ഇടപ്പള്ളി രാഘവന് പിള്ളയുടെ കൃതികള്
മരണം
 മരണം മനോഹരപ്പച്ചിലവിരിപ്പിട്ട
 ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി;
 തളിരും വാടാമലർക്കുലയുമിടതിങ്ങി-
 ത്തളരാതെന്നും തെന്നലേറ്റാടും ലതകളാൽ
 നിത്യസൗന്ദര്യത്തിന്റെ നർത്തനമാമാരംഗ-
 മെത്തുവായിട്ടെന്തെൻ മാനസം പതറുന്നൂ?
 അഴലിൻ കയ്ക്കും കായ്കളെത്ര തിന്നാലും വെറും
 നിഴലാം മർത്ത്യന്നതിലില്ല വിശ്വാസം തെല്ലും!
 ദ്യോവിനെക്കണ്ടെത്തുവാനായിട്ടു സന്തപ്തമാം
 ജീവിതമണൽക്കാട്ടിൽപ്പെട്ടുകൊണ്ടനാരതം
 വരളും നാവാലുപ്പുകലരും കണ്ണീർദ്ധാര
 വളരെക്കുടിച്ചു തൻതൃഷ്ണയെ വളർത്തുന്ന
 നരനച്ചിദാനന്ദപ്പാൽപ്പുഴയൊഴുക്കിൽ ചെ-
 ന്നൊരു കൈക്കുമ്പിൾ പൂർണ്ണമാക്കുവാൻ മടിപോലും!
നാകതിനുള്ളിൽ നരകം പണിഞ്ഞും
 ശോകതിലാനന്ദമുദിച്ചുകണ്ടും
 തീരാത്ത നാനാനിനവാർന്നോരറ്റിൻ –
 തീരത്ത് ഞാനങ്ങനെ നിന്നുപോയി!
സമസ്തവസ്തുക്കളിലോന്നുപോലെ
 സമത്വമില്ലായ്മ നിലച്ചിടാൻതാൻ
 അമർത്യലോകത്തെയുമേക ഹസ്താ-
 ലമർത്തി വാഴുന്നവനാശപോലും
വാനത്തു തൻ കീർത്തിയുയർന്നുപോവാ-
 നായെതിനോക്കുന്ന ഗിരിപ്പരപ്പിൻ-
 പാദങ്ങളോന്നു പരിചര്യചെയ് വു
 പാവങ്ങൾ സാനുക്കൾ തൃണപ്രമാണർ.
നിലയ്ക്കു തെല്ലും കുറവേശിടാതെ
 മലയ്ക്കു പച്ചക്കുട ചൂടുവാനായ്
 താഴത്തു താപർത്തി സഹിച്ചു മേവും
 സാനുക്കൾതൻ ജീവനധാര വേണം
ഒരിക്കലും തെല്ലലിവാർന്നിടാതെ-
 യുറച്ച പാറക്കിടയിങ്കലൂടെ
ഒലിച്ചുപായുന്നു സരിൽക്കുലങ്ങ-
 ളലച്ചിൽകൊണ്ടഷ്ടി കഴിചിടുന്നോർ.
സാധുക്കളക്കൂട്ടർ പരിശ്രമത്താൽ
 സമ്പാദ്യമാർന്നീടിന മൌക്തികങ്ങൾ
 പാറക്കു മാറത്തണിമാല ചാർത്താൻ
 പാദത്തിൽ വെച്ചേ മതിയാകുകായുള്ളു.
 പാരിന്റെ സൌന്ദര്യനിധാനമായി-
 ത്താരിന്നു തൻ ശീർഷമുയർത്തി നിൽക്കാൻ
 പരാതഹസ്സിൻ പരിഹാസഭാസ്സാൽ
 താരാളി മങ്ങിതലചാചിടെണം
 പാടചെളിച്ചാർത്തു മറച്ചുവെച്ചു
 പാരിന്നു പച്ചപ്പുതുപ്പട്ടുടുപ്പാൻ
 കാറായ കീറത്തുണി ചുറ്റി വാനം
 തോരാതെ കണ്ണീരു ചോരിഞ്ഞിടെണം
 ഇതാണു ലോകസ്ഥിതി, വിശ്വമതിൻ- –
 വിശാലനെത്രങ്ങളോരെവിധത്തിൽ
 ഇരിക്കയി,ല്ലോന്നു കരഞ്ഞിടുമ്പോൾ
 ചിരിപ്പു മറ്റേ തിതിനെന്നോരന്ത്യം!
 അതാ ശ്രവിപ്പുണ്ടകലെസ്സമത്വ –
 വിവാദകോലാഹലവാദ്യഘോഷം;
 അതിൽ പ്രപാതത്തെ നിനച്ചു പേടി-
 ച്ചനേകവൃക്ഷങ്ങൾ വിറയ്ക്കയല്ലീ?
 നിമ്നോന്നതാധ്വാക്കളനേകമെന്നും
 പിന്നിട്ടു മുന്നോട്ടു കുതിച്ചു മേന്മേൽ
 കാലപ്രവാഹം സമമായോലിക്കും
 കാലം മനുഷ്യർക്കു വസന്തകാലം

Leave a Reply