിണ്ടിയിൽ വെള്ളവും കൊണ്ടുവെച്ചു
ചാപ്പനെ വിളിച്ചുപറഞ്ഞുമാതു
ഒതേയോത്തേടത്തു ചാപ്പാ കണ്ടാച്ചേരി

 

അത്താഴം ചോറിടയായിട്ടുണ്ടു
ആ വാക്കു കേട്ടുള്ള കുഞ്ഞി ഒതേനൻ
കിണ്ടിയും വെള്ളമെടുത്തു തന്റെ
വായയും കയ്യും സുഖം വരുത്തി
ഊണിന്റെ മുമ്പിലും ചെന്നിരുന്നു
വേണ്ടുന്ന ചോറുവാരീട്ടുണ്ടൊതേനൻ
കൈയും കുടഞ്ഞങ്ങെണീറ്റു തന്റെ
വായയും കൈയും സുഖം വരുത്തി
തെക്കിനിക്കോലായ്മൽ ചെന്നിരുന്നു
ചാപ്പനോടല്ലേ പറയുന്നതു
ഇല്ലിക്കൽവീട്ടിലെ മാതുവോടെ
മരിക്കു മുറുക്കാൻ തരുവാൻ പറ
ആ വാക്കു കേട്ടുള്ള ചാപ്പനല്ലോ
മാതൂന്റരികത്തു ചെന്നു വേഗം
വെറ്റില മുറുക്കാനും വാങ്ങിക്കൊണ്ടു
കുറുപ്പിന്റെ കയ്യിൽ കൊടുത്തോളുന്നു
വെറ്റില മുറുക്കും കഴിച്ചൊതേനൻ
ചാപ്പനുമൂണും കഴിഞ്ഞനേരം
ഒതേനനല്ലെ പറയുന്നതു
മാതുവോടൊന്നീച്ചുറങ്ങുവാനും
ഇന്നന്തിയീടെപ്പുലരുവാനും
നിന്നാലെളുതല്ലോ കണ്ടാച്ചേരി
ആ വാക്കു കേട്ടു കൂടുമ്പോൾ ചാപ്പൻ
മാതുവോടു ചെന്നു പറയുന്നല്ലൊ
ഇന്നന്തിയെന്റെ കുറുപ്പിനോയും
നിങ്ങളുടെ കിടക്കയിലുറുക്കുവേണം
ആ വാക്കു കേട്ടുള്ള മാതുവല്ലോ
ഉടനെ പകരം പറഞ്ഞോളുന്നു
എന്തൊരരിവിലവാക്കെ ചാപ്പ
തമ്പുരാനെഴുന്നള്ളിക്കൂടുമല്ലൊ
അതിനു മയക്കില്ല മാതുവായ
കാവലായി ഞാനും പുറത്തുണ്ടല്ലോ
പടിപ്പുര തന്നിൽ കിടക്കുന്നുണ്ടു
ആ വാക്കു കേട്ടുള്ള മാതുവമ്മേ
കിടക്കയും തട്ടി വിരിച്ചോളുന്നു
വളരെത്തെളിഞ്ഞമങ്ങാതയനനും
കിടക്കയിച്ചെന്നങ്ങിരിക്കുന്നല്ലോ
ഇല്ലിക്കൽ വീട്ടിലെ മാതുവല്ലോ
നാലുപുറവുമടച്ചുപൂട്ടി
ഒതേനന്റരികത്തു ചെന്നു നിന്നു
കയ്യേപ്പിടിച്ചങ്ങ മാതുവിന്റെ
അരികത്തിരുത്തി പറഞ്ഞൊതേനൻ
വെറ്റിലചുരുളെന്റെ കുഞ്ഞിമാതു
പുഞ്ചിരികൊണ്ടവളന്നേരം
വെറ്റിലചുരുട്ടികൊടുത്തോളുന്നു
വെറ്റിലമുറുക്കും കഴിച്ചൊതേനൻ
മാതുവോടൊന്നിച്ചുറങ്ങുന്നല്ലോ
ചാപ്പൻ പടിക്കൽ കിടക്കുന്നേരം
താമുതിരിക്കോലോത്തു തമ്പുരാനു
ഇരുപത്തി രണ്ടോളം നായൻമാരും
പടിക്കലു വന്നു വിളിക്കുന്നല്ലോ
പറയുന്നുണ്ടന്നേരം കണ്ടാച്ചേരി
കടത്തുവൈനാട്ടു പടനായരു
തച്ചോളിയോമന കുഞ്ഞിയൊതേനൻ
അകത്തു കിടന്നിട്ടുറങ്ങുന്നുണ്ടു
പുറത്തേക്കു കാവലു ഞാനുമുണ്ട്
തച്ചോളിപ്പേരങ്ങു കേൾക്കുന്നനേരം
താമുതിരിക്കോലോത്തു തമ്പുരാനും
ഇരുപത്തിരണ്ടോളം നായൻമാരും
അവരു മടങ്ങിയല്ലോ പോകുന്നതു
തച്ചോളിയോമന കുഞ്ഞിയൊതേനൻ
നേരമങ്ങൊട്ടു പുലരുന്നേരം
തച്ചോളിയോമനയല്ലെ പറയുന്നനത്
പൊന്നിയം മുന്നാളടത്തുപോയി
ഞാനിപ്പോൾ പോകുന്നു കുഞ്ഞിമ്മാതു
എന്നെയാരിക്കിട്ടാണു പോകുന്നതു
പറയുന്നുണ്ടന്നേരം കുഞ്ഞിയോതേനൻ
പോന്നിയം പടയം കഴിഞ്ഞാണ്ടാല
മടങ്ങി ഞാൻ വേഗം വരുമിവിടെ
എന്നു പറഞ്ഞു പുറപ്പെട്ടപ്പോൾ
നന്നക്കുരയുന്നു മാതുവല്ലൊ
അതുതന്നെ കണ്ടുള്ള കുഞ്ഞിയൊതേനൻ
അമ്പായത്തൊടിയിയങ്ങാകുന്നതു
ഏഴരക്കണ്ടിപ്പറമ്പള്ളതു
മാതുനെഴുതിക്കൊടുത്തൊതേനൻ
ചാപ്പനുമായി പുറപ്പെടന്നു
ചെട്ടീന്റെ പീടികയിൽ ചെന്നു വേഗം
ചരക്കുമെടുത്തു പുറപ്പാടായി
എങ്ങും മരത്തണൽ കൊള്ളാതെയും
എവിടെയും കാറ്റേറ്റിരിക്കാതേയും
അന്നടത്താലെ നടന്നവത
തച്ചോളിമേപ്പയിലും ചെല്ലന്നേരം
ഏട്ടൻ കുറുപ്പും പറയുന്നല്ലോ
തച്ചോളിയോമന പൊന്നനുജ
പൊന്നിയം മുന്നാളടുത്തുപോയി
വേണ്ടുന്നൊരുക്കമൊരുക്കവേണം
നാലുകോലോം വാണുള്ള തമ്പുരാൻമാർക്കും
മാലയെഴുതിയയച്ചീടണം
ഞാലിക്കരമ്മലെ ചന്തുവിനും
കീഴായിപ്പനങ്ങാടൻ ചന്തുവിനും
കോട്ടയ്ക്കൽ കുഞ്ഞാലിമരക്കാർക്കും
പുതിയ കോലത്തങ്ങു വാഴുന്നോർക്കും
കൊയിലൊത്ത കോമപ്പൻ നമ്പ്യാർക്കും
തോട്ടത്തിൽ കേളപ്പൻ നമ്പ്യാർക്കും
ചീനംവീട്ടിൽ തങ്ങളുവാഴുന്നോർക്കും
ഇവർക്കുമങ്ങോലയയയ്ക്കവേണം
ഏഴുരിലുമുള്ള തട്ടാൻമാരെ
തേടിവരുത്തിക്കവേണമിപ്പോൾ
ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ
