(ജീവിതകഥ)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.എച്ച്. ബുക്‌സ് 2022

അന്ന് ഇരുപത്തിയഞ്ചു വയസ്സാണു മുഹമ്മദ് നബിക്ക് (സ). അപ്പോഴാണ് നാല്പതുകാരിയായ ഖദീജ ബീവി(റ) തിരുജീവിതത്തിലേക്കു കടന്നുവരുന്നത്; ആത്മസഖിയായി. അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം തന്റേതായ സര്‍വതും തിരുനബിക്കായി സമര്‍പ്പിച്ചു ഖദീജതുല്‍ കുബ്റാ. നബിജീവിതത്തിലൊരു താങ്ങായി, തണലായി, ഉത്തമ കൂട്ടുകാരിയായി, മാതൃവാത്സല്യമായി കൂടെനിന്നു അവര്‍. സമാശ്വാസമായിരുന്നു ആ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍! എന്നാല്‍, മക്കയിലെ രാജാത്തിയായി വാണ ഖദീജ(റ) വിടപറയുന്നത് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടാണെന്നത് ചരിത്രത്തിലെ മറ്റൊരു കണ്ണീര്‍കഥ. ഖദീജയുടെ സംഭവബഹുലമായ ജീവിതം വരച്ചുകാട്ടുന്ന കൃതി.