കണ്ണോടുകൂടിയുടനെൻകര
ൾ കക്കുവോരി-പ്പെണ്ണോർക്കിലേ,
തുടലിതിൻപടിയാർക്കു
കാണും?മണ്ണോ?
മയക്കുമഴകുള്ളിവൾ
തന്റെ നാടുവിണ്ണോ?
കുറച്ചിടയിളക്കമെനി
യ്ക്കെഴുന്നു.

31
പൂവമ്പഴത്തിനെതിർ
മെയ്യിതു കണ്ടടുത്തുൾപ്പൂവമ്പ!
പിന്തിരികയില്ലിനിയെന്നു
രപ്പൂപൂവമ്പ!
നിന്നടിമയായിവനിന്നി
വിഡ്ഢി!പൂവമ്പയപ്പതിനു
മറ്റൊരിടത്തു നോക്കൂ!
32
കാർകൊണ്ടലൊത്ത
കുഴൽ മെല്ലെയുലച്ചു
തൻകൈ-ത്താർകൊണ്ടു
ചിക്കുമഴകു,ള്ളിളകുന്ന
നോട്ടം,വാർകൊണ്ട കൊങ്ക,
തളിർതന്നുടെ
തള്ളലിന്റെവേർ കണ്ട
ചുണ്ടിതുകളാർക്കിതുപോ
ലെ വേറെ?

33
ഇക്കാറണിക്കുഴലിമാരണി
മുത്തുതന്നെവേൾക്കാനെനിയ്ക്കു
തരമായിവരായ്കിലമ്മേ!നോൽക്കാം നിനക്കരിയ
നോൽമ്പുകൾ
മന്നനോടൊ-ന്നേൽക്കാൻ
നിനയ്ക്കുമൊരു
കുട്ടിയിനിപ്പിറപ്പാൻ.
34
വേട്ടില്ലൊരാളിവളെയെങ്കി
ലെനിയ്ക്കുതന്നേകിട്ടില്ലയെന്നു വരുമോ
കരികൂന്തലാളെ?തട്ടില്ലയോ
തരിയുമുൾക്കനിവെന്റെ
മാലിൻ-മട്ടിന്നു
മാൻമിഴിയൊന്നറിയിച്ചു
കൊണ്ടാൽ?

35
ഏറ്റാക്കരിമ്പുലികണക്കു
കയ‌ർത്തുകൊണ്ടാ-മാറ്റാരിൽമുമ്പനലമ്പനടു
ത്തിടുന്നുമറ്റാരുമില്ലിവിടെ
വല്ലതുമൊന്നടുത്തീ-ത്തെറ്റാതെ നേർക്കു
വരുവോളൊടുരയ്ക്കത
ന്നെ.

36
എന്നോർ‌ത്തെണിയ്ക്കെ
മുടി ചിക്കൽ കഴിഞ്ഞു
പൊന്നിൻ-കുന്നോടിടഞ്ഞ
മുലയാളവൾനേർക്കു
നോക്കിഅന്നോർത്തിടാതരിയ
കണ്ണനെയങ്ങു കണ്ടുവന്നോരു നാണമൊടുടൻ
തല താഴ്ത്തി നിന്നു.
37
മേലാകെയൊട്ടു
വിറചേർന്നു വിയർത്തു
നല്ലകാലാലെ മണ്ണിലഴകോടു
വരച്ചുകൊണ്ട്മാലാളുകൾക്കറിയുമാറ
വളുന്നനങ്ങാൻ-മേലാതെയായപടി നിന്നു
നിനച്ചു പിന്നെ.
38

വമ്പാർന്ന നല്ല
പടയാളിതാരു? ചെന്താ-രമ്പായ വമ്പനുടനിന്നുടൽ
ചേർന്നതാമോ?ഞാൻ പാർത്തതില്ലഴകു
കേട്ടതുമില്ലിവണ്ണംമുമ്പാ,രിതെൻകരളിവൻ
കവരുന്നുവല്ലോ
38
ചൊല്ലാളിടുന്ന
പടയാളികൾ മുമ്പനെന്നെ-ക്കൊല്ലാനുറച്ചു കനിവറ്റു
വരുന്നതാമോ?വില്ലാളിയായ
മലരമ്പനിൽനിന്നു പേടി-വല്ലാതെ
വാച്ചിടുമെനിയ്ക്കു
തുണയ്ക്കുകില്ലേ?
40