(അഭിമുഖം)
അഷിത/ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
2021 പതിപ്പ്

പ്രമുഖ കവയിത്രി അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ
നടത്തിയ സംഭാഷണങ്ങള്‍. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘര്‍ഷപൂര്‍ണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി
പറയുന്നു. ആത്മസംഘര്‍ഷങ്ങളില്‍ കനല്‍പോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സര്‍ഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങള്‍. നിരവധി ഫോട്ടോകളു ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം അഷിതയുടെ മൂന്നു കഥകളും നിത്യ ചൈതന്യ യതിയെയും മാധവിക്കുട്ടിയെയും പറ്റിയുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുകളും ഇതിലുണ്ട്.