സുരസഞ്ചയദനുജേന്ദ്രസേവിതപാദം
സുരപമണിനിഭം പ്രണതോസ്മ്യ!ഹം രാമം. 1690
പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം
പരപൂരുഷഗുണഭൂതി സന്തുഷ്ടാത്മനാം
പരലോകൈകഹിതനിരതാത്മനാം സേവ്യം
പരമാനന്ദമയം പ്രണതോസ്മ്യ!ഹം രാമം.
സ്മിതസുന്ദരവികസിതവക്രതാംഭോരുഹം
സ്മൃതിഗോചരമസിതാംബുദകളേബരം
സിതപങ്കജചാരുനയനം രഘുവരം
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ!ഹം രാമം.
ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
സകലചരാചരജന്തുക്കളുള്ളില്‍ വാഴും 1700
പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും
പരമം പരാപരം പ്രണതോസ്മ്യ!ഹം രാമം.
വിധിമാധവ ശംഭുരൂപഭേദേന ഗുണ
ത്രിതയവിരാജിതം കേവലം വിരാജന്തം
ത്രിദശമുനിജനസ്തുതമവ്യകതമജം
ക്ഷിതിജാമനോഹരം പ്രണതോസ്മ്യ!ഹം രാമം.
മന്മഥശതകോടി സുന്ദരകളേബരം
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം
നിര്‍മ്മമമാത്മാരാമം പ്രണതോസ്മ്യ!ഹം രാമം.” 1710
ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്
പത്രീന്ദ്രന്‍തന്നോടരുളിച്ചെയ്തു മധുരമായ്ഃ
‘അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്‌ണോഃ പരം
ഇസ്‌തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാല്‍
ഭക്തനായുള്ളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്ര! നിന്നെപേ്പാലെ മല്‍പരായണനായാല്‍.”
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്ഠ
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്
ബ്രഹ്മപൂജിതമായ പദവും പ്രാപിച്ചുഥേ
നിര്‍മ്മലരാമനാമം ചൊല്‌ളുന്ന ജനംപോലെ. 1720

കബന്ധഗതി

പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി