പ്രശസ്ത കവയിത്രിയും സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ്. സുഗതകുമാരി. ജനനം1934 ജനുവരി 22ന് തിരുവനന്തപുരത്ത്]. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപ. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികള്‍

മുത്തുച്ചിപ്പി (1961)
പാതിരാപ്പൂക്കള്‍ (1967)
പാവം മാനവഹൃദയം (1968)
ഇരുള്‍ ചിറകുകള്‍ (1969)
രാത്രിമഴ (1977) 
അമ്പലമണി (1981) 
കുറിഞ്ഞിപ്പൂക്കള്‍ (1987) 
തുലാവര്‍ഷപ്പച്ച (1990)
രാധയെവിടെ (1995)
കൃഷ്ണകവിതകള്‍
ദേവദാസി
വാഴത്തേന്‍
മലമുകളിലിരിക്കെ

പുരസ്‌കാരങ്ങള്‍

പാതിരപ്പൂക്കള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
അമ്പലമണി ഓടക്കുഴല്‍ പുരസ്‌കാരം
അമ്പലമണി വയലാര്‍ അവാര്‍ഡ്
ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്
വള്ളത്തോള്‍ അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
ബാലാമണിയമ്മ അവാര്‍ഡ്
പത്മശ്രീ പുരസ്‌കാരം
പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള
ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ് അവാര്‍ഡ്
എഴുത്തച്ഛന്‍ പുരസ്‌കാരം
2012 ലെ സരസ്വതി സമ്മാന്‍
സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്‌