അഥവാ

(സങ്കീ.23)
ഗായകന്‍: കര്‍ത്താവെന്‍ നല്ലോരിടയന്‍
വത്‌സലനാം നായകനും താന്‍
തന്‍ കൃപയാല്‍ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാല്‍.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: പച്ച പുല്‍ത്തകിടികളില്‍ താന്‍
വിശ്രാന്തി എനിക്കരുളുന്നു.
നിശ്ചലമാം നീര്‍ച്ചോലയതിന്‍
സവിധത്തില്‍ ചേര്‍ത്തിടുമെന്നെ.
ജനം: കര്‍ത്താവെന്‍….
ഗായകന്‍: ഇരുള്‍ മൂടിയ സാനുവിലും ഞാന്‍
ഭയമെന്തെന്നറിയുന്നില്ല.
ചെങ്കോലും ശാസക ദണ്ഡും
എന്‍ കാലില്‍ മാര്‍ഗ്ഗമതാവും.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: ശത്രുക്കള്‍ കാണ്‍കെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി.
അവിടുന്നെന്‍ മൂര്‍ദ്ധാവില്‍ തന്‍
തൈലത്താലഭിഷേചിച്ചു.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: കവിയുന്നെന്‍ ചഷകം നിത്യം
അവിടുന്നെന്‍ നല്ലോരിടയന്‍
കനിവായ്ത്താന്‍ സ്‌നേഹിച്ചിടുമെന്‍
കര്‍ത്താവും നാഥനുമങ്ങ്.
ജനം: കര്‍ത്താവെന്‍…..
ഗായകന്‍: തന്‍ വരവും കൃപയും നിത്യം
പിന്‍തുടരും സുതനാമെന്നെ.
കര്‍ത്താവെന്‍ ഭവനം തന്നില്‍
പാര്‍ത്തീടും ചിരകാലം ഞാന്‍.
ജനം: കര്‍ത്താവെന്‍….