കവിപുഷ്പമാല
വാച്ചിടൂം പ്രാണദുർവ്വേദന ബഹുകഠിനം
 ചുണ്ടെലിക്കങ്ങു കണ്ടൻ-
 പൂച്ചയ്ക്കുത്സാഹമുൾക്കൊണ്ടിളകിന വിളയാ-
 ട്ടങ്ങളിന്നെന്നപോലെ
 തീർച്ചയ്ക്കിക്കാര്യമോതാമധികതരമെനി-
 ക്കഗ്നിമാന്ദ്യാദി ദീനം.
 മൂർച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിന-
 ക്കുദ്യമം ഹൃദ്യമത്രേ.       6
ശശാങ്കശോഭയ്ക്കെതിർകീർത്തിയുള്ള-
 തശങ്കമയ്യോ! കളയുന്നതിന്നോ
 ഭ്രശം സഹിക്കാവരുതാത്തൊരാത്മ-
 പ്രശംസ നീ കൊണ്ടുപിടിച്ചിടുന്നു.       7
പത്മാലയയ്ക്കു പരിതാപമണച്ചിടുന്ന
 പത്മാക്ഷിമാർകളൊടൊഴിഞ്ഞു മനുഷ്യരാരും
 ആത്മപ്രശംസ പതിവില്ലറിയേണമിന്നെ-
 ന്നാത്മപ്രമാണസുമതേ! മതി തേ വലിപ്പം.       8
ധവളമണിധരിത്രീ ദേവനാമെന്നൊടേറ്റം
 ധവളതരയശസ്സും ധാടിയും തേടിയും നീ
 അവികലകുതുകംപൂണ്ടേല്ക്കയാൽ മാനമുണ്ടോ
 തവ കളികളിതെല്ലാമൊക്കുമോ നിൽക്കമോ ഞാൻ       9
അമരാടുകിലച്യുതാഖ്യ! സാക്ഷാ-
 ലമരാധീശസമാനമാനിയാം നീ
അമരാ ദൃഢമെന്നെയങ്ങു നിന്ദി-
 ച്ചമരാതിട്ടിഹയൊട്ടയാട്ടിടൊല്ലേ        10

Leave a Reply