സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
വിണ്ണില്‍ വിശാലതയെല്ലാം കടന്നീശോ
സ്വര്‍ഗെ്ഗ ഉയര്‍ന്നു തേജസ്വിയായി
തന്‍ പിതാവിന്‍ വലം പാര്‍ശ്വത്തില്‍ ശ്രേഷ്ഠമാം
സിംഹാസനത്തിലിരുന്നരുളി
വാഗ്ദാനം ചെയ്ത പോല്‍ പാവനാത്മാവിനെ
തന്‍ ദത്തുപുത്രര്‍ക്കയച്ചുവല്ലോ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.