(നോവല്‍)
കിഴക്കേപ്പാട്ട് രാമന്‍കുട്ടി മേനോന്‍

മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ എന്നു വിളിക്കുന്ന ക്യതിയാണ് പറങ്ങോടീപരിണയം. കിഴക്കേപ്പാട്ടു രാമന്‍കുട്ടി മേനോനാണ് കര്‍ത്താവ്. മലയാള നോവലിന്റെ തുടക്ക കാലത്ത് സ്ത്രീനാമ തലക്കെട്ടില്‍ ഉണ്ടായ നോവലുകളെ കളിയാക്കുന്നതാണ് ഈ നോവല്‍. കുന്ദലത,
ഇന്ദുലേഖ, മീനാക്ഷി, സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമന്‍ മേനോന്‍ ഈ ക്യതി രചിച്ചിട്ടുള്ളത്. 1892 ലാണ് ആദ്യ പ്രസിദ്ധീകരണം.
കുളത്തില്‍ പോയതും നീര്‍ക്കോലിയെ കണ്ടതും, ഒരത്ഭുതം ചെണ്ടകൊട്ടിയത്, ഒരു ആണ്ടിയൂട്ട്, മരുമകന്‍ വക്കീലായതും മകള്‍ തിരണ്ടതും, കൊടുങ്ങല്ലൂര്‍ ഭരണി, തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും, പറങ്ങോടിയുടെ പരിഭ്രമവും പറങ്ങോടന്റെ പരിങ്ങലും, ഒരു യാത്ര, ഒരു സംഭാഷണം അല്ലെങ്കില്‍ പതിനെട്ടാം അധ്യായം, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം, അവസാനം, എന്നീ പേരുകളിലുള്ള പന്ത്രണ്ട് അദ്ധ്യായങ്ങള്‍ അടങ്ങിയതാണ് ഈ ക്യതി.
തുടക്കം ഇങ്ങനെയാണ് ‘ഹിമവത്സേതുപര്യന്തം നീണ്ടുകിടക്കുന്നതായ ഭാരതഖണ്ഡത്തില്‍ പണ്ട് രജതമംഗലം രജതമംഗലം എന്നൊരു രാജ്യം. രജതേശ്വരന്‍ രജതേശ്വരന്‍ എന്നൊരു രാജാവ്. താമ്രനാഥന്‍ താമ്രനാഥന്‍ എന്നൊരു മന്ത്രി. കനകമംഗളാ കനകമംഗളാ എന്നൊരു ഭാര്യ!