വാച്ചിടൂം പ്രാണദുർവ്വേദന ബഹുകഠിനം
ചുണ്ടെലിക്കങ്ങു കണ്ടൻ-
പൂച്ചയ്ക്കുത്സാഹമുൾക്കൊണ്ടിളകിന വിളയാ-
ട്ടങ്ങളിന്നെന്നപോലെ
തീർച്ചയ്ക്കിക്കാര്യമോതാമധികതരമെനി-
ക്കഗ്നിമാന്ദ്യാദി ദീനം.
മൂർച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിന-
ക്കുദ്യമം ഹൃദ്യമത്രേ.       6

ശശാങ്കശോഭയ്ക്കെതിർകീർത്തിയുള്ള-
തശങ്കമയ്യോ! കളയുന്നതിന്നോ
ഭ്രശം സഹിക്കാവരുതാത്തൊരാത്മ-
പ്രശംസ നീ കൊണ്ടുപിടിച്ചിടുന്നു.       7

പത്മാലയയ്ക്കു പരിതാപമണച്ചിടുന്ന
പത്മാക്ഷിമാർകളൊടൊഴിഞ്ഞു മനുഷ്യരാരും
ആത്മപ്രശംസ പതിവില്ലറിയേണമിന്നെ-
ന്നാത്മപ്രമാണസുമതേ! മതി തേ വലിപ്പം.       8

ധവളമണിധരിത്രീ ദേവനാമെന്നൊടേറ്റം
ധവളതരയശസ്സും ധാടിയും തേടിയും നീ
അവികലകുതുകംപൂണ്ടേല്ക്കയാൽ മാനമുണ്ടോ
തവ കളികളിതെല്ലാമൊക്കുമോ നിൽക്കമോ ഞാൻ       9

അമരാടുകിലച്യുതാഖ്യ! സാക്ഷാ-
ലമരാധീശസമാനമാനിയാം നീ

 

അമരാ ദൃഢമെന്നെയങ്ങു നിന്ദി-
ച്ചമരാതിട്ടിഹയൊട്ടയാട്ടിടൊല്ലേ        10