അതികായവധം

സിദ്ധഗന്ധര്‍വ്വവിദ്യാധരഗുഹ്യകയക്ഷ
ഭുജംഗഖഗാപ്‌സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവര്‍ഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാര്‍
ചില്പുരുഷന്‍ പുരുഷോത്തമമദ്വയം
ദേവമുനീശ്വരന്‍ നാരദനും തദാ
സേവാര്‍ത്ഥ മമ്പോടവതരിച്ചീടിനാന്‍
രാമം ദശരഥനന്ദനമുല്പലശ്യാമളം
കോമളം ബാണധനുര്‍ദ്ധരം
പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമമാ
മോദമര്‍ന്നു പുകഴ്ന്നു തുടങ്ങിനാന്‍:
സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ
വിശ്വസാക്ഷിന്‍!പരമാത്മനന്‍ സനാതന!
വിശ്വമൂര്‍ത്തേ! പരബ്രഝമേ! ദൈവമേ!
ദുഃഖസുഖാദികളെല്‌ളാമനുദിനം കൈക്കൊണ്ടു
മായാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ഞ്‌നാനസ്വരൂപനായ്
സത്യസ്വരൂപനായ് സര്‍വ്വലോകേശനായ്
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്
സത്വപ്രധാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്
നിഷ്‌കളനായ് നിരാകാരനായിങ്ങനെ
നിര്‍ഗ്ഗുണനായ് നിഗമാന്തവാക്യാര്‍ത്ഥമായ്
ചില്‍ഘനാത്മാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുര്‍ന്നിമീലനംകൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാല്‍ ശിക്ഷിച്ചു
ധര്‍മ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതികാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപെ്പാഴും
ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ
തത്സ്വരൂപത്തിനായ്‌ക്കൊണ്ടു നമസ്‌കാരം
ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ
നിര്‍വ്വികാരം വിശുദ്ധജ്ഞാനരൂപിണം
സര്‍വ്വലോകാധാരമാദ്യം നമോ നമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാല്‍
ത്വല്‍ബോധമുണ്ടായ്‌വരികയുമില്‌ളലേ്‌ളാ
ത്വല്പാദപത്മങ്ങള്‍ കണ്ടു സേവിപ്പതിനി
പേ്പാളെ നിക്കവകാശമുണ്ടായതും
ചില്പുരുഷ!പ്രഭോ!നിന്‍കൃപാവൈഭവമെ
പേ്പാഴുമെന്നുള്ളില്‍ വാഴ്ക ജഗല്പതേ!
കോപകാമദ്വേഷമത്സരകാര്‍പ്പണ്യലോഭ
മോഹാദി ശത്രുക്കളുണ്ടാകയാല്‍
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍
ശക്തിയുമില്‌ള നിന്മായാബലവശാല്‍
ത്വല്‍ക്കഥാപീയൂഷപാനവും ചൈയ്തു
കൊണ്ടുള്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര
പഞ്ചത്തിങ്കലൊക്കെ നിരന്തരം
നിന്‍ചരിതങ്ങളും പാടി വിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ!
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച
കുംഭകര്‍ണ്ണന്‍തന്നെക്കൊല്‍കയാല്‍
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്‌ളുമായോധനേ
പിന്നെ മെറ്റെന്നാള്‍ ദശഗ്രീവനെബ്ഭവാന്‍
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക
ഞാനിനി ബ്രഝലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ
ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം