Archives for ക്ലാസിക് - Page 35

ബാലകാണ്ഡം പേജ് 9

എന്നുളളില്‍ തൃപ്തിവരികെന്നുളളതില്‌ളയലേ്‌ളാ നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്‌ളുന്നു ഞാന്‍. സംകേ്ഷപിച്ചരുള്‍ചെയ്തതേതുമേ മതിയല്‌ള സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്‌ളാം. കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്‌ളയലേ്‌ളാ കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ കിമൃണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ, കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ. ഉത്തമമായ രാമചരിതം മനോഹരം വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.'' 360 ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം…
Continue Reading

ബാലകാണ്ഡം പേജ് 6

സര്‍വദം സര്‍വാധാരം സര്‍വദേവതാമയം നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും. എന്നുടെ തത്ത്വമിനിച്ചൊല്‌ളീടാമുളളവണ്ണം നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ. എന്നുടെ പതിയായ പരമാത്മാവുതന്റെ സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു. തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്‌ളാം തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം. തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220 ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍ രാമനായ് സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും ആമിഷഭോജികളെ…
Continue Reading

ബാലകാണ്ഡം പേജ് 7

മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ സ്‌സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപേ്പാള്‍ മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം മായാമാനുഷന്‍ ജടായുസ്‌സിനു മോക്ഷം നല്കി. 260 രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു. മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം. തത്ര കണ്ടിതു നിന്നെപ്പിന്നെ…
Continue Reading

ബാലകാണ്ഡം പേജ് 8

'പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ! തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍ വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ! ഓരോരോ ജലാശയേ കേവലം മഹാകാശം നേരേ നീ കാണ്‍മീലയോ, കണ്ടാലുമതുപോലെ സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ! തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍.…
Continue Reading

ബാലകാണ്ഡം പേജ് 4

തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും കേ്ഷത്രോപവാസഫലം യാഗാദികര്‍മ്മഫലം തീര്‍ത്ഥസ്‌നാനാദിഫലം ദാനധര്‍മ്മാദിഫലം വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു മെന്നിവയെല്‌ളാമെന്നോടൊന്നൊഴിയാതവണ്ണം നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130 ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ! ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുളളില്‍പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍ കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ മാരും…
Continue Reading

ബാലകാണ്ഡം പേജ് 5

മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ ത്യുത്തമന്മാരാം സഹോദരവീരന്മാരാലും കീകസാത്മജാസുതനാം വിഭീഷണനാലും ലോകേശാത്മജനായ വസിഷ്ഠാദികളാലും സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നനേരം പര മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180 വന്ദിച്ചുനില്ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ…
Continue Reading

ബാലകാണ്ഡം പേജ് 2

പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍ വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്‌ളീടുന്നേന്‍. വേദവേദാംഗവേദാന്താദിവിദ്യകളെല്‌ളാം ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം. സുരസംഹതിപതി തദനു സ്വാഹാപതി വരദന്‍ പിതൃപതി നിരൃതി ജലപതി തരസാ സദാഗതി സദയം നിധിപതി കരുണാനിധി പശുപതി നക്ഷത്രപതി സുരവാഹിനീപതിതനയന്‍…
Continue Reading

ബാലകാണ്ഡം പേജ് മൂന്ന്

രാമായണമാഹാത്മ്യം ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടിഗ്രന്ഥമു,ണ്ടില്‌ളതു ഭൂമിതന്നില്‍ രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു.  80 വീണാപാണിയുമുപദേശിച്ചു രാമായണം വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍. വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍ നാണമാകുന്നുതാനുമതിനെന്താവതിപേ്പാള്‍? വേദശാസ്ത്രങ്ങള്‍ക്കധികാരിയലെ്‌ളന്നതോര്‍ത്തു…
Continue Reading

ബാലകാണ്ഡം പേജ് ഒന്ന്

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!…
Continue Reading