Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ - Page 11

അയോദ്ധ്യാകാണ്ഡം പേജ് 62

ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല മാരാലെനിക്കു കാണ്‍മാനവകാശവും വന്നിതലെ്‌ളാ മുഹുരിപ്പാദപാംസുക്ക ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും. ഇത്ഥമോര്‍ത്തത്ഭുതപ്രേമരസാപ്‌ളുത ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 58

മംഗലദേവതാവല്‌ളഭന്‍ തങ്കലി ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാല്‍ പുണ്യവാന്മാരിവച്ചഗ്രേസരന്‍ ഭവാന്‍ നിര്‍ണ്ണയമെങ്കിലോ കേള്‍ക്ക മഹാമതേ! ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം. ഇത്ഥം ഗുഹോകതികള്‍ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തര്‍ത്തുമമര്‍ത്ത്യതടിനിയെ സത്വരം കര്‍ത്തുമുദ്യോഗം സമര്‍ത്ഥോ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 59

ദൃഷ്ടവാ തദാ ജടാവല്‍കലധാരിണം തുഷ്ടികലര്‍ന്നരുള്‍ ചെയ്താനിതെന്തെടോ കഷ്ടിക്കോപ്പുപപന്നമലെ്‌ളാട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍ പൂജ്യനായോരു നീയെന്തിനായിങ്ങനെ വല്‍കലവും ജടയും പൂണ്ടു താപസ മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍? എന്തൊരുകാരണം വന്‍പടയോടൂമാ ഹന്ത! വനാന്തരേ വന്നതും ചൊല്‌ളൂ നീ. ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു മിത്ഥം മുനിവരന്‍ തന്നോടു ചൊല്‌ളിനാന്‍: നിന്തിരുവുള്ളത്തിലേറതെ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 55

ശത്രുഘ്‌നസംയുക്തനായ ഭരതനെ ത്തത്ര വരുത്തിയനേരമവര്‍കളും മന്ത്രികളോടും പുരവാസികളോടു മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍. കുമ്പിട്ടു നിന്ന ഭരതകുമാരനോ ടംഭോജസംഭവനന്ദനന്‍ ചൊല്‌ളിനാന്‍ ദേശകാലോചിതമായുള്ള വാക്കുകള്‍ ദേശികനായ ഞാനാശു ചൊല്‌ളീടുവന്‍ സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍ പൃത്ഥീതലം നിനക്കദ്യ നല്കീടിനാന്‍ പുത്രാഭ്യുദയാര്‍ത്ഥമേഷ കൈകേയിക്കു ദത്തമായോരു വരദ്വയം കാരണം.…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 56

ഭരതന്റെ വനയാത്ര ചിത്തേ നിനക്കിതു തോന്നിയതത്ഭുത മുത്തമന്മാരിലത്യുത്തമനല്‌ള്‌ലോ നീ. സാധുക്കളേവം പുകഴ്ത്തുന്ന നേര മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്‌നനോടു കൂടെപ്പുറപെ്പട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാന്‍ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ രാജീവനേത്രനെക്കാണാന്‍ നടന്നിതു. താപസസ്രേഷ്ഠന്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 57

ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍ ആലിംഗനംചെയ്തുവലെ്‌ളാ ഭാവാനെ ലോ കാലംബനഭൂതനാകിയ രാഘവന്‍. ലക്ഷമീഭഗവതി ദേവിക്കൊഴിഞ്ഞു സി ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക ലിന്നതിനിലെ്‌ളാരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 53

ഖേദം മതി മതി കേളിതു കേവലം വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍ സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍ മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്‌ളഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ യാന്ദമോടിരിക്കുന്നതിനെന്തു നീ യാനനം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 54

കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു മൂലമിക്കര്‍മ്മഭേദങ്ങളറിക നീ. ദു:ഖത്തിനെന്തു കാരണം ചൊല്‌ളു നീ മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്‌ളുവന്‍. ആത്മാവിനില്‌ള ജനനം മരണവു മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്‌ള. നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍ സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍ ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍ അദൈ്വയനേകന്‍ പരന്‍ പരമന്‍ ശിവന്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 51

പുത്രനീവണ്ണം കരയുന്നതുനേര മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല മീശ്വരകല്പിതമെല്‌ളാമറിക നീ. അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ ലഭ്യമെല്‌ളാമേ ലഭിച്ചിതറിക നീ. മാതൃവാക്യം സമാകര്‍ണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു: ഏതാനുമൊന്നു പറഞ്ഞതിലേ്‌ള മമ താതന്‍ മരിക്കുന്നനേരത്തു മാതാവേ! ഹാ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 52

നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്‌ളാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു വഹ്നിയില്‍ വീണുമരിപ്പ,നല്‌ളായ്കിലോ കാളകൂടം കുടിച്ചീടുവ,നല്‌ളായ്കില്‍ വാളെടുത്താശു കഴുത്തറുത്തീടുവന്‍. വല്‌ള കണക്കിലും ഞാന്‍ മരിച്ചീടുവ നിലെ്‌ളാരു സംശയം ദുഷെ്ട ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നില്‍ വസിക്കിതുമൂലം. ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു സത്വരം…
Continue Reading