(നോവല്‍)
സി.വി. ബാലകൃഷ്ണന്‍

സി.വി. ബാലകൃഷ്ണന്‍ എഴുതിയ നോവലാണ് ആയുസ്സിന്റെ പുസ്തകം. 1983 ഏപ്രില്‍ മാസം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ച ഈ കൃതി, പുസ്തകരൂപത്തില്‍ വന്നത് 1984ല്‍. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ മലബാറിലെ ഒരു കുടിയേറ്റ ഗ്രാമം പശ്ചാത്തലമാക്കിയാണ് കഥ. ആദ്യവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.
ഭൂതാവിഷ്ടരായി തീര്‍ന്ന ഗ്രാമീണരുടേയും അവര്‍ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥ.മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടേയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കഥ.
യോഹന്നാന്റെ മുത്തച്ഛന്‍ പൗലോ ഒരു ദുര്‍ബലനിമിഷത്തില്‍, അവന്റെ സഹോദരി ആനിയുടെ സുഹൃത്തായിരുന്ന റാഹേല്‍ എന്ന പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനെ തുടര്‍ന്നു പൗലോയും മകന്‍ തോമായും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലിലാണ് നോവലിന്റെ തുടക്കം. അപമാനിതനായ പൗലോ ആത്മഹത്യ ചെയ്യുന്നു. ചെറുബാല്യത്തിലെ അമ്മ തെരേസയെ നഷ്ടപ്പെടുകയും അപ്പനില്‍നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ മരണം കൂടുതല്‍ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം പട്ടണത്തിലേക്ക് ഒളിച്ചോടുകയും, കാമുകി റാഹേല്‍ കന്യാസ്ത്രിയാവുകയും ചെയ്തപ്പോള്‍ കൂടുതല്‍ ഒറ്റപ്പെട്ട യോഹന്നാന്‍, സുന്ദരിയായ സാറ എന്ന വിധവയില്‍ ആശ്വാസം കണ്ടെത്തി. സാറായെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച തോമാ, മകനും അവളുമായുള്ള സംഗമം കണ്ടെത്തുന്നു. സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നു. തുടര്‍ന്നുള്ള യോഹന്നാന്റെ വിഹ്വലതയുടെ ചിത്രീകരണത്തിലാണ് നോവല്‍ സമാപിക്കുന്നത്.
ആയുസ്സിന്റെ പുസ്തകം തമിഴ് ഭാഷയില്‍, ‘ഉയിര്‍ പുത്തഗം’ എന്ന പേരില്‍ മൊഴിമാറ്റം