സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദൈവമേ പാവന സ്‌നേഹത്തിന്‍ ശാന്തിതന്‍
ദിവ്യമഭേദ്യമാം ശൃംഖലയാല്‍
സ്ത്രീയും പുരുഷനും ദാമ്പത്യ ബന്ധത്തില്‍
ഒന്നായ് പ്രതിഷ്ഠിതരായിടുന്നു
സന്താനവര്‍ദ്ധനവിനും നരവംശം
എന്നും നിലനിന്നു പോരുവാനും
നിന്‍ പരിപാലനത്താലെ ശിശുജന്മം
മാനവരാശിക്കു ഭൂഷണമായ്
ജ്ഞാനസ്‌നാനത്താലെ വീണ്ടും ജനിച്ചവര്‍
സത്യസഭയെ വളര്‍ത്തീടുന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.