കവിതയിലെ താളത്തെ വിശകലനം ചെയ്യുന്നതിനു പരമ്പരാഗതമായ ചില മുന്‍വിധികള്‍ ഒഴിവാക്കേണ്ടതുണ്ട്. ഒപ്പം കാവ്യരൂപത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുമുണ്ട്. കവിതയുടെ രൂപപരമായ ഘടകങ്ങളെ അവഗണിച്ചുകൊണ്ട് അതിന്റെ സൗന്ദര്യശാസ്ത്രത്തെ സമീപിക്കാനാവില്‌ള. രൂപം/ഉള്ളടക്കം എന്നിവയെ ഇഴപിരിക്കാനാവില്‌ള എന്ന പ്രബലമായ സങ്കല്പത്തെ ‘യഷനദഴഷദര്‍യസഷദവ ബദവവദനരു’ എന്നു വിശേഷിപ്പിക്കുകയും രൂപപരമായ ഘടകങ്ങളുടെ പ്രസക്തി ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന ടെറി ഈഗിള്‍ടണ്‍ ആ ഘടകങ്ങളുടെ വിശകലനത്തിലൂടെ മാത്രമേ കവിതയുടെ രാഷ്ട്രീയം പോലും തിരിച്ചറിയാനാവൂ എന്നു വാദിക്കുന്നുണ്ട്.1 രൂപപരമായ സവിശേഷതകളില്‍ ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് അക്ഷരവിന്യാസത്തിന്റെ കലയെ അവഗണിക്കാനാവില്‌ള. ശ്രദ്ധേയയായ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ മാര്‍ഗരറ്റ് അറ്റ്‌വുഡ് താളത്തിന്റെ ഏകകമായ അക്ഷരത്തെയാണ് കവിതയുടെതന്നെ ഏകകമായി കണക്കാക്കുന്നതെന്നത് അദ്ഭുതകരമായി തോന്നാം.
‘ഗദ്യകവിതയുടെയും ഏകകം അക്ഷരംതന്നെയാണ്…എന്നെ സംബന്ധിച്ച് ഒരു ഗദ്യകവിതയും ചെറുകഥയും തമ്മിലുള്ള വ്യത്യാസം, ഗദ്യകവിത അപേ്പാഴും താളാത്മകമായ അക്ഷരഘടനയുമായി ബന്ധപെ്പട്ടിരിക്കുന്നു എന്നതാണ്. ഒരു കവിതയിലായിരിക്കുമ്പോള്‍ നിങ്ങള്‍ അക്ഷരങ്ങളുടെ വിശദാംശങ്ങളില്‍ ശ്രദ്ധിക്കുന്നു. അക്ഷരം ശരിയായിലെ്‌ളങ്കില്‍ എല്‌ളാം തെറ്റും.”2
വൃത്ത-താളങ്ങളിലുള്ള കവിതകള്‍ക്കു മാത്രമല്‌ള, ഗദ്യകവിതകള്‍ക്കും ഇതു ബാധകമാണെന്ന അറ്റ്‌വുഡിന്റെ അഭിപ്രായം ശ്രദ്ധിക്കേണ്ടതുണ്ട്. കവിതയില്‍ ഈ ഘടകം ബോധപൂര്‍വം കടന്നുവരുന്നതാവണമെന്നില്‌ള. കവിതയുടെ സംഗീതത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്ന പ്രസിദ്ധകവിയായ ഷീമസ് ഹീനി സഹജാവബോധപരമായ (യഷര്‍ന്‍യര്‍യല്‍ഫ) ആവിഷ്‌കാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. കാവ്യസംഗീതത്തിനു സംഭാവനകള്‍ നല്കുന്ന പ്രധാനമായ രണ്ടു ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു: