പോരാളിടുന്ന
പടയാളികളോടെതിർക്കുംപോരാളികൾക്കെളിയ
പെൺകലയെന്നതോർ‌ത്താ
ൽപോരായ്മയെന്നു
പലരും പറയുന്നതിന്നുനേരാക്കി മഞ്ഞുമലമങ്ക
കനിഞ്ഞിടട്ടെ.’

41
കാറായ്ക്കടത്തടലിടും
കുഴലാൾ കരൾത്താർതീറായ്ക്കൊടുത്തു
നെടുവീർപ്പൊടിവണ്ണമോർ
ത്ത്നേരായ്ക്കൊടുംകടമിഴി
ക്കളി,യുള്ളു കാണു-മാറാക്കിടുംപടി കലർന്നു
പരുങ്ങിനിന്നു.
42
അക്കൺ‌മുനക്കയറുകെട്ടി
വലിച്ചപോലെചിക്കുന്നു
കണ്ണനരയാൽത്തറവിട്ടിറ
ങ്ങി’തക്കം നിനയ്ക്കിലിതു
നന്നിവനെ’ന്നുമോർത്താ-മയ്ക്കണ്ണി
നിന്നിടുമിടത്തിനടുത്തു
ചെന്നു.

43
രണ്ടാളെയും പെരിയ
നന്‌മകളാൽ വരിഞ്ഞു-കൊണ്ടാനിലയ്ക്കുടനണ
ച്ചു കരിമ്പുവില്ലൻവണ്ടായ ഞാണുടയ
വില്ലു കുലച്ചു കയ്യുരണ്ടാലുമമ്പുകളയച്ചു
നടുക്കു നിന്നു.
44
മുക്കാലുമുള്ളറിയുമാറു
പരുങ്ങി നാണി-ച്ചക്കാർതൊഴും
കുഴലിയാളരികത്തു
നിൽക്കെ,ഉൾക്കാമ്പിലൊട്ടിടയിളക്ക
മകന്നു പോരി-ലൂക്കാർന്ന കണ്ണനവളോടു
കടന്നുരച്ചു;

45
‘കാലിൻതളർച്ചകളവാ’നി
വനിങ്ങണഞ്ഞോ-രാലിൻതറയ്ക്കരിയ
നിൻവരവോർത്തിടാതെകാലിൽത്തൊടും
മുടിയുലച്ചൊരു നിന്നെ
നോക്ക-യാലിന്നിരുന്നതിനു മാപ്പു
തരേണമേ നീ!

46

പേരാളിയാകിലൊരിടമ്പു
റമില്ലടക്കംപോരാത്ത കൂട്ടരവരെ’ന്നു
നിനയ്ക്കൊലാ നീനേരാണു നിന്നഴകിൽ
മുങ്ങി മലച്ചൊരെന്നുൾ-ത്താരാണിതിങ്കലിളമാന്മി
ഴി! തെറ്റുകാരൻ.
47
തേൻ പെയ്തിടുന്ന
മൊഴി! ഞാൻ
വഴിപോക്കനല്ലോ,മുമ്പേതുമീവഴിയെ
വന്നവനല്ലതാനും;അൻപേറിയെൻപിഴ
പൊറുക്കുകിതൊക്കെയോ
ർത്തുമാൻപേടയൊത്തമിഴിമാര
രണിയുന്ന മുത്തേ!
48
കോലാട്ടുകണ്ണനിവൻ-ഏ!
തകരാറിതെന്തോ?പാലായിടഞ്ഞ മൊഴി!
വീഴരുതെന്നുമോതിചേലാർന്ന
കണ്ണുകളടഞ്ഞുടലും
വിയർത്തുമാലാർന്നു
വീഴുമവൾതന്നുടൽ
താങ്ങി കണ്ണൻ.
49
കാർവെന്ന
പൂംകുഴലുലച്ചുവിഴുന്ന
പെണ്ണിൻ-പൂവെന്നപോലെ
മയമുള്ളുടലന്നെടുത്ത്പൂവെന്ന മാതിരി
കുളക്കടവോടണച്ചാൻതൂവെണ്ണിലാവൊടിടിട
യും പുകളാർന്ന കണ്ണൻ.
50