തിരുവിതാംകൂര്‍ പ്രദേശത്ത് നിലവിലുണ്ടായിരുന്ന ഒരു വിനോദം. കന്നുകാലികളെ മേയ്ക്കുന്ന പുലയരും മറ്റുമാണ് കട്ടയടിയില്‍ ഏര്‍പ്പെട്ടിരുന്നത്. പന്തുകളിപോലെയാണ് അതിന്റെ രീതി. പനന്തേങ്ങ (കരിമ്പനയുടെ കായ്) യാണ് പന്തിനുപകരം ഉപയോഗിക്കുക. ആളുകള്‍ രണ്ടുചേരിയായി പിരിഞ്ഞു നിന്ന് പനന്തേങ്ങ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകളിക്കും.