ലക്ഷ്മണന്റെ പുറപ്പാട്

അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍
കിഷ്‌കിന്ധയോടും ദഹിച്ചുപോമിപെ്പാഴേ
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല
നജ്ഞാനിയായുള്ള മാനുഷനെപേ്പാലെ
ദുഃഖസുഖാദികല്‍ കൈക്കൊണ്ടു വര്‍ത്തിച്ചു
ദുഷ്‌കൃതശാന്തി ലോകത്തിനുണ്ടാക്കുവാന്‍
മുന്നം ദശരഥന്‍ ചെയ്ത തപോബലം
തന്നുടെ സിദ്ധി വര്‍ത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികള്‍ക്കുണ്ടായ
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര
നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാല്‍
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സര്‍വ്വജഗന്മാ!യാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ് മാനുഷവ്യാപാരജാതയാം
രാമായണാഭിധാമാനന്ദദായിനീം
സര്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ
വിഖ്യാതയാക്കുവാനാനന്ദപൂരുഷന്‍
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ
തത്തല്‍ക്രിയാകാലദേശോചിതം നിജ
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരന്‍
സത്വാദികളാം ഗുണങ്ങളില്‍ത്താനനു
രക്തനെപേ്പാലെ ഭവിയ്ക്കുന്നു നിര്‍ഗ്ഗുണന്‍
വിജ്ഞാനമൂര്‍ത്തിയാം സാക്ഷി സുഖാത്മകന്‍
വിജ്ഞാനശക്തിമാനവ്യകതാനദ്വയന്‍
കാമാദികളാലവിലിപ്തനവ്യയന്‍
വ്യോമവദ് വ്യാപ്തനനന്തനനാമയന്‍
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍
സര്‍വ്വാത്മകനെച്ചിലരറിഞ്ഞീടുവോര്‍
നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു
സംയക്പ്രബോധമുണ്ടാമെന്നു ചൊല്‌ളുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദന്‍ മുനിവൃന്ദനിഷേവിതന്‍
കിഷ്‌കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാല്‍
വപ്രോപരി പാഞ്ഞു കല്‌ളും മരങ്ങളും
വിഭ്രമത്തോടു കൈയില്‍ പിറ്റിച്ചേവരും
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു
ചാടിച്ചുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ
നുള്‍ക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്‌ളും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്‌ളൂകവൃന്ദവും വല്‌ളാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ
നേകനായ്‌ച്ചെന്നു നമസ്‌കരിച്ചീടിനാന്‍
പ്രീതനായാശേ്‌ളഷവും ചെയ്തവനോടു
ജാതമോഡം സുമിത്രാത്മജന്‍ ചൊല്‌ളിനാന്‍
ഭഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ
ല്‌ളിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍
അഗ്രജമാര്‍ഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ വരൂ
എന്നരുള്‍ചെയ്തതു ചെന്നു പറകെ’ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്‌ളിനാന്‍
‘കോപേന ലക്ഷ്മണന്‍ വന്നിതാ നില്‍ക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി