ബാലികേ! ശുകകുലമൌലിമാലികേ! ഗുണ
ശാലിനി! ചാരുശീലേ! ചൊല്‌ളീടു മടിയാതെ
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
നീലനീരജദലലോചനന്‍ നാരായണന്‍
നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
പാലനപരായണന്‍ പരമാത്മാവുതന്റെ
ലീലകള്‍ കേട്ടാല്‍ മതിയാകയിലെ്‌ളാരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം. 10
ഭാരതീഗുണം തവ പരമാമൃതമലേ്‌ളാ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍.
ഫാലലോചനന്‍ പരമേശ്വരന്‍ പശുപതി
ബാലശീതാംശുമൌലി ഭഗവാന്‍ പരാപരന്‍
പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍.
ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ
രാമനദ്വയനേകനവ്യയനഭിരാമന്‍
അത്രിതാപസപ്രവരാശ്രമേ മുനിയുമാ
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20വിരാധവധം

 

മഹാരണ്യപ്രവേശം

അന്നേരമാശു കാണായ്‌വന്നിതു വരുന്നത
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃകഷം കരാളോജ്ജ്വലദംഷ്ട്രാന്വിത
വക്രതഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
പച്ചമാംസങ്ങളെല്‌ളാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
ഉത്ഥാനംചെയ്തു ചാപബാണങ്ങള്‍ കൈക്കൊണ്ടഥ