വീരംനാലുവിധം 1. യുദ്ധവീരം 2. ദാനവീരം 3. ദയാവീരം 4. ധര്‍മ്മവീരം
രസദോഷങ്ങള്‍‘നേരേ ശബ്ദംകൊണ്ടു ചൊല്‍ക ഭാവസ്ഥായി രസങ്ങളെ, അനുഭാവ വിഭാവങ്ങള്‍ തേടേണ്ടുന്നവയാവുക.’ ‘വിരുദ്ധത്തിന്‍
വിഭാവാദി ഗ്രഹിക്ക, യതിദീപ്തിയും, അകാണ്ഡപ്രഥയും, ഛേദം, അംഗത്തിന്നതിവിസ്തൃതി, അംഗിക്കു മദ്ധ്യേ മറവും,
പ്രക്യതിക്കു വിപര്യയം, ഇതാദ്യരസദോഷങ്ങ- ളനൗചിത്യവികല്പമാം.’ വാസ്തവത്തില്‍ രസദോഷം അനൗചിത്യം
ഒന്നേയുള്ളൂ. അതിന്റെ മാതിരിഭേദങ്ങളാണ്് ശബ്ദവാച്യത്വാദികളായി ഒന്‍പതെണ്ണം ഇവിടെ പേര്‍പറഞ്ഞത്.
രസദോഷങ്ങള്‍ ശബ്ദവാച്യതസ്ഥായീഭാവം, രസം, സഞ്ചാരിഭാവം ഇവയെ വിളിച്ചുപറയുക. വ്യംഗത്തിന് ചമല്‍ക്കാരത്തിന്റെ
മുഖ്യകാരണം അതിന്റെ ഗൂഢതയാകുന്നു. അതിനാല്‍ തുറന്നു പറഞ്ഞു പോയാല്‍ നഗ്‌നമായ മനുഷ്യശരീരം പോലെ
അത് അരമണീയമായിത്തീരുന്നു. ഇതാണ് ദോഷബീജം. ഉദാ: സര്‍വ്വേന്ദ്രിയം മുടിയടച്ചു പെട്ടെ ന്നുദിച്ചതാം
ദാരുണമായമോഹം, വൈധവ്യദു:ഖത്തെയൊളിക്ക മൂലം ക്ഷണം രതിക്കങ്ങുപകാരമായി. (കുമാരസംഭവം)
രസദോഷങ്ങള്‍ 2. കഌഷ്ടയോജനവിഭാവങ്ങളെയോ അനുഭാവങ്ങളെയോ തേടിപ്പിടിച്ചുകൊണ്ടുവന്ന് കഷ്ടിച്ചു ചേര്‍ക്കേണ്ടതായിവരിക. പ്രതീതിവിളംബം വിഭാവങ്ങളെയോ അനുഭാവങ്ങളെയോ തേടിപ്പിടിച്ചുകൊണ്ടുവന്ന് കഷ്ടിച്ചു ചേര്‍ക്കേണ്ടതായിവരിക. പ്രതീതിവിളംബം
ദോഷബീജം. ഉദാ: മലയാനില ലോലമാലതീ മലരിന്‍ സൗരഭ പൂരിതവനേ അലസം വിലസുന്നു തെന്നലാല്‍
ചലചേലാഞ്ചല ചഞ്ചലേക്ഷണേ. (എ.ആര്‍)
രസദോഷങ്ങള്‍ 3. വിരുദ്ധവിഭാവാദിഗ്രഹംവിരുദ്ധ രസാദികളുടെ വിഭാവാനുഭാവ വ്യഭിചാരികളെ ഇടയ്ക്കു ചേര്‍ക്കുക. ഉദാ: മാനിക്ക നതനാമെന്നെ
മാനം വേണ്ട മനസ്വിനി! പാരിച്ച യൗവ്വനം പോയാല്‍ തിരിച്ചു വരികില്ല കേള്‍! (എ.ആര്‍)
സദോഷങ്ങള്‍ 4. അതിദീപ്തിവേണ്ടതിലധികം പ്രകാശനം; ചര്‍വ്വിത ചര്‍വ്വണം. മടുപ്പുണ്ടാക്കുന്നത് ദോഷബീജം. അതിസര്‍വ്വത്ര വര്‍ജ്ജയേത്:
5.അകാണ്ഡപ്രഥ 6.അകാണ്ഡച്ഛേദം 7.അംഗത്തിനതിവിസ്തൃതി 8.അംഗിക്കു മദ്ധ്യേ മറവ് 9.പ്രക്യതിവിപര്യയം
ഗുണീഭൂതവ്യംഗ്യം> എല്ലാമാതിരി വ്യംഗ്യവും പരാംഗത്വം പ്രാപിച്ച് അപ്രധാനമായിത്തീരുമ്പോള്‍ ഗുണീഭൂതവ്യംഗ്യം എന്നു
പറയുന്നു. വ്യംഗ്യം അംഗമായിത്തീരുന്നത് പ്രായേണ വാച്യത്തിനാകുന്നു. ഗുണീഭൂതവ്യംഗ്യമെല്ലാം അലങ്കാരമായി
ഗണിക്കപ്പെടുന്നു. ഗുണീഭൂതമതാം വ്യംഗ്യ മലങ്കാരം ചമച്ചീടും. വ്യംഗ്യം ഗുണീഭൂതമാകുമ്പോള്‍ അലങ്കാരങ്ങളുടെ
കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു. മറ്റൊന്നിന്‍ ശോഭയെ ജനിപ്പിക്കുകയാണല്ലോ അലങ്കാരത്തിന്റെ പ്രധാനധര്‍മ്മം.
അംഗമായിത്തീരുന്ന വ്യംഗ്യം അംഗിക്ക് ശോഭാകരമാകുന്നതിനാല്‍ അലങ്കാരമായി. രസഭാവതദാഭാസ ശാന്തികള്‍ക്കു
പരാംഗത വരുമ്പോള്‍ രസവാന്‍ പ്രേയ സ്‌സൂര്‍ജ്ജസ്വി ച സമാഹിതം. പരാംഗമായ രസം ‘രസവാന്‍’ എന്നു പേരായ
അലങ്കാരം; ഭാവം ‘പ്രേയസ്‌സ്’, രസാഭാസഭാവാഭാസങ്ങള്‍ ഊര്‍ജ്ജസ്വി; ഭാവശാന്തി ‘സമാഹിതം’.