മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഡിസംബര്‍ 23, 1906 -ഒക്ടോബര്‍ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിച്ചു. പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ വക്കീല്‍ ഗുമസ്തനായി. 1938ല്‍ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം കഴിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. ‘ശക്തിയുടെ കവി’ എന്നദ്ദേഹം അറിയപ്പെട്ടു.

പ്രധാന കൃതികള്‍:

കവിതകള്‍
അളകാവലി(1940)
പുത്തന്‍ കലവും അരിവാളും (1951)
കാവിലെപ്പാട്ട് (1966)
പൂതപ്പാട്ട്
കുറ്റിപ്പുറം പാലം
കറുത്ത ചെട്ടിച്ചികള്‍
ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ (1966)
ഒരു പിടി നെല്ലിക്ക (1968)
അന്തിത്തിരി (1977)
അമ്പാടിയിലേക്കു വീണ്ടും
ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍
ഞെടിയില് പടരാത്ത മുല്ല
ഇസ്ലാമിലെ വന്മല
നെല്ലുകുത്തുകാരി പാറുവിന്റെ കഥ
കൊച്ചനുജന്‍

നാടകം

കൂട്ടുകൃഷി (1950)
കളിയും ചിരിയും (1954)
എണ്ണിച്ചുട്ട അപ്പം (1957)
ഇടശ്ശേരിയുടെ നാടകങ്ങള്‍ (2001)

പുരസ്‌കാരങ്ങള്‍

കാവിലെപ്പാട്ട് (1966) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്  1969
ഒരു പിടി നെല്ലിക്ക (1968)  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്  1971