കോമളന്‍പറഞ്ഞതനുസരിച്ചു പ്രമുഖസാമൂഹ്യപ്രവര്‍ത്തകനായ സക്കറിയയെ മുഖ്യ ഉപദേശിയായി നിയമിച്ചു.ലൈവ് റിയാലിറ്റി ഷോയുടെ ആദ്യറൗണ്ടില്‍ ദൈവരൂപത്തില്‍ എത്തിയ നിരവധി തൂവെള്ള വസ്ത്രധാരികളെയും മല്‍സരാര്‍ത്ഥികളാക്കിയിരുന്നു. അവരെല്‌ളാവരും തന്നെ ചെകുത്താന് വേദമോതിക്കൊടുക്കുകയും ഒപ്പം അയാളോട് കുശലം പറഞ്ഞു കാണികളെ തൃപ്തിപെ്പടുത്തുകയും ചെയ്തു. മല്‍സരം തുടങ്ങിയപേ്പാള്‍ എല്‌ളാവര്‍ക്കും ഒരേ വസ്ത്രാലങ്കാരമായിരുന്നതിനാല്‍ ചെകുത്താന്മാരെയും ദൈവത്തെയും തിരിച്ചറിയാനുള്ള അവസരമില്‌ളാത്തതു പരിമിതിയായി എനിക്ക് തോന്നി

ചിതറയിലെ പള്ളിക്കൂട മൈതാനമായിരുന്നു വേദി. ആദ്യത്തെ എപ്പിസോഡുകള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നതിനാല്‍ വന്‍ ജനപ്രവാഹമായിരുന്നു. എസ്.എം.എസില്‍ ദൈവം തന്നെ മുന്നിലെത്തി. നാട്ടിലെങ്ങും ഉത്സവമായിരുന്നു. കൊടിതോരണങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ഉച്ചഭാഷിണികള്‍ എന്നിവയാല്‍ നാട് പ്രകമ്പനംകൊണ്ടു.

പ്രശസ്തരായ വിധികര്‍ത്താക്കളില്‍ കാണികള്‍ക്ക് വിശ്വാസമായിരുന്നു. ആദ്യപാദത്തിലെ എലിമിനേഷന്‍ റൗണ്ട് പൂര്‍ത്തിയായപേ്പാള്‍ വലിയൊരു സംഘം പ്രചരണപരിപാടികളുമായി രംഗത്തിറങ്ങി. അതില്‍ മുഖ്യമായ ഒരു ചോദ്യമുണ്ടായി.