ഇടപ്പള്ളി രാഘവന് പിള്ളയുടെ കൃതികള്
ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ-
 നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
 തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക-
 ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
 എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
 ഗ്രന്ഥമോന്നിലും കണ്ടി’ല്ലാനന്ദം’ മൂന്നക്ഷരം !
 ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു-
 മാ’നന്ദ’നാരമത്തിൽ പൂക്കൽക്കാണവകാശം
 പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
 ‘പാടില്ല’യെന്നു വാനം മുരങ്ങും സ്തനിത്താൽ!
 മർതൃത മധുരമായ് സ്വപ്നത്തിൽ കണ്ടാൽ പിറ്റേ-
 ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
 മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
 ചാരുതനുകർന്നു ഞാൻ നിന്നുപോയ് ക്ഷണനേരം
 ഞാനുമോന്നതുപോലെയാകുവാനല്ല, യതു
 ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
 കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
 വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
 പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
 കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!…
 അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ –
 മുകുളം ചിരിചെന്തോ മൌനഭാഷയിലോതി
ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും
കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
 പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
 പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
 പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ –
 പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
 മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
 തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
 മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,-
 ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
 നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
 കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
 തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
 കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!…
 ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ-
 മായിരം രത്നം വാരി വാനതിനായിട്ടെകി ;
 ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി-
 ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
 മഞ്ഞിനെ മാണിക്യമായ് മാറ്റിടും കരങ്ങളാ
 മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
 ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
 ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
 ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ-
 മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
 വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ-
 വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.

Leave a Reply