പല്ലവി

ചാരുമൂർത്തേ ഗൌരീനാഥാ! കാരുണ്യാംബുരാശേ നാഥാ!
കാരുണ്യം കുറവാനെന്തു കാരണം! ശംഭോ!

ചരണങ്ങൾ

എത്രനാളുണ്ടയ്യോ ഞാനും സേവിച്ചുകൊണ്ടിരിക്കുന്നു
ഇത്രനാളുമെൻറെ കാമം പൂരിച്ചില്ലയ്യോ!

കേടനേകമണ്ടെന്നാലും കേവലം നീ ശിക്ഷിയാതെ
വേടനെക്കൊണ്ടെന്നെത്തല്ലിക്കൊല്ലിക്കുന്നെന്തേ?

അത്രയല്ല കാട്ടാളൻറെ തല്ലുകൊണ്ടും കുത്തുകൊണ്ടും
എത്രയും തളർന്നു ദേഹം ധാത്രിയിൽ വീണു

നാൽവർ കൂടും സഭതന്നിൽ വാലെടുപ്പാനുള്ള മൂലം
ബാലചന്ദ്രചൂഡാ! നീ താൻ കാരണം ശംഭോ!

കർണ്ണനും ശകുനിയുമാകർണ്ണനം ചെയ്യുന്നേരം
കർണ്ണസൌഖ്യം വന്നുകൂടും കൌരവൻമാർക്ക്

ഊറ്റക്കാരൻ പാർത്ഥൻ പോരിൽ തോറ്റുപോൽ വേടനോടെന്ന-
തേറ്റവും കുറവായ് വന്നൂ നൂറ്റുവർ കേട്ടാൽ.

കൃത്വാ മൃത്തികയാ കഥഞ്ചന പൃഥാ-
പുത്രസ്ത്രിണേത്രാകൃതിം
ഭക്ത്യാ യോതി സമർച്ചനന്തു കൃതവാൻ
പത്രാണി തത്രാദരാൽ
ചിത്രം തത്ര കിരാതപുംഗവശിരോ
ഭ്രഷ്ടാനി സംദൃഷ്ടവാൻ
തത്രൈവേന്ദു കലാജടോപി ച മൃഡോ-
നോരണ്യചര്യാർച്ചനാൽ.

മൃത്തികകൊണ്ടൊരു ശിവലിംഗത്തെ
തത്ര ധരിത്രിയിളങ്ങുളവാക്കി;
തത്ര പഴുത്തു കൊഴിഞ്ഞുകിടക്കും
പത്രമെടുത്തുടനർച്ചന ചെയ്തു;

മൃത്തികലിംഗം തങ്കൽ വണങ്ങി
മൃത്യുഞ്ജയനെ സേവ തുടങ്ങി;
മൃത്യുഞ്ജയ ജയ ശങ്കര ശംഭോ