സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദൈവമേ നിന്‍പ്രിയ പുത്രനില്‍ കണ്ടവ
ഞങ്ങളിലുമങ്ങു ദര്‍ശിച്ചുവല്ലോ
ധിക്കാരം കാരണം നഷ്ടമായ്ത്തീര്‍ന്നൊരു
ദിവ്യമായുള്ളയനുഗ്രഹങ്ങള്‍
സ്വന്തസുതന്റെയനുസരണം വഴി
ഞങ്ങള്‍ക്കിതാ വീണ്ടും ലബ്ധമായി
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.