തൃശൂര്‍: 2019ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നോവലിസ്റ്റ് പി.വത്സലയ്ക്കും ഭാഷാ പണ്ഡിതന്‍ എന്‍.വി.പി ഉണിത്തിരിക്കും നല്‍കും. അക്കാദമി വിശിഷ്ടാംഗത്തിന് 50,000 രൂപയും രണ്ടുപവന്‍ സ്വര്‍ണപ്പതക്കവുമാണ് ലഭിക്കുക. സമഗ്ര സംഭാവന പുരസ്‌കാരം ദലിത് ബന്ധു എന്‍.കെ ജോസ്, യു.കലാനാഥന്‍, സി.പി. അബുബേക്കര്‍, റോസ്‌മേരി, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍ എന്നിവര്‍ക്കാണ്. 30000 രൂപയാണ് പുരസ്‌കാരത്തുക.


അക്കാദമി അവാര്‍ഡുകള്‍ ഇനിപ്പറയുന്നവര്‍ക്കാണ്: (25000 രൂപയാണ് തുക)
പി.രാമന്‍ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
എം.ആര്‍.രേണുകുമാര്‍ (കവിത-കൊതിയന്‍)
എസ്.ഹരീഷ് (നോവല്‍-മീശ)
വിനോയ് തോമസ് (ചെറുകഥ-രാമച്ചി)
അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)
സജിത മഠത്തില്‍ (നാടകം-അരങ്ങിലെ മത്സ്യഗന്ധികള്‍)
ജിഷ അഭിനയ (നാടകം-എലി എലി ലാമാ സബക്താനി)
ഡോ.കെ.എം.അനില്‍ (സാഹിത്യവിമര്‍ശനം-പാന്ഥരും വഴിയമ്പലങ്ങളും)
ജി.മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം- നഷ്ടമാകുന്ന നമ്മുടെ സ്വപ്‌നഭൂമി)
ഡോ.ആര്‍.വി.ജി മേനോന്‍ ( വൈജ്ഞാനിക സാഹിത്യം- ശാസ്ത്രസാങ്കേതികവിദ്യകളുടെ ചരിത്രം)
എം.ജി.എസ് നാരായണന്‍ (ആത്മകഥ- ജാലകങ്ങള്‍, ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍)
കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം-ഗോതമബുദ്ധന്റെ പരിനിര്‍വാണം)
കെ.ആര്‍.വിശ്വനാഥന്‍ (ബാലസാഹിത്യം- ഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസ്യസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി)

എന്‍ഡോവ്‌മെന്റ് നേടിയവര്‍:
ഐ.സി. ചാക്കോ അവാര്‍ഡ്-പ്രൊഫ. പി.മാധവന്‍ (ചോംസ്‌കിയന്‍ വാക്യഘടനാപഠനം)
സി.ബി കുമാര്‍ അവാര്‍ഡ് – ബോബി ജോസ് കട്ടിക്കാട് (ഓര്‍ഡിനറി)
കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്-സന്ദീപാനന്ദഗിരി (ശ്രീമദ് ഭഗവദ് ഗീതാ മഹാവ്യാഖ്യാനം)
കനകശ്രീ അവാര്‍ഡ്- ഡി.അനില്‍കുമാര്‍ (ചങ്കൊണ്ടോ പറക്കോണ്ടോ)
ഗീതാ ഹിരണ്യന്‍ അവാര്‍ഡ്-അമല്‍ (പരസ്യക്കാരന്‍ തെരുവ്)
ജി.എന്‍.പിള്ള അവാര്‍ഡ് -സി.എസ്.മീനാക്ഷി (ഭൗമചാപം ഇന്ത്യന്‍ ഭൂപടനിര്‍മാണത്തിന്റെ വിസ്മയചരിത്രം)
തുഞ്ചന്‍ സ്മാരക പ്രബന്ധമത്സര വിജയി-ഇ.എം.സുരജ