കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ ആവിഷ്‌കരിച്ചത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും മുന്‍വിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്തു.
2021-ലാണ്എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. നെല്ലിന്കുങ്കുമം അവാര്‍ഡ്‌ലഭിച്ചു. എസ്.പി .സി.എസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാപുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, സി.വി .കുഞ്ഞിരാമന്‍ സ്മാ  രക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ.ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.
പ്രധാനകൃതികള്‍ ഇവയാണ്:
നെല്ല് (1972),
റോസ്‌മേരിയുടെആകാശങ്ങള്‍ (1993),
ആരും മരിക്കുന്നില്ല (1987),
ആഗ്‌നേയം (1974),
ഗൗതമന്‍ (1986),
പാളയം (1981),
ചാവേര്‍ (1991),
അരക്കില്ലം (1977),
കൂമന്‍കൊല്ലി (1984),
നമ്പരുകള്‍ (1980),
വിലാപം (1997),
ആദിജലം (2004),
വേനല്‍ (1979),
കനല്‍ (1979),
നിഴലുറങ്ങുന്ന വഴികള്‍ (1979) (നോവലുകള്‍)
തിരക്കിലല്പംസ്ഥലം (1969),
പഴയപുതിയ നഗരം (1979),
ആനവേട്ടക്കാരന്‍ (1982),
 ‘ഉണിക്കോരന്‍ ചതോപാധ്യായ (1985),
ഉച്ചയുടെ നിഴല്‍ (1976),
കറുത്തമഴപെയ്യുന്ന താഴ്വര (1988),
കോട്ടയിലെ പ്രേമ (2002),
പൂരം (2003),
അന്നാമേരിയെ നേരിടാന്‍ (1988),
അശോകനും അയാളും (2006),
വത്സലയുടെ സ്ത്രീകള്‍ (2005),
വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ (2005),
വത്സലയുടെ കഥകള്‍ (1989),
പംഗരുപുഷ്പത്തിഷ്പന്റെ തേന്‍ (1996),
കഥായനം (2003),
അരുന്ധതി കരയുന്നില്ല (1991),
ചാമുണ്ടിക്കുഴി