ഓലയെഴുതിയയച്ചെല്ലാർക്കും
ഏഴുരിലുമുള്ള തട്ടാൻമാരെ
അവരെയുംതേടിവരുത്തിക്കുന്നു

 

മറയും മറച്ചങ്ങകത്തിരുത്തി
വേണ്ടുന്ന പൊൻപണിയെടുപ്പിക്കുന്നു
പൊന്നാലെ പൊൻമുണ്ടു നാലുമുളം
മുന്നൂറു പൊന്നിന്റെ പൊൻതുരട്ടു
എല്ലാം പണി വേഗം തീരുന്നല്ലോ
ഏട്ടൻ കുറുപ്പു പറഞ്ഞന്നേരം
പട്ടകറിപ്പുള്ള പടനായർ
പട നോറ്റു വീട്ടിലിരിക്കവേണം
പടനോറ്റിരിക്കും പടനായർ
നടക്കോണിക്കും താഴെ കീഴരുത്
ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ
പടനേറ്ററിവിടെയിരുന്നോളുന്നു
ബുധനാഴ്ച്ച വന്നു പുലരുന്നേരം
നാലുകോലോം വാഴും തമ്പാൻമാരും
അവരുമവിടെക്കെഴുന്നള്ളുന്നു
പുതിയ കോലോത്തങ്ങുല വാഴന്നോരും
ചീനവീട്ടിൽ തങ്ങളവാഴുന്നോരും
പയ്യമ്പള്ള്യോമനച്ചന്തുതാനും
തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും
കോട്ടയ്ക്കൽ കുഞ്ഞാലി മരക്കിയാറും
കൊയിലോത്തു കോമപ്പൻ നമ്പിയാരും
അവതരവിടയ്കു വന്നോളുന്നു
ഏറിയ ജനങ്ങളും വന്നുകൂടി
അതുതന്നെ കണ്ടുള്ള തമ്പാന്മാരെ
ജ്യോതിഷക്കാരെ വരുത്തവേണം
ആ വാക്കുകേട്ടുള്ള കുഞ്ഞിയൊതേനൻ
ജ്യോതിഷക്കാരനെ വരുത്തിയെല്ലോ
കാവിലെ ചാത്തോത്തു കുങ്കിയോടു
പറയുന്നുണ്ടോമന കുഞ്ഞിയൊതേനൻ
പണ്ടു പടയ്ക്കു ഞാൻ പോകുന്നേരം
മുപ്പിടിച്ചോറുണ്ടു പോകാറുള്ളൂ
ചോറിങ്ങു വേഗത്തിലാവുക വേണം
തെക്കിനിയകത്തു കടന്നൊതേനൻ
പൊന്നിട്ടപെട്ടി തുറന്നു വേഗം
വേണ്ടുന്ന പൊന്നൊക്കെയെടുത്തുവെച്ചു
വെടിവെച്ചൈൽ കൊള്ളാതുറുക്കുംതണ്ടും .
പെട്ടിയിലെങ്ങാനും കാണാനില്ല
ചാപ്പനെ വിളിച്ചു പറഞ്ഞൊതേനൻ
കയ്യണ്യടത്തിലെ തേയിയോടെ
ഉറുക്കിങ്ങെടുത്തു തരുവാൻ പറ
ആ വ്ക്കുകേട്ടുള്ള ചാപ്പനല്ലോ
കയ്യണ്യടത്തിലും പോകുന്നല്ല
തേയിയോടല്ലേ പറയുന്നത്
എന്റെ കുറുപ്പിന്റുറുക്കും തണ്ടും
വേഗമെടുത്തു തരേണംപോലും
ഉടനെ പകരം പറഞ്ഞുതേയി
നിന്റെ കുറുപ്പിന്റുറുക്കും തണ്ടും
എന്റെയിലൊരുത്തരും തന്നിട്ടില്ല
ആ വാക്കുകേട്ടുള്ള കണ്ടാച്ചേരി
ചാപ്പൻ മടങ്ങിയല്ലേ പോരുന്നതു
തച്ചോളി വീട്ടിലും വന്നോളുന്നു
ചാപ്പനെ കണ്ണാലെ കാണുന്നേരം
ചോദിക്കുന്നോമനക്കുഞ്ഞിയൊതേനൻ
എന്തു പറഞ്ഞെന്റെ കണ്ടാച്ചേരി
അന്നേരം ചാപ്പൻ പറയുന്നല്ലോ
നിങ്ങടെയുറുക്കും തണ്ട്വാണുപോലും
അവളയിലാരും കൊടുത്തിട്ടില്ലാ
ആയതു തേയി പറഞ്ഞതിപ്പോൾ
അതുകേട്ടെതേനൻ പറയുന്നുണ്ട്
എന്നെ ചതിച്ചല്ലോ കുഞ്ഞിതേയി
ഉറുക്കിന്നുപോകിലും പോയ്ക്കോട്ടേ
ഇത്തരം ചോദിക്കാൻ നേരം പോരാ
പൊന്നിയത്തുപോകേണ്ടും കാലമായി
ഉടനെ പറയുന്നു തമ്പാന്മരും
തച്ചോളിയോമന കുഞ്ഞിയൊതേന
ജ്യോതിഷക്കാരുമുഷിയുന്നുണ്ടു
ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ
മായ്ക്കകത്ത് പോയിരുന്നോളുന്നു
നിടുമ്പോയിലെന്മനാം വാരിയത്
പ്രശ്നമകത്തങ്ങുവെച്ചോളിന്നു
പൊന്നിയത്തമ്പുകണിശനപ്പോൾ
പുറത്തുമതുപോലെവെച്ചുവല്ലോ
വാരിപിടിച്ചുകവിടികണ്ടു
കോരിച്ചൊരിഞ്ഞ മുഹൂർത്തവും
രണ്ടുമൊരുരാശി വന്നുടിച്ചു
മുഹൂർത്തം വിളിച്ചു പറയുന്നുണ്ടു
പടനോറ്റിരിക്കും പടനായരു
പടയ്ക്കുപോകേണ്ട സമയമായി
രാശി കഴിഞ്ഞിട്ടു പോകും മുമ്പെ
വേഗം കുളിച്ചു കുറിയും തൊട്ടു
ഊണും കഴിച്ചു പുറപ്പെടേണം
ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ
എണ്ണയും തേച്ചു കുളികഴിഞ്ഞു
തേവാരക്കല്ലിന്മേൽ കേറി നിന്നു
തേവാരമെണ്ണിയുരുക്കഴിച്ചു
ചാണമുരട്ടു വന്നിരുന്നോളുന്നു
ചന്ദനമുരസിവടിച്ചെടുത്തു
നല്ല കളഭവും കസ്തൂരിയും

കോഴിക്കോടൻ ചാന്തും ചന്ദനവും
നാലു മണമൊന്നായി ചേർത്തങ്ങ്
നല്ലൊരു കുറിയഞ്ചുതൊട്ടുവല്ലൊ
കടത്തുവൈനാടൻ വരവരഞ്ഞു
ചാണമുരട്ടീന്നു എണീറ്റൊതേനൻ
തെക്കിനിയകത്തുകടന്നുചെന്നു
തന്റചമയം ചമഞ്ഞോളുന്നു
പൊന്നാലെ പൊന്മുണ്ടു നാലു മുളം
