മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍.
താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ
ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ
‘നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍. 230
ധാതാവര്‍ത്ഥിക്കമൂലം ഭൂ ഭാരം കളവാനായ്
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍
ലക്ഷമണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷമിയാകുന്നതലേ്‌ളാ, ഭരതശത്രുഘ്‌നന്മാര്‍
ശംഖചക്രങ്ങ,ളഭിഷേകവിഘ്‌നാദികളും
സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്‍മാനാശു നീ കൂടെപേ്പാന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്‌വരുമലേ്‌ളാ കണ്ടാല്‍.” 240
എന്നരുള്‍ചെയ്ത മുനിശ്രേഷ്ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‍ കണ്ടാര്‍.
അന്നേരം തലയോടുമെല്‌ളുകളെല്‌ളാമോരോ
കുന്നുകള്‍പോലെ കണ്ടു രാഘവന്‍ ചോദ്യംചെയ്താന്‍ഃ
”മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്‌ളാ
മെ്രെതവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!”
തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനംഃ”രാമ
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ
യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!” 250
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ
‘നിഷ്ഠൂരതരമായ ദുഷ്ടരാക്ഷസകുല
മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍.
ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിക്ക സ
ന്തുഷ്ട്യ!ാ താപസകുലമിഷ്ടിയും ചെയ്തു നിത്യം.”

സുതീഷ്ണാശ്രമപ്രവേശം

സത്യവിക്രമനിതി സത്യവുംചെയ്തു തത്ര