കൊച്ചി: ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

വില്ലനായും

സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200

ഓളം സിനിമകളിൽ അഭിനയിച്ചു.
ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന

സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി

നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി

രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന

ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി. നടൻ

അനിൽ മുരളിയുടെ മൃതദേഹം രാത്രി 10 മണിയോടെ പൂജപ്പുരയിലെ വീട്ടിൽ എത്തിക്കും. നാളെ (വെള്ളി) രാവിലെ 9 ന് ശാന്തികവാടത്തിൽ സംസ്കരിക്കും.

പിതാവ് പരേതനായ കെ.മുരളീധരൻ നായർ ( നാനയുടെ ആദ്യകാല ഫോട്ടൊ ഗ്രാഫറായിരുന്നു പിതാവ്. തിരുവനന്തപുരത്തെ ആദ്യകാല

സ്റ്റുഡിയോ
എ വൺ സ്റ്റുഡിയോ അദ്ദേഹത്തിൻ്റെതായിരുന്നു).
മാതാവ്: ശ്രീകുമാരിയമ്മ

മക്കൾ: ആദിത്യൻ, അരുന്ധതി

സഹോദരങ്ങൾ: പരേതനായ എം.എസ്.

രവി പ്രസാദ് (ദൂരദർശനിലെ ആദ്യകാല സീരിയലുകൾ അയ മണ്ടൻ കുഞ്ചു, കൃഷ്ണപക്ഷം തുടങ്ങിയവയുടെ നിർമ്മാതാവാണ്.)
എം.എസ്. ഹരി,
എം.എസ്.

ഗിരി,
എം.എസ്. പഞ്ചമി

വിലാസം: പഞ്ചമി,
പിആർഎ 109
പാതിരപ്പള്ളി ലയിൻ
പൂജപ്പുര
തിരുവനന്തപുരം