കാലകുലംവെച്ചങ്ങുടുത്തെംനേനൻ
കോട്ടപ്പണി നല്ലപൊൻതുടര
തന്റെയരമാനം ചേറുക്കുന്നു
പൊഞ്ചടകെട്ടി എടുത്തുമിട്ടു
കൊത്തിച്ച കത്തിയും പൊൻചങ്ങല
ചെരിഞ്ഞുനോക്കിചെത്തുന്നല്ലോ
വീരാളി വീതുതലയിൽകെട്ടി
നാലുവിരൽകെട്ടുമോതിരവും
രാമായണംകഥകൊത്തിയവള
വലംകൈക്കിട്ടു തടംചുരുക്കി
തെക്കിനിയിന്നു ഇപ്പുറം അടുത്തനേരം
നാലുകോലോം വാണുള്ള തമ്പാന്മര്
ഉടനെ അരുളിച്ചെയ്യോളുന്നു
തച്ചോളിയോമനകുഞ്ഞിയോ തേന
ജനങ്ങളും വന്നുനിറയുന്നല്ലൊ
ചോറുണ്ടുവേഗം പുറപ്പെടേണം
കാവിലെ ചത്തോത്തുകങ്കിയപ്പേൾ
പുവനിലയും മുറിച്ചുവച്ചു
പൂപോലെ ചൊറു വിളമ്പിയല്ലൊ
പൊൻപോലെ നാലുതരം കറിയും
മഴവെള്ളംപോലെയുരുക്കനെയും
മഞ്ഞുവെള്ളംപൊലെനനച്ചുചൊറ്റിൽ
അതുതാനേകണ്ടുള്ള കുഞ്ഞിഒതേനൻ
ഊണിന്നു പോയിരുന്നുകൊണ്ടു
പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ
നാലുകൊല്ല്വൊം വാങ്ങുള്ള തമ്പന്മാരെ
മുഹൂർത്തച്ചോറു ഞാണ്ണട്ടെടൊ
ചീനമ്പിൽ ഞങ്ങളുവാഴുന്നോരെ
പുതിയ കോലത്തെങ്ങു വാഴുന്നോരെ
ഞാലിക്കരന്മേലെ പയ്യമ്പള്ളി
കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരെ
കീഴായ്പനയാടൻ കുഞ്ഞിചന്തു
തൊട്ടത്തിൽ കേളപ്പൻ നമ്പിയാരെ
കപ്പള്ളിപ്പാലാട്ടെ കുഞ്ഞികോത
മുഹൂർത്തച്ചോറു ഞാണ്ണട്ടല്ലെ
എല്ലാരനുവാതം മുളുന്നല്ലോ
മുഹൂർത്തച്ചോറങ്ങുവാരുമ്പൊൾ
ഒതേനൻ മനസ്സിൽ നിറയ്ക്കുന്നുണ്ട്
പണ്ടു കാരണവന്മാരുമെന്റെ
ഓലവണ്ണൂർകാവിൽ ഭഗവതിയും
ഏനിക്കുതുണയായി പേരവേണം
വാരിയചോറ്റിൻ കരിക്കട്ടയും
രണ്ടാമതും ചോറുവാരുമ്പൊഴും
ചോറ്റിൽ കല്ലുകിട്ടിയല്ലൊ
മുന്നാമതും ചോറുവാരുമ്പൊഴും
ചോറ്റിൽ മുടിയും കണ്ടുവല്ലൊ
മേലോട്ടുനോക്കി നിലത്തും നോക്കി
കയ്യും കടഞ്ഞങ്ങഎഴുനീല്കുന്നു
വായയും കയ്യും ചിതം വരുത്തി
വെറ്റിലമുറുക്കും കഴിഞ്ഞൊതേനൻ
മറയ്ക്കകത്തുപൊയിനിന്നുകൊള്ളും
കാവിലെപാഠത്താത്തുകുങ്കിയപ്പോൾ
പാല വിളക്കുതൊളുത്തിയല്ലൊ
രാശി വിളിച്ചുപറഞ്ഞനേരം
തച്ചൊളി ഓമനകുഞ്ഞിഒതേനൻ
മറക്കുകത്തിന്നുപുറത്തിറങ്ങി
വിളക്കിലരിയിട്ടു ചോദിക്കുന്നു
നാലുകോലോം വാണുള്ള തമ്പന്മാരെ
ചീനമ്പീട്ടിൽ തങ്ങളുവാഴുന്നോരെ
ഞാലിക്കരന്മലെ പയ്യമ്പള്ളി
കോട്ടക്കൽ കുഞ്ഞാലിമരക്കിയാരെ
കിഴുയിപ്പനങ്ങാടൻകഞ്ഞിച്ചമ്മ
തോട്ടത്തിൽകേളപ്പൻനമ്പിയാരെ
കപ്പള്ളിപ്പാലയട്ടു കഞിക്കോമ
ഉറുമി പലിശ എടുക്കട്ടലെ
എല്ലാരുമനുവാദം മൂളുന്നുണ്ടെ
തച്ചോളി ഓമനകുഞ്ഞിഒതേനൻ മൂന്നടി
മുമ്പോട്ടുവെക്കുന്നുണ്ട്
ഏഴടി പിമ്പോട്ടു മാറിനിന്നു
ഉറുമി പലിശ തൊഴുതെടുത്തു
പടവിളി മൂന്നുവിളിവിളിച്ചു
നൂറ്റൊന്നു കുറ്റി വെടി വെപ്പിച്ചു
പൊന്നീയം പടയ്ക്കു പുറപ്പാടായി
എല്ലാരുമൊരുമിച്ചു പോകുന്നുണ്ട്
ആ നടത്തത്താലെ നടന്നുകൊണ്ടു
ഒലവണ്ണൂർക്കാവിലും ചെന്നുകൊള്ളു
ശ്രീകോവിൽ വാതിൽതുറപ്പിക്കുന്നു
ഏഴുതട്ടുള്ളൊരു പൊൻവിളക്കിൽ
ദീപം നിറുത്തിയങ്ങു വെപ്പിച്ചിട്
തച്ചോളി ഓമനകുഞ്ഞിഒതേനൻ
തിരുമുമ്പിൽ ചെന്നു നില്പന്നേരം
പൂജകഴിക്കുന്ന നമ്പൂതിരിക്കെ
മെയിന്മേലുവന്നു അരുളപ്പാടെ
എമന്നൈക്കൂടക്കൂട്ടിയനായന്മാരെ
മുപ്പത്തിരണ്ടുവയസ്സിനിക്ഷ
അറുപത്തുനാലുപടജയിച്ചു
അവിടെയൊക്കെ വന്നു ഞാനൊതേന
ജാതകത്തിൽപിഴയുണ്ടിനിക്ക
ജന്മശ്ശനിയുണ്ടൂ കഞ്ഞിയൊതേന
ഇക്കാലം പൊന്നിയത്തും പോണ്ടൊതേന
ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ
അരിശം പിടിച്ചു പറഞ്ഞോളുന്നു
പണ്ടെയെക്കുമീ ഭഗവതിയൊ
ഞാനങ്ങൊരു പുറംപോകുന്നേരം
പുലവത്തത്തവിലക്കുംപോലെ
മുമ്പിൽ വിലക്കും ഭഗവതിയോ
ഭഗവതിയെന്നു ഞാൻ വെക്കയില്ല
എല്ലാം നിരത്തി ഞാനെള്ളൊടിക്കും

അന്നേരമതളപ്പാടുണ്ടായല്ലോ
ഇനിയുമെ കേൾക്കണം നീയൊതേന
പൊന്നിയത്തേഴരക്കണ്ടമാഞ
ഏറിയ ജനങ്ങൾ മരിച്ചിട്ടുള്ള
പടക്കുളമാണേതു കുഞ്ഞിയൊതേന
