സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ആവശ്യമില്ലാ സ്തുതികളങ്ങേയ്‌ക്കെന്നാല്‍
നന്ദിയര്‍പ്പിക്കുകയെന്ന ഭാഗ്യം
അങ്ങുന്നു നല്‍കിയ ഭാഗ്യം താനല്ലയോ
ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പുണ്യതാതാ
അങ്ങേ മഹിമയെ വര്‍ദ്ധിപ്പിച്ചീടുവാന്‍
ഞങ്ങള്‍ തന്‍ ഗീതങ്ങള്‍ക്കില്ലാ ശക്തി
് എങ്കിലും ഞങ്ങടെ നിത്യരക്ഷക്കവ
നന്നായുപകരിച്ചീടുന്നല്ലോ
ആകയാലാമോദവായപോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.