വൈമല്യം വാച്ചിടുമാ വ്യാധന്‍ തന്‍ വാക്യം പാഞ്ഞു
വാര്‍മെത്തും ഗങ് ഗയ്‌ക്കൊപ്പം ഭിക്ഷുവിന്‍ മനക്കാമ്പില്‍.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠന്‍ വീണ്ടും സ്വസ്ഥനായി ശമാധീനന്‍.
ഓര്‍ക്കയും ചെയ്താന്‍: ‘ഹാ ഞാനെന്തയ്യോ പുലമ്പിനേന്‍
മൗര്‍ഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊന്‍മേടത്തലയ്ക്കുമേല്‍ കാക്കതന്‍ കാഷ്ഠം വീഴാം:
നിമ്‌നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താര്‍മകന്‍ തന്‍കൈക്കളി കണ്ടതാര്‍? പൊഴിക്കുന്നു
നാന്മറപ്പുന്തേന്‍മാരി നാവിനാല്‍ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധര്‍മ്മവ്യാധന്‍
വ്യാസനാല്‍ പ്രകീര്‍ത്തിതന്‍; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂര്‍ണ്ണനായ്ത്തീര്‍ക്കുവാനിദ്ദേഹത്തിന്‍
സന്നിധാനത്തെദ്ദൈവം കല്പിച്ചാല്‍ തെറ്റെന്തതില്‍?’
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
‘സത്യം താന്‍ ഭവദ്വാക്യം സര്‍വവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ
ദ്ദൈവം ഞാന്‍ സ്ഖലല്‍പദന്‍ മര്‍ത്ത്യനെന്നോര്‍പ്പിക്കുന്നു.

അങ്ങയെദ്ദര്‍ശിച്ചാവാമെന്‍ ശാപവിമോചന
മങ്ങേക്കൈ തൊട്ടിട്ടാവാമെന്‍ തേരിന്‍ പുരോഗതി.
വൈശസം ചെയ്‌തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി; ധ1പ
യാചിപ്പന്‍ ക്ഷമാഭിക്ഷ  യായതെന്‍ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യന്‍.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാന്‍ പാതിയേ പഠിച്ചുള്ളു.
അങ്ങുതാന്‍ തദുല്‍ഗ്രന്ഥശിക്ഷകന്‍  യാവജ്ജീവ
മങ്ങേയ്‌ക്കെന്‍ സഭാജനമദ്വൈതപ്രവക്താവേ !’
എന്നുരച്ചവന്‍ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിന്‍ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്‌നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്‌നാനം പുനരുക്തമായ്ത്തീര്‍ന്നു.