പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയാണ് 'ഇന്നലത്തെ മഴ'. വരരുചി എന്ന ബ്രാഹ്മണനില്‍ നിന്നു പിറന്ന പന്ത്രണ്ടു മക്കള്‍ പന്ത്രണ്ടുകുലങ്ങളായി പരിണമിച്ച വിസ്മയകരമായ പുരാവൃത്തം കാവ്യസുന്ദരമായ ഭാഷയില്‍ മോഹനന്‍ അവതരിപ്പിക്കുന്നു. ഓര്‍മ്മകളിലേക്ക് പിന്തിരിഞ്ഞ് ലോകയാത്രയിലൂടെ അറിവിന്റെ മറുകര കടന്ന് ജീവലോകത്തിന്റെ സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും മഹാസമസ്യയ്ക്ക് സമാധാനം തേടുകയാണ് വരരുചി. പ്രശസ്തമായ ഒരു ആദ്യമിത്തിനെ സംസ്‌ക്കാരത്തിന്റെ തേരെഴുത്തായി മാറ്റിയിരിക്കുകയാണ് എന്‍. മോഹനന്‍.