പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്.

(സങ്കീ.138)
ഗായകന്‍: സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍
സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു
ജനം : സമ്പൂര്‍ണ്ണ…..
ഗായകന്‍: നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍
നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ്
സ്‌തോത്രമേകുന്നു നിന്‍ കാരുണ്യവും
വിശ്വസ്തതയും ഞാനോര്‍മ്മിക്കുമ്പോള്‍
ജനം: സമ്പൂര്‍ണ്ണ…..
ഗായകന്‍: വാഗ്ദാനവും നിന്‍ തിരുനാമവും
മഹനീയവും മനനീയവും
പ്രാര്‍ത്ഥനകള്‍ ഞാനര്‍പ്പിക്കുകില്‍
ഉത്തരം നല്‍കും ഉദാരമായി
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: ധൈര്യം പകര്‍ന്ന് ശക്തി തന്നു
സാഫല്യമേകുന്നു ദൈവമേ നീ
കേട്ടറിഞ്ഞോരും ഭൂപാലകരും
നിന്‍ വചസെ്‌സല്ലാം കീര്‍ത്തിക്കുന്നു.
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: ദിവ്യവൃത്താന്തങ്ങള്‍ വര്‍ണ്ണിക്കും ഞാന്‍
അത്യുന്നതമല്ലോ നിന്‍ മഹത്വം
പാവങ്ങളെ നീ സംരക്ഷിക്കും
പാലനം ചെയ്യും ജീവനെയും
ജനം: സമ്പൂര്‍ണ്ണ….
ഗായകന്‍: നിറവേറ്റിടും നീ നിശ്ചയമായ്
എന്നില്‍ വിടരും അഭിലാഷവും
ദൈവകാരുണ്യം അനന്തമല്ലോ
തൃക്കൈകളെന്നെ രക്ഷിച്ചീടും
ജനം: സമ്പൂര്‍ണ്ണ…..