ക്രിസ്ത്യന്‍പള്ളികളിലെ ഒരു നേര്‍ച്ചപ്പെരുന്നാള്‍. നെടുങ്കുന്നം പള്ളിയില്‍ പുഴുക്കുനേര്‍ച്ചയ്ക്ക് പ്രശസ്തിയുണ്ട്. തേങ്ങാക്കൊത്തച്ചന്‍ എന്ന പേരിലറിയപ്പെടുന്ന എബ്രഹാം ആണ് ഈ ഏര്‍പ്പാടു തുടങ്ങിയത്. ഗ്രാമവാസികള്‍ കൊണ്ടുവരുന്ന ചേമ്പ്, ചേന, കപ്പ തുടങ്ങിയ കാര്‍ഷികവിഭവങ്ങള്‍ പുഴുക്കാക്കിയതും പൊടിയരിക്കഞ്ഞിയും നല്‍കിവരുന്നു. ഇന്നും പെരുന്നാളിന് പുഴുക്കുണ്ടാക്കുന്നതില്‍ പഴയരീതിയില്‍ നിന്ന് അല്പം മാറ്റങ്ങള്‍ വന്നതായി കാണാം. ഇതുപോലുള്ള നേര്‍ച്ചകള്‍ മറ്റു പള്ളികളിലും അപൂര്‍വമായുണ്ട്.