ക്കറി ജങ്ഷന്‍ റോഡിന് സുഗതകുമാരിയുടെ പേര് നല്‍കുന്ന പ്രമേയം തിരുവനന്തപുരം നഗ രസഭ പാസാക്കിയിരുന്നു. എന്നാല്‍, ഇതിന്റെ തുടര്‍നടപടികള്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ സ്വീകരിച്ചില്ല.
കോവിഡ് കാലത്താണ് സുഗതകുമാരി വിടപറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുഗതകുമാരിയുടെ സ്മാരകത്തി ന് മൂന്നു കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാംപസില്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും നിര്‍മിക്കുമെന്നും സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. ഒന്നും നടന്നില്ല. തിരുവനന്തപുരത്തെ അവരുടെ വസതി മകള്‍ വില്ക്കുകയും ചെയ്തു.