ഞങ്ങള്‍ ഖനിത്തൊഴിലാളികള്‍
കല്‍ക്കരിയുടെ നിറമുള്ളവര്‍
കാപ്പിരിത്തൊലി തോറ്റുപോവുന്ന
കറുപ്പാണ് കല്‍ക്കരിക്ക്.
………………………………………
………………………………………..
മുത്തച്ഛനും
മകനുമിപേ്പാള്‍ ഖനിയിലാണ്.
………………………………………
…………………………………….
പുര നിറഞ്ഞുനില്‍ക്കുന്ന
പെങ്ങളെക്കാണാന്‍
വന്നില്‌ളാരും.
……………………………..
യൗവനത്തിന്റെ
പീഡനത്താലൊരു ദിവസം
പാളത്തില്‍ തലവച്ചവള്‍
……………………………………….
ഖനി തകര്‍ത്ത് മുത്തച്ഛനും
മകനും മരിച്ചു.

ഞങ്ങളുടെ കല്‍ക്കരി ശരീരങ്ങള്‍ കണ്ട്
തീ ചിരിക്കുന്നു.
‘ചുരത്തിലെ ചുവടുകള്‍’ (മാളമില്‌ളാത്ത പാമ്പ്) അയ്യപ്പന്റെ കാവ്യനയപ്രഖ്യാപനമാണ്. ഈ പ്രഖ്യാപനത്തില്‍ കൃത്യമായ ദ്രാവിഡ-കീഴാളബോധം സന്നിഹിതമാണ്.
‘എന്തിനാണ് നിന്റെ കവിതയില്‍ കാഞ്ഞിരം വളര്‍ത്തുന്നത്?’ എന്നാണ് കവിയോട് കവിത ചോദിക്കുന്നത്. കറുപ്പിന്റെയും കയ്പിന്റെയും കാഞ്ഞിരം അയ്യപ്പന്റെ കവിതകളില്‍ ആവര്‍ത്തിക്കുന്നത്. യാദൃച്ഛികമല്‌ള. കവിയുടെ കാവ്യജീവിതം മുഴുവന്‍ ഇവിടെ ചുരങ്ങളിലൂടെയാണ്. ബാല്യവും യൗവനവും കൗമാരവും ഇനി വാര്‍ദ്ധക്യമുണ്ടെങ്കില്‍ അതും ചുരങ്ങളിലൂടെയാണ്. ചുവടുകള്‍ എല്‌ളാം ചുരങ്ങളിലാണ്. അതുകൊണ്ട് കവി ചിന്തിച്ചുപോകുന്നു.