ഇടപ്പള്ളി രാഘവന് പിള്ളയുടെ കൃതികള്‍
പോരിക, പോരികയെന്നാശാപതംഗമേ,
 കൂരിരുളെങ്ങും പരന്നീടുന്നു!
 തന്നന്ത്യഗാനം പാടിപടിഞ്ഞാട്ടു
 പോന്നന്തിപ്പൈങ്കിളി പാറിപ്പോയി
 അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
 മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു
 അംബുജംതന്നന്ത്യമണ്ടസ്മിതാങ്കുര –
 മന്തിപ്രഭയിലലിഞ്ഞുചേർന്നു
 കൂകിതളർന്നൊരു കോകിലം മുറ്റത്തെ
 മാകന്ദകൊമ്പിലുറക്കമായി
 ആകാശദേശത്തിലെങ്ങാനലുമേ-
 ന്നാശാപതംഗമേ, പോരിക നീ !
ആരോലക്കുന്നിൻചാരുവിലുഷസ്സുതൻ-
 നീരാളസ്സാരിയിളകിടുമ്പോൾ,
 നാനാവിഹംഗനിനാദാലുലകൊരു
 ഗാനാബ്ധിയായാല പങ്കിടുമ്പോൾ,
 ആദിത്യരശ്മികളാ രത്നം വാരുവാ
 നാ ദിക്കിൽ മുങ്ങിയുയർന്നിടുമ്പോൾ,
 കക്കകളാകുന്ന കമ്രസുമങ്ങളെ
 യോക്കവേ തെന്നൽ പെറക്കീടുമ്പോൾ ,
നീടുറ്റ രാഗിണീ, നീ ഞാനറിയാതെ
 നീളത്തിൽക്കൂകിയുയർന്നുപോയി
 നിര്ന്നിമേഷാക്ഷനായ് നിൽക്കുന്നു ഞാനിദം
 നിന്നെ പ്രതീക്ഷിച്ചീയന്തിയോളം
 പോരിക പോരികെന്നാശാപതംഗമേ
 കൂരിരുളെങ്ങും പരന്നീടുന്നു
 അക്ഷയകാന്തി വഴിന്ജോഴുകീടുമാ
 നക്ഷത്രലോകത്തിനപ്പുറത്തായ്
 ആയോതമാകതോരത്ഭുതവസ്തുവീ
 നായിട്ടലഞ്ഞു തളർന്നോടുവിൽ
 ഇന്നും പതിവുപോ’ലില്ല’യെന്നോതി, നീ –
 യെന്നടുതെത്താൻ മടിക്കയല്ലീ?
 അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ-
 യല്ലിലെങ്ങാനും കിടക്കയല്ലീ?
 വെദനാപൂർണ്ണമീ രോദനമാകും നിൻ–
 വേണുനിനാദമുയർന്നിടട്ടേ!
 തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ-
 ത്താരാട്ടുപാടിയുരക്കീടട്ടേ !
 എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ
 പഞ്ജരമെത്തിശയിച്ചുകൊൾക
 കുടമടച്ചു ഞാനെന്മണിമച്ചിലെ
 വാടാവിളക്കു കെടുത്തീടട്ടെ !

Leave a Reply