ആ മണ്ണിലേക്കു തിരിഞ്ഞുകൊണ്ടാലും
വിഷൂക്കഴിഞ്ഞാലും ചവിട്ടരുത്
നീയിന്നു പൊന്നിയത്തു പൊയ്ക്കൊണ്ടാലും
അരയാൽത്തറാമ്മേലിരുന്നുകൊള്ളേണം
കന്ന നിറത്തിലൊരു പക്ഷിവരും
ഞാന്തന്നെയാണതു കുഞ്ഞിഒതേന
പച്ചനിറത്തിലൊരു പക്ഷിയായി
പുതിയലോകത്തു ഭഗവതിയും
നിന്റെയിടത്തും വലത്തുംമായി
അരയാലിൻകൊമ്പള്ള വന്നു നില്ലം
പക്ഷികളെക്കാണും നേരത്തിങ്കൽ
നീയോ പടക്കളത്തിൽ കീഞ്ഞോളണം
ഒന്നിച്ചു ഞാനും പുറപ്പെടുന്നു
അതളപ്പാടു മടങ്ങിയല്ലൊ
തച്ചോളി ഓമനക്കുഞ്ഞിഒതേനൻ
തൊഴുതിട്ടെടഭാഗം മാറിനിന്നു
ശ്രീകോവിൽ വാതിലും പൂട്ടിക്കുന്നു
നൂറ്റൊന്നുകറ്റി വെടിവെപ്പിച്ചു
അവിടുന്നു വേഗത്തിൽ പോയെല്ലാരും
പെരിങ്ങണ്ടനാളെ പുഴകടന്നു
തച്ചോളി ഓമനക്കുഞ്ഞി ഒതേനൻ
പരിച തുടക്കുമണി ചൊല്ലിയപ്പോൾ
മൂക്കാത്തമ്പടഞെടുങ്ങിപ്പോയി
കാക്കാതം നാടുകുലുങ്ങിപ്പോയി
നനടത്തത്താലെ നടന്നെല്ലാവരും
പൊന്നിയത്തരയാലക്കിലെത്തും നേരം
ആയിരത്തൊന്ന് വെടിവെപ്പിച്ചു
അരയാത്തറമേലിരുന്നൊതേനൻ
മതിലുഗുരിക്കളും ശിഷ്യൻമാരും
അവരുമവിടെയങ്ങു വന്നിട്ടുണ്ടെ
ഏറിയജനങ്ങളും കൂടീട്ടുണ്ട്
തച്ചോളി ഓമനകുഞ്ഞിഒതേനൻ
അരയാലിൻ മുകളിലും നോക്കുന്നേരം
പച്ചയും ചുകപ്പും നിറത്തിലുള്ള
പക്ഷികളെടുത്തും വലത്തുമായി
അരയാലിൻ കൊമ്പത്തിരിക്കുന്നുണ്ട്
മതിലും ഗുരുക്കളതുനേരത്തു
പൊന്നിയത്തേഴരക്കരക്കണ്ടത്തേനു
പടവിളി മൂന്നുവിളിവിളിച്ചു
അതുകേട്ടതുനേരം കുഞ്ഞിയൊതേനൻ
കടത്തുവൈനാടുവാഴും തമ്പുരാന്റെ
തൃക്കാലുചെന്നപിടിച്ചുവേഗം
അച്ഛന്റെ കാലുംപിടിച്ചു പിന്നെ
ഏട്ടന്റെ കാലും പിടിച്ചൊതേനൻ
അരയാൽത്തറാമ്മലും ചെന്നുനിന്നു
പടവിളി മൂന്നുവിളിച്ചു
ഉറുമിതിൽമ്പിപ്പിടിച്ചുകൊമ്ടു
നിലയിലൊരന്തം മറഞ്ഞൊണ്ടിറ്റു
വള്ളി നരി തുള്ളി നിഴങ്ങും പോലെ
ഗുരിക്കുളെ മുമ്പിലും തുള്ളിവീണു
തിഴക്കും പടിഞ്ഞാറും നിന്നുവരരും
പടക്കോഴി കൊത്തിപ്പിരിയുംപോലെ
മൂന്നുദിവസം പൊറുത്തുകൊണ്ട
സൂചിക്കിരിമ്പിനു പഴതുമില്ലെ
പച്ചമരുന്നിനു മുറിയുമില്
ഗുരുക്കളന്നേരം പറയുന്നല്ലോ തച്ചോളി
ഓമനക്കുഞ്ഞിഒതേനൻ കള്ളച്ചുമടു
വെച്ചടിക്കും ഞാനൊ നല്ലോണം
നോക്കിത്തടുത്തോ നീയെ
അപ്പറഞ്ഞമ്പായി ചുടും മുമ്പെ
മതിലുനുഗുരിക്കളങ്ങാകന്നതു
കള്ളച്ചുമടുവെച്ചീടുന്നു
കത്തുപലിശയിൽതടുത്തൊതേനൻ
ഗുരിക്കളോടല്ലെ പറഞ്ഞീയതെ
മതിലും ഗുരിക്കളെ നിങ്ങളോടു
പുഴിക്കടവിനടിക്കും ഞാനൊ
നോക്കിനല്ലോണം തടുത്തോളണം
പറഞ്ഞുതിരും മുമ്പെ കുഞ്ഞിയെൾതനൻ
അടിക്കും മുടിക്കും തിരുമേനിക്കും
പുഴിക്കടവിനടിച്ചുട്ടുന്നു
മതിലുഗുരിക്കളതുനേരത്തു
നായിക്കണക്കായി വീണുപോയി
അന്നേരം വാടും കൈകൊത്തിയൊതേനൻ

പിന്നത്തെ കൊത്തിനു ഗുരിക്കളലോ
രണ്ടുമുറിയായി വീണുപോയി
ഗുരിക്കളോടൊന്നിച്ചു വന്നിട്ടള്ള
പരന്തുകുലെമ്മൻ പണിക്കരേയും
കരിമ്പിൻ തുരുത്തിയപ്പണ്മിക്കാരേയും
അവരേയും വാളുംകൈകൊത്തി ഒതേനൻ
നിലയിന്നോരന്തം മറാഞ്ഞോണ്ടിറ്റു
കാലുവന്നു ഭുമിയോടി ചേരുംമുമ്പേ
മതിലുഗുതക്കളെ ശിഷ്യന്മാരിൽ
ആയിരത്തിൽ തലയറുത്തു
ചോരയിലൊന്നായിക്കുളിക്കുകയും
പടവിളിവിളിച്ചു നടക്കുകയും
അതുതന്നെകണ്ടുള്ള തമ്പാന്മാരും
ഉടനെയരുളിച്ചെയിതോളുന്നു
പടജയിചിചുള്ളവരാതം പിന്നെ
പടക്കളത്തിലൊട്ടും നിലത്തരുത്
ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ
നിലയിന്നൊരന്തം മറിഞ്ഞുകൊണ്ട്
അരയാത്തറമ്മലും വന്നുനിന്നു
കാറ്റേറേവിണ്ടയിരിക്കുമ്പൊഴെ
കണ്ടാച്ചേര്യോമന കഞ്ഞിച്ചാപ്പൻ
ഇളനീരു കൊത്തികൊടുത്തോളുന്നു
ഇളനീർ കുടിച്ചിട്ടു ദാഹം തീർന്നു
വെറ്റിലമുറുക്കും കഴിഞ്ഞനേരം
നാലു കോലോം വാണുള്ള തമ്പാന്മാരു
ഉടനെയരുളിച്ചെയ്തോളുന്നു
തച്ചോള്ളി ഓമന കുഞ്ഞിയൊതുന്നു
നേരമങ്ങുച്ചതിരിഞ്ഞുപോയി
ഇവിടുന്നു വേഗം പുറപ്പെടേണം
എല്ലാരും പോകാൻ പുറപ്പാടായി
തച്ചോളി ഓമനക്കുഞ്ഞിയോതേനൽ
ഇടിയായുധമങ്ങു നോക്കുന്നേരം
മടിയിലുമെങ്ങാനും കാണാനില്ല
പൊന്നിയത്തേഴയ കണ്ടത്തിന്റെ
വലിയ വരമ്പിന്റെ മോളിലാണ്
ആയുധം വെച്ചു മറന്നുപോയി
ആയുധമെടുത്ത് വരട്ടെ താനും
ആ വാക്കുകേട്ടുള്ള പയ്യംപള്ളി
തെയനനോട് പറയുന്നല്ലോ
ആയുധം പോയാലും പൊയ്ക്കോട്ടെ
മടങ്ങി പടക്കളത്തിൽ പോകരുര്
അപ്പോഴേ ഓമനതൻ പറഞ്ഞതല്ലോ
കേളിയുള്ള നായർ പടയ്ക്കു വന്നു
ആയുധമിട്ടേച്ചുപോയിയിതെന്നു
മാലോകർ പറഞ്ഞു പരിഹസിക്കും
ചങ്ങാതിമാര് വിലക്കിയാലും
ആന തടുത്താലും നില്കയില്ല
ആയുധമെടുത്തു വരട്ടെ ഞാനും
അരയാത്തറമ്മേലെ മുകളിലാണെ
നിലയിന്നൊരന്തം മറിഞ്ഞൊതേനൻ
പൊന്നിയത്തേഴരക്കണ്ടത്തിന്റെ
വലിയ വരമ്പിന്റെ മുകളിലെത്തി
മടിയായുധം ചെന്നു എടുക്കുന്നേരം
മതിലൂർ ഗുരൂക്കളെ ശിഷ്യനായി
ചുണ്ടങ്ങാപ്പോയിലുമായൻകുട്ടി
വരമ്പു തുളച് പതിഞ്ഞിരുന്നു
കരിമാനം ചേർത്തുവെച്ചുവെട്ടി
നെറ്റിത്തടത്തിനു കൊണ്ടനേരം
വെടികൊണ്ടു വട്ടം തിരിഞ്ഞൊതേനൻ
മായനൊളിവിലിരിക്കുന്നുണ്ടേ
കണ്ണാലെകണ്ടുള്ള കുഞ്ഞഒതേനൻ
ഉറുമി തിരിച്ചേറുകൊണ്ടു
രണ്ടുമുറിയായി വീണു മായൻ
ഒറ്റ വെടികേട്ടു പയ്യമ്പള്ളി
നിലയിന്നൊരന്തം മറിഞ്ഞു ചന്തു
ഒതേനനരികത്തു ചെന്നുനിന്നു
മാറത്തടിച്ചു പറഞ്ഞു ചന്തു
നീയോ ചതിച്ചല്ലോ കുഞ്ഞിഒതേന
കഴുത്തിൽകയ്യിട്ടുകെട്ടി പിടിച്ചു ചന്തു
പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ
എന്നെയനക്കല്ലേ പയ്യമ്പള്ളി
കയ്യിലവേഗം കുഴിക്കെ ചന്തു
കയ്യിലയിൽ പച്ചമരുന്നുണ്ടെല്ലോ
മരുന്നു വെച്ചു മുറി കെട്ടി ചന്തു
ആവാക്കു കേട്ടുള്ള പയ്യമ്പള്ളി
കയ്യില കുഴിച്ചു മരുന്നെടുത്തു
മരുന്നുവെച്ചു മുറികെട്ടിയപ്പോൾ
എഴുന്നേറ്റു നിന്നു പറഞ്ഞൊതേനൻ
മറ്റാരുമല്ല ചതിച്ചതെന്നെ
കയ്യന്നിയേടത്തിലെ തേയിയാണ്
ഏട്ടന്റെയരികത്തു ചെല്ലുന്നേരം
പയ്യാരം കൂട്ടല്ലെ നീയെ ചന്തു
മായനെ കൊന്നൊരുറുമിവാളെ
കണ്ടത്തിൽ കിഞ്ഞി കൊടുക്കെ ചന്തു
ഉറുമി എടുത്തുകൊടുത്തു ചന്തു
പറയുന്നുണ്ടന്നേരം പയ്യമ്പള്ളി
ക്ഷീണം പെരുത്തതീക്കണ്ടൊതേന
കയ്യേ പിടിക്കട്ടെ ഞാനൊതേന
കയ്യേ പിടിക്കേണ്ട മറ്റെയ്ക്കാടൻ

മെല്ലെ നടക്കും നടന്നുവന്നു
അരയാൽത്തറമ്മേലിരുന്നൊതേനൻ
തച്ചോളിക്കോമക്കുറുപ്പാകുന്നു
അനുജനെ കണ്ണാലെകാണുന്നേരം
കുന്നത്തു ഇളംമുടുപൊട്ടുംപോലെ
പൊട്ടിക്കരയുന്നേട്ടനല്ലോ
തച്ചോളിയോമന പൊന്നനുമ്മ
മടിയായുധമൊന്നു വിലക്കി ഞാനോ
വിലക്കിയതൊന്നും നീ കേട്ടില്ല്ലോ
വംശ മുടിഞ്ഞല്ലോ പൊന്നനുജ
അതുകേട്ടനുജൻ പറയുന്നുണ്ട്
പൊന്നിയത്താളെറെ കൂടിട്ടുണ്ട്
പയ്യാരം കൂട്ടല്ലെ നിങ്ങള്ളെ
ജനിച്ചവർക്കെല്ലാം മരണമുണ്ട്
പലരേയും നമ്മൾ കൗമ്മിച്ചില്ലെ
നമ്മളുമൊരിക്കൽ കരഞ്ഞിടണ്ടെ
ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ
മാറത്തടിച്ചുകരയുകയും
പൊന്നനുജായെന്നു വിളിക്കുകയും
തച്ചോളിയൊതേനക്കുറുപ്പിനപ്പോൾ
കൂടക്കൂടാലസ്യം വന്നോളുന്നു
അതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു
മഞ്ചലു വരുത്തട്ടെ പൊന്നനുജാ
ഏതാൻപിരാന്തുണ്ടോയെന്റെയേട്ടാ
മഞ്ചലിൽ കേറീട്ടു പോകുന്നേരം
കേളിയുള്ള തച്ചോളിയാണിപ്പോഴേ
പൊന്നിയമ്പടക്കങ്ങുപോയോണ്ടീറ്റു
നടന്നു പോകാൻ കഴിയാഞ്ഞിട്ടിപ്പോൾ
മഞ്ചലിൽ കേറീട്ടുപോകുന്നല്ലോ
മാലോകർ പറഞ്ഞു പരിഹസിക്കും
അന്നേരത്തേട്ടൻ പറയുന്നല്ലോ
എങ്ങനെ നടന്നങ്ങു പോകുന്നതു
ക്ഷീണമുണ്ടല്ലൊ നിനക്കൊതേന
പകരം പറയുന്നു കുഞ്ഞിയൊതേനൻ
നെറ്റിത്തടത്തിനൊരുണ്ട കൊണ്ടാൽ
പണ്ടാരാൻ ജീവിച്ചിരുന്നിട്ടുണ്ടോ
ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ
നിന്ന നിലയിന്നു വീണുപോയി
മണ്ണിലുരുണ്ടു തിരിയുകയും
മാറത്തടിച്ചു കരയുകയും
പൊന്നനുജായെന്നു വിളിക്കുകയും
പുതിയ കോട്ടലോത്തങ്ങു വാഴുന്നോരും
ചീനം വീട്ടിൽ തങ്ങളുവാഴുന്നോരും
തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും
കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാലും
എല്ലാരും നിന്നാകരയുംന്നേരം
പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ
ജനിച്ചവർക്കെല്ലാം മരണമില്ലെ
എന്തിനു നിങ്ങൾ കരകവേണം
അങ്ങനെ പറഞ്ഞിട്ടു നില്ക്കന്നേരം
മണക്കാത്തെരുവത്തു കുഞ്ഞിമാക്കം
ഓളീവർത്തനമറിഞ്ഞോണ്ടീറ്റ്
നേമത്തുണിയാലെ പോന്നവളും
പൊന്നിയത്തരയാക്കിലെത്തുംനേരം
കണ്ണാലെ കണ്ടല്ലോ കുഞ്ഞിയൊതേനൻ
ചന്തുവോടല്ലേ പറയുന്നതു
മാക്കം വരുന്ന വരവുകണ്ടോ
ആളെ പെരുവഴി തെറ്റിക്കണം
എന്നെയൊരുന്നോക്കുകണ്ടോട്ടല്ലേ
ആ വാക്കു കേട്ടുള്ള പയ്യംമ്പള്ളി
ആളെ പെരുവഴി തെറ്റിക്കുന്നു
മാക്കമൊതേനൻനരികെ വന്നു
നോക്കുന്നേരം കുറുപ്പിനല്ലോ
വെടിക്കൊണ്ടടയാളം കാണ്ടമാനുണ്ട്

അതു കണ്ടവളും കരയുന്നേരം
പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ
മാനം കെടുക്കല്ലേ കുഞ്ഞിമാക്കേ
എന്നെയൊരുന്നോക്കു കണ്ടല്ലോ
നീവേഗംതെരുവത്തു പോടിമാക്കേ
തന്റെ ചെറുവിരൽക്കു പൊൻമോതിരം
മാക്കത്തിനൂരിക്കൊടുത്തൊതേനൻ
എന്നെ നീ കാണുന്നപോലെയെന്റെ
നോതിരം കണ്ടങ്ങിരുന്നൊ നീയും
മാക്കത്തിനേയും പറഞ്ഞയച്ചു
എല്ലാരും പോകാൻ പുറപ്പാടായി
നൂറ്റൊന്നുകറ്റി വെട്ടിവെപ്പിച്ചു
എല്ലാരുമൊന്നായിപ്പോരുന്നേരം
പയ്യംപള്ളി ചന്തു ചോദിക്കുന്നു
കയ്യെപ്പിടിക്കട്ടെ ഞാനൊതേന
ഉടനെ പകരം പറഞ്ഞൊതേനൻ
തച്ചോളി വീട്ടിലങ്ങെത്തുവോളം
എന്റെ കയ്യാരും പിടിക്കവേണ്ട
അന്നടത്താലെ നടന്നെല്ലാരും
പെരിങ്ങണ്ടനാണ്ട പുഴയ്ക്കടുത്തു
ചോദിക്കുന്നന്നേരം കുഞ്ഞിഒതേനൻ
ഞാലിക്കരമേലെ പയ്യമ്പള്ളി
എവിടെയാണെത്തിയതു നമ്മളിപ്പോൾ
പെരിങ്ങണ്ടനാണ്ട പുഴയാണിതു
പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ
കൂടക്കൂടാലസ്യം വന്നെനിക്കു
വേഗത്തിലക്കര കടക്കവേണം
ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ
മാറത്തടിച്ചുകരയുന്നതും
പൊന്നനുജായെന്നു വിളിക്കുന്നതും
ചെവിടോർക്കിൽ തച്ചോളിവീട്ടിൽ കേൾക്കാം
തോണി കരേറിയിരുന്നെല്ലാരും
അക്കരെ ചെന്നിറങ്ങിയല്ലോ
പറയുന്നുണ്ടോമനക്കുഞ്ഞിയൊതേനൻ
പന്തക്കലെക്കൂടി പോകുന്നേരം
അവിടെയൊരു ചിറ്റമുണ്ടെനിക്കു
മുണ്ടോക്കൻ വീട്ടിലെ കുഞ്ഞ്യങ്കമ്മ
വെള്ളോട്ട കിണ്ടിയില്ട നീരും കോരി
നടക്കോണിക്കൽ വന്നു നില്ക്കുമല്ലോ
അവളുമൊരു നോക്കുകണ്ടോട്ടെന്നെ
മുണ്ടൊക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ
എന്നെയൊരു നോക്കു കണ്ടാൽപിന്നെ
പയ്യാരം കൂട്ടാൻ വഴിവെക്കല്ലേ
ആളേയും കൂട്ടി നീ നിന്റെവീട്ടിൽ
വേഗമവിടുന്നു പോകവേണം
അങ്ങനെ പറഞ്ഞു നടന്നെല്ലാരും
പന്തക്കലെക്കൂടി ചെല്ലന്നേരം
മുണ്ടൊക്കൻ വീട്ടിലെക്കുഞ്ഞ്യങ്കമ്മ
വെള്ളോട്ടുകിണ്ടില് നീരുമായി
ബന്ധുവരുന്ന വരവും നോക്കി
നടുക്കോണിക്കൽ വന്നുനിലക്കുന്നുണ്ട്ബ
ന്ധുനെക്കണ്ണാലെ കാണുന്നേരം
നന്നക്കരയുന്നു കങ്കമ്മേ
എന്നെയൊരുനോക്കു കണ്ടല്ലോ നീ
എനി നിന്റ വീട്ടിലും പോടി നീയെ

 

തന്റെ നടുവിരലക്കു പൊൻമോതിരം
കങ്കമ്മക്കുരിക്കോടുത്തൊതൻ
എന്നെ നീയെപ്പോഴും കാണുംമ്പോലെ
മോതിരം കണ്ടങ്ങിരുന്നോ നീയും
വർത്തമാനമേതും പറകവേണ്ട
മുണ്ടെക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ
കങ്കമ്മയെ വേഗം കൂട്ടിക്കോ നീ
ആ വാക്കും കേട്ടുള്ള കുഞ്ഞിക്കണ്ണൻ
പെങ്ങളെ വീട്ടിൽകൊണ്ടാക്കി വന്നു
അവിടന്നെല്ലാരും പുറപ്പാടായി
പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ
തച്ചോളി വീട്ടിലങ്ങെന്റെയേട്ട
കല്ലിടിയനെന്ന പറമ്പാകുന്നു
നമ്മുടെ പറമ്പല്ലെയെന്റെയേട്ട
പറമ്പിൻറരികത്തങ്ങെത്തുന്നേരം
പറയണമെന്നോടു നിങ്ങളേട്ട
ഊയിയറവിലെ കുഞ്ഞിയൊതേനാ
ഞാനോ പറയുമെൻ പൊന്നനുജ
അന്നടത്താലെ നടന്നെല്ലാരും
കല്ലിടയനെന്ന പറമ്പിൽലെത്തി
ഏട്ടൻ കുറുപ്പുപറഞ്ഞന്നേരം
തച്ചേള്ളിയോമന പോന്നനുജ
കല്ലിടിയനെന്നെ പറമ്പാണിത്
അന്നേരത്തൊതേനൻ പറയുന്നല്ലോ
എല്ലാരുമിവിടെയിരിക്കവേണം
വർത്തമാനമേറെ പറയാനുണ്ട
അതുകേട്ടെല്ലാരുമിരുന്നോളുന്നു
പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ
കല്ലിടിയനെന്ന പറമ്പെന്റെട്ടാ
കല്ലിടിച്ചായിരം തയ് വെച്ചതു
അഞ്ഞൂറു തെങ്ങു കലച്ചിട്ടുണ്ട
അഞ്ഞൂർകലയക്കാനടുത്തിട്ടുണ്ട
പറമ്പു കിളച്ചു ഞാൻ തയിവെപ്പിച്ചു
വെള്ളംനനച്ചുവളർത്തിയത്
കാവിലെ ചാത്തോത്ത് കങ്കിയാണ്
കലച്ചതങ്ങറുപതു തെങ്ങുള്ളത്
കുങ്കിക്കു നിങ്ങൾ കൊടുക്കവേണം
ഞാനോ കൊടുക്കുമെന്റെ പൊന്നനുജ
പിന്നയും കേക്കണനെന്റെയേട്ട
കാവിലെ ചാത്തോത്തെ കുങ്കിയാണ്
ബടയാണക്കണ്ടം കൊടുക്കുന്നതു
ഏടെ കൊടുക്കണം കുഞ്ഞിയൊതേനൻ
നമ്മളെ കോണിക്കൽ താഴെയുണ്ടു
മൂവായിരം വിത്തു ജന്മക്കണ്ടം
അതിലീന്നുംപാതി കൊടുക്കവേണം
ഞാനോ കൊടുക്കുമെൻ പൊന്നനുജ
പിന്നെയും പറയുന്നു കുഞ്ഞിയെതേനൻ
കങ്കിക്കും കണ്ടം കൊടുക്കുന്നതു
അട്ടയുളള കണ്ടം കൊടുക്കരുത്
അട്ടക്കടിച്ചു പറിക്കുന്നേരം
എന്നെ നിനച്ചു കരയുമോള്
പെരിയത്തലക്കു കൊടുക്കരുത്
പൊരിയത്തലയ്ക്കു കൊത്തൊണ്ടല്

 

വയലിൽ പണിയോളെടുക്കുന്നേരം
കണ്ടോർ പരിഹാസം കൊള്ളുമേട്ടാ
ഊയിയറവിലെ പൊന്നനുജ
അട്ടയുള്ള കണ്ടം കൊടുക്കയില്ല
പെരിയത്തലക്കും കൊടുക്കുയില്ല
പിന്നെയും കേൾക്കണമെന്റെയേട്ടാ
നടയിലൊരേഴ് വരി തെങ്ങുള്ളത്
ഇളനീർ കൊതിയനന്റമ്പാടിയോ
എഴുതാൻ കളരിക്കൽ പോന്നേരവും
എഴുതിക്കളരീന്ന് വരുന്നേരവും
എളന്നീർ കടിക്കാൻ കൊടുത്തേക്കണം
ഞാനോ കൊടുക്കുന്റെ പൊന്നനുജ
ഞാലിക്കരമ്മലെ പയ്യമ്പള്ളി
ച്ചന്തുവല്ലന്നേരം ചോദിക്കുന്നു
തച്ചോളിയോമനാ കുഞ്ഞിയയൊതേന
എനിയുമേതാനും പറയാനുണ്ടോ
പിന്നേയും പറയുന്നു കുഞ്ഞിയൊതേനൻ
കയ്യെണ്യെടത്തിലെ കുഞ്ഞിത്തേയി
അവൾക്കേതും നങ്ങൾ കൊടുക്കരുത്
എന്നെ ചതിച്ചതവളാകന്നു
വെടിവെച്ചൊൽ കൊള്ളാതുറക്കും തണ്ടും
അമ്പാടി പോയതു വാങ്ങിക്കോട്ടെ
മുണ്ടെക്കൻ വീട്ടിലെ കങ്കമ്മക്കു
അവൾക്കേതും നിങ്ങൾ കൊടുക്കവേണ്ട
അവൾക്കുഞാനങ്ങു കൊടുത്തിട്ടുണ്ട്
കോഴിക്കോടങ്ങാടിപ്പോയ നേരം
അത്തായം വീടെനിക്കാദിവസം
ഇല്ലിക്കൽ വീട്ടിലങ്ങായിരുന്നു
ഉല്ലിക്കൽ വീട്ടിലെ മാതുവിന്നു
അവിടെയും പായത്തൊടിയിലല്ലോ
ഏഴരക്കണ്ടി പറമ്പുള്ളത്
അതു ഞാനവൾക്കു കൊടുത്തിട്ടുണ്ട്
നിങ്ങളനഞഅഞ്ഞിന്നു നായാട്ടിന്നും
പിള്ളാർകളിക്കുമൊരു കൂട്ടത്തിന്നും
ഒന്നിനും പോകരുതെന്റെയേട്ടാ
നമ്മളെ വിട്ടിലങ്ങാണിപ്പോഴേ
ചാപ്പനെ പറഞ്ഞങ്ങയക്കുവേണം
തച്ചൊളിയുണിച്ചിരുത കുങ്ങനെയും
കാവിലെചാത്തൊത്ത കങ്കിയെയും
എന്റെ മകൻ കുഞ്ഞമ്പാടിയെയും
അവരെയകത്തിട്ടു പൂട്ട്വവേണം
ഞാൻ വരുന്നോരു വരവും നോക്കി
നടക്കോണിക്കൽ വന്നു നിൽക്കുമല്ലോ
വല്ലതുമുപായം പറഞ്ഞു ചാപ്പാ
അവരെയകത്തേക്കു കൂട്ടിക്കോളേ
എല്ലാരകത്തു കടന്നോണ്ടാല്
വാതിലും പൂട്ടി നീ വായെ ചാപ്പാ
ചപ്പനതു കേട്ടു പോകുന്നല്ലൊ
തച്ചോളിവീട്ടിനും താഴെയെത്തി
നടക്കോണി ചെന്നു കയറുന്നേരന
കുട്ടികളെല്ലാരുംചോദിക്കുന്നു
എന്തു വർത്തമാനം കണ്ടാച്ചേരി
നേരുപറയണം കണ്ടാച്ചേരി
അന്നേരം ചാപ്പൻ പറയുന്നല്ലോ
കുറുപ്പു പടയിൽ ജയിച്ചതല്ലോ
കുറുപ്പങ്ങുടുത്തുള്ള പട്ടുമുണ്ടു
നന്നച്ചിത്രം കെട്ടിരിക്കകൊണ്ട്
പട്ടുമുണ്ടോന്നു തരേണം പോലും
ആ വാക്ക് കേട്ടുള്ള കുട്ടികള്
എല്ലാരും പാഞ്ഞങ്ങകത്തുപോയി
അതുതാനെ കണ്ടുള്ള കണ്ടാച്ചേരി
പുറത്തിന്നു വാതിലും പൂട്ടിയല്ലൊ
ചാപ്പനൊ പാഞ്ഞോണ്ട് പോന്നോണ്ടിറ്റ്
കല്ലിടിയനെന്ന പറമ്പിലെത്തി
വർത്തമാനമെല്ലാം പറഞ്ഞു ചാപ്പൻ
അവിടുന്നെല്ലാരും പുറപ്പെടായി
പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ
തച്ചോളിവീട്ടിലങ്ങെന്റെയേട്ടാ
ഒളവണ്ണൂർ കാവിലേ കൂടിപ്പോണം
അന്നടത്താലെ നടന്നോല്ലാരും
ഒളവണ്ണൂർ കാവിലങ്ങെത്തിയെല്ലാം
ശ്രീകോവിൽ വാതിൽ തുറപ്പിക്കുന്നു
ഏഴുതട്ടുള്ളൊരു പൊൻവിളക്ക്
ദീപം നിരത്തിയങ്ങ് കത്തിക്കുന്നു
തിരുമുമ്പിൽ തൊഴുതൊതനൻ
എടഭാഗം കൊണ്ടങ്ങു മാറി നിന്നു
പള്ളിയറവാതിലടപ്പിക്കുന്നു
അവിടുന്നെല്ലാരും പുറപ്പെടുമ്പോൾ
ഞാലിക്കരമ്മലെ പയ്യംപള്ളി
ചാത്തനനെ വിളിച്ചു പറഞ്ഞൊതേനൻ
നമ്മളെല്ലാരുമങ്ങാനാപ്പോഴേ
തച്ചോളി വീട്ടിന്നടുക്കുന്നേരം
നൂറ്റൊന്ന് കുറ്റി വെടിയും വെച്ചു
നടക്കോണിച്ചെന്നു കയറുന്നേരം

ഏട്ടനോടല്ലേ പറയുന്നതു
നമ്മളെ വീട്ടിന്നെങ്ങാനിപ്പഴെ
കുട്ടികളലമുറ കൂടുന്നുണ്ട്
നിങ്ങളലമുറ കൂട്ടരുതെ
എനിയുമെനിക്കു ചിലതൊക്കെയും
നിങ്ങളോടിന്നു പറയാനുണ്ട്
എല്ലാരും തച്ചോളി വീട്ടിലെത്തി
ഞാലിക്കരമ്മലെ പയ്യംപള്ളി
വെള്ളോട്ടു കിണ്ടിയിൽ നീരും കോരി
തച്ചോളി ഒതേനകുറുപ്പു തന്റെ
കാലുകഴുകിച്ചു കൂച്ചുന്നല്ലൊ
തെക്കിനിയകത്തു കടന്നൊതേനൻ
പൊന്നിൻമേൽ കെട്ടച്ചിറുമിവാളു
പൊന്തുളി പറ്റിയ മണിപ്പലിശ
എപ്പോഴും കൊണ്ടങ്ങു വെയ്ക്കും പോലെ
എടത്തും വലത്തുമായ് വെച്ചൊതേനൻ
രണ്ടുകൈകൊണ്ടും തൊഴുതു പിന്നെ
ഇപ്പുറം പൊഞ്ചൂരകട്ടുമ്മല്
ചെന്നു കിടന്നോളുന്നു
കട്ടുമ്മെചെന്നുകിടക്കുനേരം
അകത്തിട്ടുപൂട്ടിയ കുട്ടികളെ
അല്ലലും കേട്ടു പൊറുത്തുകൂടാ
കുങ്കി വിളിച്ചു പറയുന്നല്ലോ
വാതിലു തുറക്കെന്റെ കണ്ടച്ചേരി
ബന്ധൂനക്കണ്ടുകൊതികെട്ടോട്ടെ
പെങ്ങളു നന്നെക്കരയുന്നുണ്ട്
അമ്പാടികുഞ്ഞൻ കരയുന്നതും
ഒക്കയും കേട്ടുപറഞ്ഞൊതേനൻ
വാതിലു തുറക്കേണം പയ്യമ്പള്ളി
അമ്പാടിയെ ഇങ്ങു തട്ടിക്കോളെ
ആ വാക്കു കേട്ടുള്ള പയ്യമ്പള്ളി
വാതിലുപോയി തുറക്കുന്നേരം
കുട്ടികളെല്ലാരും പറഞ്ഞുവന്നു
കാക്കൽ വീണങ്ങു കരയുന്നല്ലോ
അമ്പാടിയെത്തട്ടിക്കൊണ്ടുവന്നു
അച്ഛന്റെ കയ്യിൽ കൊടുത്തു ചന്തു
അച്ഛനെക്കണ്ടു ചിരിച്ചമ്പാടി
കയ്യിലപിടിക്കുന്നു കുഞ്ഞമ്പാടി‌‌‌
അവന്റെ കളിയും ചിരിയും കണ്ടു
എല്ലാരും പൊട്ടിക്കരഞ്ഞുപോയി
താക്കോലുംകൂട്ടമൊടുത്തൊതേനൻ
ഏട്ടന്റെ കയ്യിൽ കൊടുത്തുവല്ലോ
ഏട്ടനോടല്ലൊ പറയുന്നതു
വാരവും പാട്ടം പിരിവുള്ളതും
ഒക്കയും നിങ്ങള് വാങ്ങിക്കോളേ
കുടിയാന്മാരോടും നിങ്ങൾ വെറുക്കരുതെ
അമ്പാടികുഞ്ഞനെയാണെന്റേട്ട
കാവിലെ ചാത്തോത്തയക്കരുതു
എന്റെ ചമയപ്പാടെല്ലാംതന്നെ
അമ്പാടികുഞ്ഞിനു കൊടുക്കവേണം
അമ്പാടികുഞ്ഞനെ തട്ടിക്കോളെ
പെങ്ങളുണിച്ചിരുത കുഞ്ഞനേയും
കാവിലെ ചാത്തോത്ത് കങ്കിയേയും
അകത്തേക്കു കൂട്ടണം നിങ്ങളോട്
ആ വാക്കു കേട്ടുള്ളൊരേട്ടനല്ലോ
എല്ലാവരേയും കൂട്ടി അകത്തുപോയി
പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ
ഞാലിക്കരമ്മലെ പയ്യംപള്ളി
ഇളനീർ കുടിക്കണം പൊന്നുചങ്ങാതി
ആ വാക്കു കേട്ടുള്ള പയ്യംപള്ളി
ഇളനീരുകൊത്തി കൊടുത്തോളുന്നു
ഇളന്നീർ കടിച്ചങ്ങു ദാഹം തീർന്നുചന്തുവോടല്ലേ പറയുന്നതു
ഊരാളിക്കോമൻ വയിശിയരും‌
അവരുമിപ്പോളീട വന്നിട്ടുണ്ട്
തനിയെ താൻ കെട്ടിയ കെട്ടാകുന്നു
കെട്ടു കഴിക്കണം പയ്യംപള്ളി അന്നേരം ചാപ്പനല്ലേ ചോദിക്കുന്നു
തച്ചോളിളയകറുപ്പന്നോരെ
എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ
എന്നെക്കൊണ്ടെന്നും പറഞ്ഞില്ലല്ലോ
ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ
ചാപ്പനോടല്ലോ പറയുന്നത്
കൊണ്ടു നടന്നതും നീയ്യെ ചാപ്പാ
കൊണ്ടുപോയ് കൊല്ലിച്ചതും നീയ്യെ ചാപ്പാ
ഞാലിക്കരമ്മലെ പയ്യംപള്ളി
കെട്ടിയകെട്ടു കഴിച്ചോളുന്നു
കെട്ടുകഴിച്ചൊരു നേരത്തിലും
കിടന്നുമരിച്ചല്ലോ കുഞ്ഞിഒതേനൻ