സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
പാപത്താലങ്ങയെ വിട്ടകന്നു പോയ
മക്കളെ പുത്രന്റെ രക്തത്താലും
ജ്ഞാനസ്വരൂപന്റെ ദിവ്യവരത്താലും
തന്നിലേയ്‌ക്കെത്തിക്കാന്‍ നീ കനിഞ്ഞു
ത്രിതൈ്വകനാഥനിലേകീകൃതമായ
സത്യസഭാതവ മുക്തദേഹം
ജ്ഞാനസ്വരൂപന്റെയാലയവുമതു
തന്നെയാണെന്നു വെളിപ്പെടുത്തി
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