Archives for October, 2017 - Page 358

യുദ്ധകാണ്ഡംപേജ് 41

പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍ സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം ഭക്ത്യാ നമസ്‌കരിച്ചാന്‍ ചരണാംബുജം 'മിത്രമായ് നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍ ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ നാശമരികളാലുണ്ടാകയില്‌ള തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്…
Continue Reading

യുദ്ധകാണ്ഡംപേജ് 40

വാനരാദികള്‍ക്ക് ഭഗവാന്‍ കൊടുത്ത അനുഗ്രഹം വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥന് വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്‌ളമതിസ്വാദു സംയുത പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില് സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങള് പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവര്‍ണ്ണാഭാരണങ്ങളും സുബ്രാഝണര്‍ക്കു കൊടുത്തു…
Continue Reading

യുദ്ധകാണ്ഡംപേജ് 39

പ്രീത്യാ ഭരതകുമാരനോടന്നേര മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍ ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാര്‍ക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താന്‍ ഭരതനും ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍ സുഗ്രീവനോടു പറഞ്ഞു ഭരതനു മഗ്രജനിപേ്പാളഭിഷേകകര്‍മ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ മംഗദനാദികളോടും…
Continue Reading

യുദ്ധകാണ്ഡംപേജ് 38

രാജ്യാഭിഷേകം ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍ സന്തുഷ്ടനായ രഘുകുലനാഥനു മന്തര്‍മ്മുദാ വിമാനേന മാനേന പോയ് നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാന്‍ പുഷ്പകമായ വിമാനത്തെ മാനിച്ചു ചില്‍പുരുഷനരുള്‍ചെയ്താനനന്തരം ''ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ മുന്നക്കണക്കേ…
Continue Reading

യുദ്ധകാണ്ഡംപേജ് 37

അയോദ്ധ്യാപ്രവേശം ശത്രുഘ്‌നനോടു ഭരതകുമാരനു മത്യാദരം നിയോഗിച്ചനനന്തരം 'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിയ്‌ക്കേണമെല്‌ളാടവും ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം സൂതവൈതാളിക വന്ദിസ്തുതിപാഠ കാദി ജനങ്ങുളുമൊക്കെ വന്നീടണം വാദ്യങ്ങളെല്‌ളാം പ്രയോഗിയ്ക്കയും വേണം പാദ്യാദികളുമൊരുക്കണമേവരും രാജദാരങ്ങളമാത്യജനങ്ങളും വാജിഗജരഥപംക്തിസൈന്യങ്ങളും വാരനാരീജനത്തോടുമലങ്കരി ച്ചാരൂഢമോദം വരണമെല്‌ളാവരും ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിയ്‌ക്കൊക്കവേ…
Continue Reading

യുദ്ധകാണ്ഡംപേജ് 36

ഹനൂമദ്ഭരതസംവാദം പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ ചൊന്നാനനിലാത്മജനോടു രാഘവന്‍ 'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍ തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന രൊന്നൊഴിയാതെയവനോടു ചൊല്‌ളണം പോകുന്നനേരം ഗുഹനെയും ചെന്നു ക ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍' മാരുതി മാനുഷവേഷം ധരിച്ചു പോയ് ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു…
Continue Reading

യുദ്ധകാണ്ഡംപേജ് 35

വൃത്രാരിജിത്തുമതികായനും പുന രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ! വീണു മരിച്ചിതു പിന്നെയും മറ്റുള്ള കൗണപന്മാരെക്കപികള്‍ കൊന്നീടിനാര്‍ സേതു ബന്ധിച്ചതും കാണെടോ! സാഗരേ ഹേതു ബന്ധിച്ചതതിന്നു നീയല്‌ളയോ? സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച പാതകനാശനം ത്രൈലോക്യപൂജിതം കണ്ടാലുമുണ്ടാം ദുരിതവിനാശനം കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍…
Continue Reading

യുദ്ധകാണ്ഡംപേജ് 34

അയോദ്ധ്യയിലേക്കുള്ള യാത്ര മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ 'ദാസനാമെന്നെക്കുറിച്ചു വത്സല്യമു ണ്ടേതാനുമെങ്കിലെ്രെതവ സന്തുഷ്ടനായ് മംഗലദേവതയാകിയ സീതയാ മംഗലസ്‌നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം' എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍ മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു 'സോദരനായ ഭരതനയോദ്ധ്യയി ലാധിയും പൂണ്ടു സഹോദരന്‍…
Continue Reading

യുദ്ധകാണ്ഡംപേജ് 33

ദേവേന്ദ്രസ്തുതി സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു 'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള തിങ്ങനെ കാരുണ്യപീയൂഷവാരിധേ! നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍ സന്തതം തോന്നേണമെന്‍പോറ്റി…
Continue Reading

യുദ്ധകാണ്ഡംപേജ് 32

സീതാസ്വീകരണം പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ 'നീ പൊയ് വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്‌ളാം പറഞ്ഞു കേള്‍പ്പിക്കണം എന്നാലവളുടെ ഭാവവും വാകുമി ങ്ങെന്നോടു വന്നു പറക നീ സത്വരം' എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം…
Continue Reading