നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്‌ളാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു
വഹ്നിയില്‍ വീണുമരിപ്പ,നല്‌ളായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്‌ളായ്കില്‍
വാളെടുത്താശു കഴുത്തറുത്തീടുവന്‍.
വല്‌ള കണക്കിലും ഞാന്‍ മരിച്ചീടുവ
നിലെ്‌ളാരു സംശയം ദുഷെ്ട ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നില്‍ വസിക്കിതുമൂലം.
ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാന്‍.
പാദേ നമസ്‌കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണര്‍ന്നീടിനാള്‍.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്‌ളീടിനാള്‍;
കര്‍മ്മദോഷങ്ങളിതെല്‌ളാമകപെ്പട്ടി
തെന്മകന്‍ ദൂരത്തകപെ്പട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദു:ഖാംബുരാശിയില്‍
താപേന മഗ്‌നയാക്കീടിനാര്‍ നിര്‍ദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മന്‍ ജഗല്പതേ!
നാഥ! ഭവാന്‍ മമ നന്ദനനായ് വന്നു
ജാതനായീടിനാന്‍ കേവലമെങിലും
ദു:ഖമെന്നെപ്പിരിയുന്നീലൊരിക്കലു
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമാം തുലോം.
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദു:ഖേന ചൊല്‌ളിനാന്‍:
ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഝഹത്യാശതജാതമാം പാപവു
മമ്മേ ഭുജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം
ബ്രഝാത്മജനാം വസിഷ്ഠമുനിയെയും
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്‌ഗേന നിഗ്രഹിച്ചാലുള്ള പാപവു
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍.
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദു:ഖം കലര്‍ന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്‌ളിനാള്‍:
ദോഷം നിനക്കേതുമിലെ്‌ളന്നറിഞ്ഞു ഞാന്‍.
ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഢം ഗാഢ
മുത്തമാംഗേ മുകര്‍ന്നാളതു കണ്ടവ
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മന്‍പോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുള്‍ ചെയ്തു വസിഷ്ഠനും: